This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Saturday, July 13, 2013

ജപമാല ഭക്തി

ജപമാല ഭക്തി

കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ജപമാല പ്രാര്‍ത്ഥന. "റോസാപ്പൂന്തോട്ടം" എന്നര്‍ത്ഥം വരുന്ന "റോസാരിയം" എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് റോസറി എന്ന ഇംഗ്ലീഷ് വാക്ക് രൂപംകൊണ്ടത്‌. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമൻകത്തോലിക്കാ മരിയശാസ്ത്രത്തിന്റെ പഠനങ്ങള്‍ പ്രകാരം ജപമാലഭക്തി നൂറ്റാണ്ടുകളായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. കൊന്തയിൽ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങൾ" ദീർഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി പതിനാറാം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പ ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങൾ" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങൾ, ദുഃഖത്തിന്റെ രഹസ്യങ്ങൾ, മഹിമയുടെ രഹസ്യങ്ങൾ എന്നിവയാണ് ആ ഗണങ്ങൾ. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ എന്ന പേരിൽ ഒരു ഗണം കൂട്ടിച്ചേർത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി.

കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാൻസിലെ പ്രൗവിൽ എന്ന സ്ഥലത്ത് 1214-ൽ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഡോമിനിക്കൻ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമാണ്. പക്ഷെ, അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുതല്‍ തന്നെ പ്രാര്‍ത്ഥനയ്ക്കായി പ്രാര്‍ത്ഥനാമണികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്.
കൊന്തയിലെ "നന്മനിറഞ്ഞമറിയമേ" എന്ന പ്രാർത്ഥനയുടെ ആവർത്തനത്തിനൊപ്പമുള്ള ധ്യാനം പതിനഞ്ചാം നൂറ്റാണ്ടില്‍ കാർത്തൂസിയൻ സന്യാസി, പ്രഷ്യയിലെ ഡോമിനിക്ക് ഏർപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു. ധ്യാനത്തോടെയുള്ള കൊന്തയെ അദ്ദേഹം, യേശുവിന്റെ ജീവിതത്തിന്റെ ജപമാല" എന്നു വിളിച്ചു.

പിൽക്കാലത്ത്, കത്തോലിക്കാസഭയിൽ ഏറെ പ്രചാരമുള്ള മരിയഭക്തിയുടെ അവിഭാജ്യഘടകമായിത്തീർന്നു കൊന്ത. കൊന്തനമസ്കാരത്തെ സംബന്ധിച്ച് 12 ചാക്രികലേഖനങ്ങളും അഞ്ച് ശ്ലൈഹികലേഖനങ്ങളും പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ ഉൾപ്പെടെ പല മാർപ്പാപ്പമാരും ഈ ഭക്ത്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോടനുബന്ധിച്ച് ചൊല്ലാറുള്ള മാതാവിന്റെ ലുത്തിനിയായിൽ "പരിശുദ്ധജപമാലയുടെ രാജ്ഞീ" എന്നു കൂട്ടിച്ചേർത്തതും "ജപമാലയുടെ മാര്‍പ്പാപ്പ" എന്നറിയപ്പെടുന്ന ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ്. 1571-ലെ ലെപ്പാന്റോ യുദ്ധത്തിൽ ക്രിസ്തീയരാഷ്ട്രങ്ങളുടെ "വിശുദ്ധസഖ്യത്തിന്റെ" വിജയം കൊന്തനമസ്കാരം വഴി ലഭിച്ച മാതാവിന്റെ മദ്ധ്യസ്ഥതവഴി ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, പീയൂസ് അഞ്ചാമൻ മാർപ്പാപ്പ കൊന്തയെ കത്തോലിക്കാസഭയിലെ തിരുനാളുകളുടെ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തി. "ജപമാലരാജ്ഞിയുടെ തിരുനാൾ" എന്ന പേരിൽ അത്, ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബർ 7-ന് ആഘോഷിക്കപ്പെടുന്നു.
ഇന്ന് ഓരോ രഹസ്യത്തിനും ഒടുവില്‍ ചൊല്ലാറുള്ള "ഫാത്തിമാ ജപം" 1917ല്‍ പോര്‍ച്ചുഗലിലുള്ള ഫാത്തിമ എന്ന ഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായ പരിശുദ്ധഅമ്മ അവരിലൂടെ ലോകത്തിന് നല്‍കിയതാണ്.

കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു "പുതിയ വസന്തകാലം" വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി "കൊന്തഭക്തിയുടെ" പുതിയ ഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ കൊന്ത, യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്.

"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവർത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികൾ ചേർന്ന കൊന്ത. പ്രാർത്ഥന ആവർത്തിക്കുമ്പോൾ വിരലുകൾ മണികളിലൂടെ കടന്നുപോവുന്നു. ജപാവർത്തനത്തിന്റെ എണ്ണം ഇങ്ങനെ യാന്ത്രികമായി നടക്കുന്നതിനാൽ, രഹസ്യങ്ങളിന്മേൽ ധ്യാനം ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകൾ അഞ്ചു ദശകങ്ങൾ ഉൾപ്പെട്ടവയാണ്. പത്തുമണികൾ ചേർന്ന ദശകങ്ങൾക്കിടയിൽ ഒരോ ഒറ്റ മണികൾ വേറേ ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ദശകങ്ങളിലെ മണികളിന്മേൽ വിരലോടിച്ചും, ഇടയ്ക്കുള്ള കർത്തൃപ്രാർത്ഥന, ദശകങ്ങൾക്കിടയിലെ ഒറ്റപ്പെട്ട മണികളിൽ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേർത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേർന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാർത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയിൽ. സാധാരണ കൊന്തകളിൽ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.

കൊന്തയുടെ മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കൾ, രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വർണ്ണം ഇവ കൊണ്ടൊക്കെ നിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിർമ്മാതാക്കൾ" എന്ന സംഘടന വർഷം തോറും 70 ലക്ഷത്തോളം കൊന്തകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകൾ, യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിന്‍ കായ്കൾ എന്നിവ മണികളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉൾക്കൊള്ളിച്ചും മണികൾ നിർമ്മിക്കാറുണ്ട്. ആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു. പരിശുദ്ധഅമ്മയുടെ സാന്നിധ്യസ്മരണയ്ക്കും മാദ്ധ്യസ്ഥസഹായത്തിനുമായി വാഹനങ്ങളിലും, കഴുത്തില്‍ ധരിക്കുവാനും മറ്റും ജപമാലകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

പരിശുദ്ധജപമാലയുടെ രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ...



ചില പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ പറയുന്നു--
യേശുവിനെ കൂടാതെ അമ്മ മറിയത്തിനു വേറെ മക്കളുണ്ട് 
ANSWER.........


"നിത്യകന്യക അമ്മ മറിയം" തിരുവചന അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു അവലോകനം....... വാസ്തവത്തില്‍ സ്വയം മലര്‍ന്നു തുപ്പുന്നതിന് സമാനമാണു ഈ ആരോപണം........... യുക്തി കൊണ്ട് വചനം വ്യക്യാനിച്ചാല്‍ തെറ്റുകള്‍ ഉണ്ടാകും അത് അനേകരെ വഴീ തെറ്റിക്കും.യുക്തി വിശ്വാസത്താല്‍ നവീകരിക്കപ്പെടണ൦. അമ്മ മറിയയുടെ നിത്യ കന്യകത്വം ആദ്യകാല നവീകരണ പ്രോടെസ്റ്റന്‍റുമാര്‍ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു, പ്രേത്യേകിച്ചു മാര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ കാല്‍വിന്‍, സിംഗ്ലി, മുതലയവര്‍ ഈ സത്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കുകയും തങ്ങളുടെ കൃതികളിലൂടെ പുരാതനവും, ശ്രേഷ്ടാവുമായ ഒരു വിശ്വാസത്തിന്‍റെ സാക്ഷ്യത്തിന്നായി കുറിച്ചിടുകയും ചെയ്തു, എന്നാല്‍ ആധുനിക പ്രോടെസ്റ്റന്‍റുകാര്‍ മനസ്സിലാക്കിയതിലും ഉപരിയായി ഈ നവീകരണ നേതാക്കള്‍ ‘നല്‍കപ്പെട്ട ദൈവീക രഹസ്യങ്ങളെ” സ്വീകരിച്ചപ്പോള്‍ എന്തുകൊണ്ടു ഇക്കാലത്തെ വിശ്വാസികള്‍ ഈ സത്യത്തെ മനസിലാക്കാന്‍ ശ്രേമിക്കുന്നില്ല, മാത്രമല്ല കേരളത്തിലെ ആദ്യകാല വേര്‍പാടു സഭമേധാവികള്‍ മറിയയുടെ നിത്യകന്യക എന്ന പുരാതന ക്രൈസ്തവ വിശ്വാസത്തെ “ബാബിലോണിയന്‍ മതങ്ങളില്‍ നിന്നും റോമാ സഭ കടം കൊണ്ടത്” എന്ന് പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച് (അവലംബം: Pastor കെ ഇ എബ്രഹാം, മഹതിയാം ബാബിലോണ്‍, page 68) ഇപ്രകാരം ആധുനിക പ്രോടെസ്റ്റന്‍റുമാര്‍ ക്രൈസ്തവ പൂരവ്വപിതാക്കന്‍മരുടെയും, നവീകരണ നേതാക്കളുടെയും വിശ്വാസത്തിനു കളങ്കം വരുത്തിയിരിക്കുന്നു.
പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ പറയുന്നു “മറിയം കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം കന്യക ആയിരുന്നു എന്നു ദൈവവചനത്തില്‍ പറയുന്നില്ല” എന്നാല്‍ വി: ജെറോം ഇപ്രകാരം പറഞ്ഞു “കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം മറിയം കന്യക “അല്ലാ” എന്നു ദൈവവചനത്തില്‍ പറയുന്നുമില്ല”
ഹല്‍വിദിയസിനെ പോലെ പ്രോടെസ്റ്റന്‍റ് സഹോദരന്മാരും അഭിമുഖീകരിക്കുന്ന സമസ്യ താഴെ പറയുന്നവയാണ്:

കര്‍ത്താവിന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു ( മത്തായി12:46, 13:55, മാര്‍ക്കൊസ് 3:31,32, 6:3, ലൂകോസ് 8:19-21, യോഹ 2:12, 7:3-5, അപ്പോ പ്ര 1:14, 1 കൊരി 9:5 ഗലാ 1:19) പുതിയനിയമം സൂചിപ്പിക്കുന്നു

“മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ( മത്തായി1:25 )

ആദ്യ വാക്യങ്ങളില്‍നിന്നും “കര്‍ത്താവിനു സഹോദരന്മാരും സഹോദരിമാരും” ഉണ്ടായിരുന്നു എന്നും, മത്തായി1:25-ല്‍ നിന്നും മകനെ പ്രസവിച്ചതിനുശേഷം അവന്‍ അവളെ പരിഗ്രഹിച്ചു എന്നും കര്‍ത്താവിന്‍റെ സഹോദരി-സഹോദരന്മാര്‍ ഈ വിവാഹബന്ധത്തില്‍ നിന്നുള്ള രക്തബന്ധമാനുള്ളത് എന്നും അവര്‍(,(കുബുദ്ധീകള്‍),) കണ്ടെത്തി. വാസ്തവത്തില്‍ സ്വയം മലര്‍ന്നു തുപ്പുന്നതിന് സമാനമാണു ഈ ആരോപണം .വി: ജെറോം ഹല്‍വിദിയസിന്‍റെ, വാദത്തെ “സര്‍വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള അഭിനവ (novel) ദുര്‍ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു
ആദ്യാ പ്രോടെസ്റ്റന്‍റായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ ഇപ്രകാരം പറഞ്ഞു

“ക്രിസ്തു മറിയയുടെ ഒരേ ഒരു മകനായിരുന്നു മാത്രമല്ല, അവനെ കൂടാതെ മറ്റു കുഞ്ഞുങ്ങളെ മറിയം ഗര്‍ഭത്തില്‍ വഹിച്ചില്ല… ‘സഹോദരന്മാര്‍” എന്നു ഇവിടെപറഞ്ഞിരിക്കുന്നത് കസിന്‍സിനെയാണ് കാരണം തിരുവെഴുത്തിലും യെഹൂദ സംസ്കാരത്തിലും കസിന്‍സിനെ സഹോദരന്‍ എന്നു വിളിച്ചിരുന്നു” (Martin Luther Sermons on John, chapters 1-4,)
തിരുവചനാടിസ്ഥാനത്തില്‍ ഈ ആരോപണങ്ങളെ സമഗ്രമായി പരിശോധിക്കാം!
ദൈവവചനത്തില്‍ മറഞ്ഞു കിടക്കുന്ന രഹസ്യത്തിലേക്ക് നമ്മുക്ക് ഒന്നു കടന്നു ചെല്ലാം. ആദ്യമായി “കര്‍ത്താവിന്‍റെ സഹോദരന്മാര്‍” എന്ന പ്രയോഗമുള്ള വാക്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കാം?

v മത്തായി12:46,47 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. ( മാര്‍കോസ് 3:31, ലൂകോസ് 8:19-21)

v മത്തായി13:55,56, ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. (മാര്‍കോസ് 6:3)

v ഗലാ 1:19 “എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.”


സസൂക്ഷ്മമായ പരിശോധനയില്‍ പ്രേത്യേകിച്ചു ഉളവായ ചിന്തകള്‍

v തിരുവചനത്തില്‍ ക്രിസ്തുവിനെ സൂചിപ്പിക്കുമ്പോള്‍ “മറിയയുടെ മകന്‍” എന്നും മറ്റുള്ളവരെ “അവന്‍റെ സഹോദരന്മാരും, സഹോദരിമാരും” അല്ലെങ്കില്‍ “കര്‍ത്താവിന്‍റെ സഹോദരന്‍/സഹോദരന്മാര്‍” എന്ന പ്രയോഗത്തിലും ദര്‍ശിക്കുവാന്‍ സാധിയ്ക്കും.

v ഒരിക്കല്‍ പോലും തിരുവചനത്തില്‍ യക്കോബ്, ശിമയോന്‍, യൂദാ മുതലായ “അവന്‍റെ സഹോദരന്മാര്‍” “ മറിയയുടെ മക്കളായ” എന്ന പ്രയോഗത്തില്‍ കാണുന്നില്ല എന്ന വസ്തുത ചിന്തവാഹമാണ്!

v മാര്‍കോസ്6:3-ല്‍ ഇവന്‍ തച്ചന്‍റെമകന്‍ അല്ലയോ? – ഈ ചോദ്യം പ്രസക്തമാണ്, കാരണം ഇതിന് ശേഷം “ഇവന്‍റെ സഹോദരന്മാര്‍” എന്നിട്ട് പേര് എടുത്തു പറയുന്നു, അതിനു ശേഷം “ഇവന്‍റെ സഹോദരിമാര്‍” എന്നു കാണുന്നു.

v ഈ വാക്യത്തില്‍ എടുത്തു കാണുന്ന പ്രതിഭാസം, 1) ക്രീസ്തുവിനെ തച്ചന്‍റെ മകന്‍ എന്ന ഏകവചനത്തില്‍ വേറിട്ട് കാണിക്കുന്നു 2) ക്രീസ്തുവിനെ “മറിയയുടെ മകന്‍” എന്നു വേറിട്ടു കാണിക്കുന്നു. അതിനുശേഷം സഹോദരന്മാരെയും സഹോദരികളെയും പ്രേത്യേകം പറയുന്നു. ഇവര്‍ ഒരു കുടുംബത്തിന്‍ ഭാഗമാണെങ്കില്‍ സുവിശേഷകന്‍ ഇപ്രകാരം വേര്‍തിരിച്ചു കാണിക്കണ്ട ആവശ്യം ഇല്ല.

v ജോസെഫിന്‍റെ മക്കള്‍ എന്ന വിധത്തില്‍ ഒരിക്കലും ഈ സഹോദരി സഹോദരന്മാരെ നാം ഒരിടത്തും വായിക്കുന്നില്ല!

അവലോകനം:

മത്തായി 13:55

ü തച്ചന്റെ മകൻ അല്ലയോ

ü അമ്മ മറിയ എന്നവളല്ലയോ

ü സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?

ü ഇവന്റെ സഹോദരികളും
നമ്മുടെ പ്രോടെസ്റ്റന്‍റെ സഹോദരന്മാരുടെ അഭിപ്രായത്തില്‍ ഈ പേരുകളെല്ലാം കര്‍ത്താവിന്‍റെ സഹോദരന്മാര്‍ എന്ന അര്‍ഥത്തില്‍ “മറിയയുടെ മക്കളാണ്” അതിനാല്‍ കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം, നിത്യ കന്യക എന്നപ്രയോഗം തികച്ചും വൈരുദ്ധ്യാത്മകവും, തിരുവെഴുത്തിന്‍റെ മൊത്തം വ്യാഖാനത്തിന് എതിരാണ്. എന്നാല്‍ ഏതാനും വാക്യങ്ങളിലേക്ക് നമ്മുക്ക് എത്തിനോക്കാം.

മത്തായി 27:55: ക്രൂശികരണ വേളയില്‍ : “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും”

ആരാണ് ഈ മറിയം? ഉത്തരം യാക്കോബിന്‍റെയും യോസേയുടെയും അമ്മ…. ഇവരെ എവിടെ പ്രതിപാദിച്ചിരിക്കുന്നു? മത്തായി 13:56.-ല്‍ സൂചിപ്പിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ വ്യെക്തികളുടെ (യാകോബ്, യോസ) അമ്മയായ് മറിയം!
മത്തായി 28:1 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സംഭവം :

“ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.”

ആദ്യമായി ഈ പ്രത്യേക വ്യെക്തിയിലേക്ക് കണ്ണോടിക്കാം, ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് സുവിശേഷ കര്‍ത്താക്കളിലൂടെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയതും, ആരാലും ശ്രേദ്ധിക്കപ്പെടാതെ ഒരു സമസ്യയായി ഓര്‍തിങ്ങി നിന്ന വ്യെക്തി – “മറ്റെ മറിയ” The other Mary- ആരാണ് ഇവര്‍?

ഈ സുവിശേഷത്തില്‍ പറയുന്ന “മറ്റെ മറിയ” മത്തായി 27:55: ക്രൂശികരണ വേളയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആദ്യനോട്ടത്തില്‍ “മറ്റെ മറിയ” “യേശുവിന്‍റെ അമ്മയായ മറിയ” അല്ല എന്നു സന്ദേഹിക്കാം എന്തുകൊണ്ട്? ആന്തരിക തെളുവുകളുടെ അടിസ്ഥാനത്തില്‍ മത്തായിയുടെ പ്രയോഗത്തില്‍ കന്യക മറിയാമിനെ സൂചിപ്പിക്കുമ്പോള്‍ ‘യേശുവിന്‍റെ അമ്മ” (1:18, 2:11, 2:13, 2:14, 2:20, and 2:21) “അവന്‍റെ അമ്മ” എന്നതലത്തിലാണ്, മാത്രമല്ല ക്രുശീകരണവേലയില്‍ തികച്ചും അസ്പഷ്ടമായ നിലയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്ന നിലയില്‍ മത്തായി കന്യക മറിയാമിനെ അവതരിപ്പിക്കില്ല, ഇക്കാരണത്താല്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ”യും “യേശുവിന്‍റെ അമ്മയായ മറിയയും” പ്രഥമദൃഷ്ടിയില്‍ വ്യത്യസ്തരണ് എന്നു മനസ്സിലാക്കാം, അതിന്‍റെ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുന്‍പ് മാര്‍കോസിലേക്ക് ചെല്ലാം.

മാര്‍കോസ്6:3

v തച്ചന്‍ അല്ലയോ?

v ഇവന്‍ മറിയയുടെ മകന്‍

v യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരന്‍.

v ഇവന്റെ സഹോദരികളും

മാര്‍കോസ്15:40 ക്രുശീകരണ നിമിഷം:

“ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും”

മാര്‍കോസ് 15:47 “അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.”

മാര്‍കോസ് 6:3 15; 40,47 ഇവ തികച്ചും പൂരകമായിരിക്കുന്നു!

ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം: 16;1

“മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.”

ഇവിടെ ഈ മറിയം “യാക്കോബിന്‍റെ അമ്മ” എന്ന് സൂചിപ്പിക്കുന്നു, എന്നാല്‍ ഇത് “യേശുവിന്‍റെ അമ്മ” ആണ് എന്നു പ്രത്യക്ഷത്തില്‍ ഒരു തെളിവും കാണുന്നില്ല!

ലൂകോസ്24:10 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം :

“അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ”

ഇവിടെയും “യാക്കോബിന്റെ അമ്മ മറിയ” എന്ന പ്രയോഗമാണ്, അല്ലാതെ “യേശുവിന്‍റെ അമ്മ” എന്നല്ല,

ലൂകോസ്, മത്തായിയും, മാര്‍കോസിനെയും പോലെ “കന്യകാ മറിയാമിനെ” “യേശുവിന്‍റെ അമ്മ” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (1:43, 2:33-34, 2:51, 8:19, Acts 1:14)

യോഹന്നാന്‍ 19:25 ക്രുശീകരണ നിമിഷം:

“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു”

സമസ്യവാഹമായ “മറ്റെ മറിയം” ഇവിടെ തിരശീലനീക്കി പുറത്തുവന്നു, ഈ വാക്യത്തില്‍, ഗ്രീക്കു മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മൂന്നു സ്തീകളെ അഥവാ മറിയാമാരെ ദര്‍ശിക്കാം

v അവന്‍റെ അമ്മ

v അമ്മയുടെ സഹോദരിയും ക്ലെയോപ്പവിന്‍റെ ഭാര്യയുമായ മറിയ

v മഗ്ദലക്കാരത്തി മറിയ.

മറ്റു സുവിശേഷകന്‍മാരില്‍ നിന്നു മാറി യോഹന്നാന്‍ പ്രത്യേകം “ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” എന്നു സുസ്പഷ്ടമായി കാണിച്ചതില്‍ തികച്ചും “മറ്റേ മറിയയെ” തിരശീലനീക്കി വ്യേക്തതയോട് കാണിക്കാന്‍ വേണ്ടിയാണ്.

ഉപസംഹാരം

ü യോഹന്നാന്‍റെ സുവിശേഷത്തിലെ “,ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” “കര്‍ത്താവിന്‍റെ അമ്മയായ മറിയയില്‍ നിന്നു വ്യെത്യസ്തയായ “മറിയ”ആണ്.

ü “മറ്റെ മറിയ/ ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, “യേശുവിന്‍റെ അമ്മയുടെ” സഹോദരി ആണ്. (close tribal relative)

ü ഇതിന്‍പ്രകാരം ആണ് യാക്കോബ്,യോസേ മുതലയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍” എന്നു വായിക്കുന്നത്.
സുവിശേഷകന്‍മാര്‍ എന്തുകൊണ്ട് “അടല്‍ഫോസെ” എന്ന ഗ്രീക്ക് പദത്തെ “സഹോദരന്മാര്‍” എന്ന നിലയില്‍ ഉപയോഗിച്ച് കാരണം “ അടെല്‍ഫോസെ” എന്ന പദം “കസിന്‍സിനെയും” കുറിക്കുന്നതാണ്, ഗ്രീക്ക് നിഘണ്ടുവില്‍ ഈ പദം വളരെയധികം അര്‍ഥവ്യാപ്തിയിലാണ് ഉപയോഗിച്ചിരിക്കുന്നത്, ഒരിക്കലും “രക്തബന്ധത്തെ” മാത്രം കുറിക്കുന്ന ഒന്നല്ല! അതിലുപരി സഹോദരന്മാരെയും, ചര്‍ച്ചക്കാരെയും, ഒരു സമൂഹത്തില്‍ ഉള്‍പ്പെട്ടവരെയും, ജനതയെയും, ഒരേ വിശ്വാസത്തില്‍ ഉള്‍പ്പെട്ടവരെയും കുറിക്കുന്നു” ( Strongs/Thayyer dictionary)

ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, യേശുവിന്‍റെ അമ്മയുടെ ‘സഹോദരി” ആണെങ്കില്‍ തീര്‍ച്ചയായും യാക്കോബ്,യോസേ,തുടങ്ങിയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍ ആകും” മാത്രമല്ല സുവിശേഷങ്ങളില്‍ ഇവര്‍ ഒരിക്കലും “യോസേഫിന്‍റെ മക്കള്‍” എന്ന് സൂചിപ്പിച്ചിട്ടില്ല, സുപ്രസിദ്ധ പ്രൊടെസ്റ്റന്‍റ് ബൈബിള്‍ പണ്ഡിതനായ ജെ.ബി ലൈറ്റ്ഫൂട്ട് (J.B LIGHTFOOT) ഒരേ കുടുംബത്തില്‍ രണ്ടുപേര്‍ക്ക് ഒരേ പേരുകള്‍ നല്‍കുമോ എന്നു സംശയം പ്രെകടിപ്പിച്ചു, എന്നാല്‍ ആദ്യനൂറ്റാണ്ടിലെ പാപ്പിയസ് മുതലായവരുടെ മുന്‍ പറഞ്ഞ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ബാഹ്യ തെളിവുകള്‍ ഇതിനു ഒരു പ്രതിവിധി നല്കുന്നു, മാത്രമല്ല ബിഷപ്പ് ലൈറ്റ്ഫൂട്ട് (J.B LIGHTFOOT), എന്ന പണ്ഡിതന്‍റെ സൂക്ഷ്മ നിരീക്ഷണത്തില്‍ “ഹഗേസിപ്പസിന്‍റെ” തെളിവുകള്‍, ഹല്‍വിദിയസിന്‍റെ വാദത്തിന് തികച്ചും എതിരാണു.
ഇപ്രകാരമുള്ള ഒരു അവലോകനം, പ്രോടെസ്റ്റന്‍റ് സഹോദരന്മാരുടെ “ യേശുവിന്‍റെ സഹോദരന്മാര്‍” എന്ന വാദത്തെ തികച്ചും നിഷ്ഫലമാക്കുന്നു.
 പ്രതിസന്ധി: മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.( മത്തായി1:25 )

പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ വളരെയധികം സംശയാദൃഷ്ടിയോടെ നോക്കുന്ന ഒരു വാക്യമാണിത്, അപ്പോളോജെറ്റിക് വാദത്തില്‍ ഇതിനെ “The heos hou polemic” എന്നാണ് അറിയപ്പെടുന്നത്, എന്താണ് ഈ വാദഗതിയും മറിയയുടെ നിത്യകന്യകത്വവും തമ്മിലുള്ള ബന്ധം?

v പരിഗ്രഹിക്കുക (KNEW HER) എന്ന പദം തിരുവചനത്തില്‍ സ്ത്രീ പുരുഷ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. ഉദാ: ഉല്‍പത്തി 4:1 “അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു”

v ക്രിസ്തുവിന്‍റെ ജനനം വരെ (UNTILL) ജോസെഫ് തന്‍റെ ഭാര്യയായ മറിയയെ പരിഗ്രഹിച്ചില്ല,
മറിയയുടെ നിത്യകന്യകാത്വത്തെ നിഷേധിക്കുന്നവര്‍ ഉപയോഗിക്കുന്ന ഏറ്റവും പുരാതനമായ ഒരു ആരോപണമാണ്, " “വരെ” / UNTILL / TILL എന്ന പദത്തിനു അര്‍ത്ഥം ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷം പരിഗ്രഹിക്കുകയും, ഈ കുട്ടികളാണ് “കര്‍ത്താവിന്‍റെ സഹോദരന്മാര്‍”.

ഇക്കാരണത്താല്‍, മറിയം നിത്യ കന്യക അല്ല!
ആദ്യമായി ഈ വാക്യത്തെ സമഗ്രമായി പരിശോധിക്കാം.
സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനും, ബോസ്റ്റോണ്‍ കോളേജിലെ പ്രൊഫെസര്‍ Dr റോബെര്‍ടു ടാസെറ്റി (Dr.Robert Tacetti) “HOES” എന്ന പദത്തെ സംബന്ധിച്ച തന്‍റെ വ്യെക്തിപരമായ ഗവേഷണത്തേകുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത് ശ്രേദ്ധേയമാണ്

“heos hou വാദം” വ്യാജമാണ്, ഞാന്‍ പുരോഹിതനാകുന്നതിനും, ഡോക്ടറ്ററേറ്റ് നേടുന്നതിനും മുന്പ് ക്ലാസ്സിക്കല്‍ ഗ്രീക്കിലും, സുവിശേഷം വിരചിതമായ ഗ്രീക്കു ഭാഷരീതിയായ കോയിനെ (koine) ഗ്രീക്കിലും പ്രവണ്യം നേടുകയും, ഹൈ സ്കൂള്‍ തലത്തിലും, യുണിവേര്‍സിറ്റി തലത്തിലും ഗ്രീക്കു ഭാഷ പഠിപ്പിക്കുകയും, അനുദിനം ദൈവവചനം ഗ്രീക്കില്‍ വായിക്കുകയും ചെയ്തിരുന്നു, എന്നാല്‍ ഇതൊന്നും എന്നെ ഗ്രീക്കു ഭാഷാസാഹിത്യത്തില്‍ നിപുര്‍ണനാക്കില്ല, ആയതിനാല്‍, എന്‍റെ ബോധത്തില്‍ ഉറച്ചുനില്‍ക്കതെ, എന്നെക്കാള്‍ സമര്‍ത്ഥന്മാരായ, പണ്ഡിതന്മാരോടു അഭിപ്രായം ആരായുകയും, എന്‍റെ കണ്ടെത്തലുകളെ അവരുടെ മറുപടിയുമായി തരതമ്യപഠനം നടത്തുകയും ചെയ്തു…പ്രൊടെസ്റ്റന്‍റ് അപ്പോളോജിസ്റ്റുകളുടെ “HEOS HOU” വാദത്തിന്‍റെ താളുകള്‍ ഞാന്‍ മറ്റു ഗ്രീക്കു പണ്ഡിതന്മാരെ കാണിച്ചു എന്നാല്‍ അവര്‍ അതിനെ ചിരിച്ചു തള്ളുക മാത്രമല്ല അവരുടെ മറുപടി എന്‍റെ നിഗമനങ്ങളെ ഉറപ്പിക്കുകയും ചെയ്തു: HEOS HOU എന്നത് ” heos hou chronou en hoi”( literally: until the time when) എന്നതിന്‍റെ ചുരുക്കിയ പ്രയോഗമാണ്” (He’s an Only Child: A bogus Greek argument against Mary’s perpetual virginity is making the rounds.By Ronald K. Tacelli, S.J.}
പ്രോടെസ്റ്റന്‍റില്‍ നിന്നും കത്തോലിക്കാസഭയില്‍ ചേര്‍ന്ന ഗേറി മാറ്റാറ്റിക്സും(Gerry Mattatics) പ്രോടെസ്റ്റന്‍റ് അപ്പോളോജിസ്റ്റ് ആയ ജയിംസ് വൈറ്റ്, എരിക് ശ്വേണ്ഡ്സെന്‍ (Eric Svendsen) മുതലായവര്‍, ആല്‍ഫ-ഒമെഗാ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2003-ല്‍ “ മറിയയുടെ നിത്യകന്യകാത്വം” എന്ന വിഷയത്തില്‍ നടന്ന സവാദത്തില്‍- ശ്രീ: ഗേറി മാറ്റാറ്റികസ്, BC 100 മുതല്‍ AD 100 വരെയുള്ള, ഗ്രീക്കു സാഹിത്യത്തില്‍ നിന്നും “hoes hou” എന്ന പദം “നടന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുടെയോ അല്ലെങ്കില്‍ പ്രവര്‍ത്തിയുടെയോ തുടര്‍ച്ചയാണ് അല്ലാതെ ഈ അവസ്ഥയുടെ അവസാനം (end/termination) എന്നല്ല” എന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും അടിവരയിട്ടു തെളിയിച്ചു.
തിരുവെഴുത്തിലെ ഈ പ്രയോഗം നമ്മുക്ക് സൂക്ഷ്മമായി വിശകലനം ചെയ്യാം! “വരെ” / UNTILL / TILL HEOS” എന്ന പദം സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എപ്രകാരമാണ്? HEOS എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം അതു സൂചിപ്പിക്കുന്ന പ്രവര്‍ത്തി അവിടെവച്ചു അവസാനിച്ചു എന്നാണോ?

ബൈബിളില്‍ നിന്നുള്ള തെളിവുകള്‍:

v ഉല്‍പത്തി8:7 “അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.” ചോദ്യം: വെള്ളം വറ്റി പോയതിന് ശേഷം മലാകാക്ക വന്നോ? ഉത്തരം ഇല്ല!

v ആവര്‍ത്തന പുസ്തകം 34:6 “അവൻ അവനെ മോവാബ്ദേശത്തു ബെത്ത്പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല- ചോദ്യം: ഇന്ന് ആര്‍ക്കെങ്കിലും മോശയുടെ ശവകുടീരത്തിന്‍റെ സ്ഥലം അറിയാമോ? ഉത്തരം ഇല്ല!

v 2 സാമുവല്‍ >> അദ്ധ്യായം 6" 23 സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു. "ഈ വാക്യം ഇഗ്ലീഷില്‍ ” Michal “had no children TILL the day of her death”- മീഖാലിന് അതിനു ശേഷം കുട്ടി ഉണ്ടായോ? ഉത്തരം ഇല്ല!

v യോഹ 4:49 ” രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.” ചോദ്യം: പൈതല്‍ മരിച്ചോ? ഉത്തരം; ഇല്ല!

v റോമര്‍8:22 “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു” ചോദ്യം: ഇപ്പൊഴും ഈറ്റുനോവുണ്ടോ? ഉത്തരം അതേ

v 1കൊരി15:25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു”- ചോദ്യം: കാല്‍കീഴിലാക്കിയാല്‍ പിന്നെ വഴില്ലേ? ഉത്തരം: വാഴും

v 1തീമോ 4:13 : “ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.” ചോദ്യം: ഞാന്‍ വന്നു കഴിഞ്ഞാല്‍ വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രേദ്ധിക്കേണ്ടെ? ഉത്തരം – തീര്‍ച്ചയായും ശ്രദ്ധിയ്ക്കണം!

v 1തീമോ 6:13 നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം” ചോദ്യം- യേശുവിന്‍റെ പ്രത്യക്ഷത കഴിഞ്ഞാല്‍ കല്‍പ്പന ലംഘിക്കാമോ? ഉത്തരം ഇല്ലാ!

v വെളി 2:25 “എങ്കിലും നിങ്ങല്‍ക്കുള്ളതു ഞാന്‍ വരും വരെ പിടിചുകൊള്‍വിന്‍ എന്നു ഞാന്‍ കല്‍പ്പിക്കുന്നു” ചോദ്യം : വന്നു കഴിഞ്ഞാല്‍ പിന്നെ പിടിക്കണ്ടേ? ഉത്തരം പിടിക്കണം

മുകളില്‍ അവലോകനം നടത്തിയ വചനങ്ങളുടെയും, ഈ വചനങ്ങളില്‍ “HOES” എന്ന പദം എപ്രകാരമാണ് ഉപയോഗിച്ചത്തിന്‍റെയും വെളിച്ചത്തില്‍ മത്തായി1:25 നമ്മുക്ക് വിശകലനം ചെയ്യാം

മത്തായി 1:25 മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ചോദ്യം: മകനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അവളെ പരിഗ്രഹിച്ചോ? ഉത്തരം : ഇല്ല, ഒരിയ്ക്കലും ഇല്ല
പ്രോടെസ്റ്റന്‍റില്‍ നിന്നും കത്തോലിക്കാസഭയില്‍ ചേര്‍ന്ന ഗേറി മാറ്റാറ്റിക്സും(Gerry Mattatics) പ്രോടെസ്റ്റന്‍റ് അപ്പോളോജിസ്റ്റ് ആയ ജയിംസ് വൈറ്റ്, എരിക് ശ്വേണ്ഡ്സെന്‍ (Eric Svendsen) മുതലായവര്‍, ആല്‍ഫ-ഒമെഗാ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2003-ല്‍ “ മറിയയുടെ നിത്യകന്യകാത്വം” എന്ന വിഷയത്തില്‍ നടന്ന സവാദത്തില്‍- ശ്രീ: ഗേറി മാറ്റാറ്റികസ്, BC 100 മുതല്‍ AD 100 വരെയുള്ള, ഗ്രീക്കു സാഹിത്യത്തില്‍ നിന്നും “hoes hou” എന്ന പദം “നടന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുടെയോ അല്ലെങ്കില്‍ പ്രവര്‍ത്തിയുടെയോ തുടര്‍ച്ചയാണ് അല്ലാതെ ഈ അവസ്ഥയുടെ അവസാനം (end/termination) എന്നല്ല” എന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും അടിവരയിട്ടു തെളിയിച്ചു.
ഫ്രാന്‍സ് പീപ്പര് എന്ന ലൂഥറന്‍ ദൈവശാസ്ത്ര വിദഗ്ധന്‍ പറഞ്ഞു “നാം മറിയ, ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷവും കന്യകയാണ് എന്ന് വിശ്വസിക്കണം കാരണം തിരുവെഴുത്തുകള്‍ അവളുടെ അവസ്ഥക്ക് മാറ്റം വന്നു എന്നു പഠിപ്പിക്കുന്നില്ല, മാത്രമല്ല ഈ വിശ്വസം വളരെയധികം പുരാതനമായ ഒരു വിശ്വാസമാണ്”
ലൂകോസ് 2: 42-45 “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.സഹയാത്രക്കാരുടെകൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.”

ü പന്ത്രണ്ടാം വയസ്സില്‍ കാണാതായ ക്രീസ്തുവിനെ തിരഞ്ഞത് 1) സഹയാത്രക്കാരുടെ ഇടയില്‍ 2) ബന്ധുക്കളുടെയും പരിചയക്കാരുടെയും! ഇവിടെ മറ്റു സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു പറയുന്നില്ല, ഒരു സൂചനപോലും ഇല്ല.

ü ദേവാലയത്തില്‍ യേശുവിനെ കണ്ടെത്തിയപ്പോള്‍ പറഞ്ഞത് “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു”. സാധാരണ മറ്റു കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും വ്യസനം ഉണ്ടാകുമല്ലോ? അപ്പോള്‍ എന്തുകൊണ്ട് “ നിന്‍റെ അപ്പനും,ഞാനും, സഹോദരന്മാരും വ്യസനിച്ചു എന്ന് പറഞ്ഞില്ല.
യേശുവിനെ പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ജറുസലേമില്‍ കാണാതെപോകുമ്പോള്‍ മറിയവും യൌസേപ്പും അന്വേഷിച്ചു പോകുന്നുണ്ട്. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ വേറെ കുട്ടികളാരും ഇല്ലായിരുന്നു. അതായതു പന്ത്രണ്ടു വയസുവരെ യേശുവിന്റെ മാതപിതാക്കളില്നിന്നു ജനിച്ച സഹോദരങ്ങള്‍ ഇല്ലായിരുന്നു എന്നു തീര്ച്ചാ. ഉണ്ടായിരുന്നുവെങ്കില്‍ അവരും കൂട്ടത്തില്‍ കാണുമായിരുന്നു. അപ്പോള്‍ പിന്നെ അതിനുശേഷമായിരിക്കും ചിലര്‍ പറയുന്ന 4 സഹോദരന്മാരും ബാക്കിയുള്ള സഹോദരിമാരും ഉണ്ടായത്!

യേശുവിനു മുപ്പതു വയസ്സുള്ളപ്പോള്‍ പരസ്യജീവിതം ആരംഭിച്ചു. മുപ്പത്തിമൂന്നാമത്തെ വയസില്‍ മരിച്ചു.ചിലരുടെ കണക്കു പ്രകാരം (മത്തായി13:55,56)സഹോദരന്മാരായി 4 പേരുണ്ട്. പിന്നെ സഹോദരിമാരുടെ കാര്യവും പറയുന്നുണ്ട്. ബഹുവചനത്തില്‍ പറഞ്ഞിരിക്കുന്നതുകൊണ്ട് ഏതായാലും ഒന്നില്‍ കൂടുതലുണ്ടാകണം . രണ്ടുപേരെന്നു നമുക്ക് കണക്കുകൂട്ടാം . അപ്പോള്‍ മൊത്തം സഹോദരങ്ങള്‍ ആറെണ്ണം ! ഒരു വിശ്രമവുമില്ലാതെ പ്രസവിച്ചാലും 7 വര്ഷ്മെടുക്കും എല്ലാറ്റിനെയും പ്രസവിക്കാന്‍ . അതായത് യേശുവിനു 20 വയസെങ്കിലും ഉള്ളപ്പോഴായിരിക്കും അവസാനത്തെ പ്രസവം ! യേശുവിന്റെ പരസ്യജീവിതകാലത്ത് ഇളയ കുട്ടിക്ക് 10 വയസ്സ്! കുരിശുമരണ സമയത്ത് ഇളയ കുട്ടിയുടെ പ്രായം 13 ആയിരിക്കണമല്ലോ!

അപ്പോള്‍ ചിലര്‍ പറയുന്ന യേശു എത്ര ക്രൂരനായിരുന്നു...! പറക്കമുറ്റാത്ത കുഞ്ഞു സഹോദരങ്ങളെ ഒഴിവാക്കി അമ്മയെ യോഹന്നാന്റെകൂടെ പറഞ്ഞു വിടുന്ന യേശുവാണോ സഹോദരങ്ങളെ സ്നേഹിക്കാന്‍ ഉപദേശിക്കുകയും ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ എന്നു പറയുകയും ചെയ്ത നീതിമാന്‍ ? അന്നുമുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചുവെന്നാണു പറഞ്ഞത്..!

13 വയസും അതിനു മുകളിലും പ്രായമുള്ള മക്കളെ വിട്ട് മറ്റൊരുവന്റെ ഭവനത്തിലേക്ക് ഒരു സാധാരണ സ്ത്രീക്കുപോലും പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല....! യൌസേപ്പ് മറിയത്തെ വിവാഹം കഴിച്ചുവെന്ന് ബൈബിളില്‍ എവിടെയെങ്കിലും കാണിച്ചു തരാന്‍ കഴിയുമോ? ഇതുവരെ ഇറങ്ങിയ ബൈബിളിലൊന്നും ഇങ്ങനെയൊരു വചനം ഇല്ല. എന്നാല്‍, വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ബൈബിളിലുണ്ട്. ചരിത്രം അറിയാന്‍ ശ്രമിക്കാത്ത വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുന്നവര്‍ ചില കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കുന്നതു നല്ലതാണ്! യഹൂദരുടെ നിയമം അനുസരിച്ച് കന്യകാപ്രായം എത്തിയാല്‍ അവളെ വിവാഹം കഴിപ്പിക്കണമെന്നത് നിര്ബാന്ധമാണ്. ഇതു മാതാപിതാക്കളുടെ കടമയായതിനാല്‍ അവര്‍ അതു ചെയ്തിരിക്കണം . എന്നാല്‍ , കന്യകയായി തുടരാന്‍ ആഗ്രഹിക്കുന്നവരെ നാസിര്‍വൃതക്കാരനായ പുരുഷനുമായി വിവാഹം നിശ്ചയം നടത്തുക എന്നൊരു പതിവുണ്ട്. അതിനുള്ള വ്യക്തമായ തെളിവു ബൈബിളില്നി‍ന്ന് തരാം . "ഒരുവനു തന്റെ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍ യൌവനത്തിന്റെ വസന്തം പിന്നിട്ടവളാണെങ്കിലും , അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്ത്തിളക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല. എന്നാല്‍ , ആത്മസംയമനം പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്. തന്റെ കന്യകയെ വിവാഹം ചെയ്യുന്നവന്‍ ഉചിതമായി പ്രവര്ത്തിുക്കുന്നു. എന്നാല്‍ , വിവാഹം ചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്ലാഘനീയനാണ്"(1കോറി:7 ; 36-38).

എന്താണ്, ഈ വചനത്തിലൂടെ വ്യക്തമാക്കുന്നതെന്നു തിരിച്ചറിയുക. യൌസേപ്പിന്, ആത്മസംയമനം ഇല്ലാത്തവനായിരുന്നുവെന്നാണോ കരുതുന്നത്? പൌലോസിന്റെ വാക്കുകളില്നിവന്നുതന്നെ ഇപ്രകാരം ജീവിക്കുന്നവര്‍ ഉണ്ടെന്നു വ്യക്തമാണല്ലോ. ദൈവപുത്രനു ജന്മം നല്കാപന്‍ ദൈവം തിരഞ്ഞെടുത്ത മാതാപിതാക്കളെ ആത്മസംയമനം ഉള്ളവരായി പരിപാലിക്കാന്‍ കഴിവില്ലാത്തവനാണ് സൈന്യങ്ങളുടെ കര്ത്താനവെന്നു ധരിക്കരുത്. കന്യാസ്ത്രീ മഠങ്ങളൊന്നും ഇല്ലാതിരുന്ന നാളുകളില്‍ യഹൂദരുടെ ഇടയില്‍ ഇത്തരമൊരു സംവീധാനം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ അറിവുള്ളവരുമായി സമ്പര്ക്കകത്തില്‍ ഏര്പ്പെൈടണം.

ഇനി വളചൊടിക്കാനായീ ചിലര്‍പറഞ്ഞ വചനം നോക്കുക: " ഭര്ത്താവു ഭാര്യ യോടുള്ള ദാമ്പത്യ ധര്മം നിറവേറ്റണം ( 1 കോറി: 7 : 3 ) . വിവാഹം കഴിച്ച ഒരു വ്യക്തിയുടെ ദാമ്പത്യം ധര്മ്മം എന്നത് ലൈംഗീകതയാണെന്ന് കരുതുന്നത് എല്ലാറ്റിലും ഇതുമാത്രം കരുതി ജീവിക്കുന്നതുകൊണ്ടാണ്. ദാമ്പത്യധര്മ്മമത്തില്‍ കന്യകയെ കന്യകയായി സൂക്ഷിക്കാനുള്ള വിളികൂടിയുണ്ടെന്ന് മനസ്സിലാക്കണം.
സഭ ആരംഭിച്ചിട്ട് 70 വര്ഷപത്തോളം കഴിഞ്ഞിട്ടാണ് പുതിയ നിയമം എഴുതി പൂര്ത്തി യാക്കിയത് . കാതോലിക സഭയിലാണ് ബൈബിള്‍ ഉണ്ടായതു .സഭയാണ് അത് വേദപുസ്തകം ആണെന്ന് ഉറപ്പു തന്നതും .അതുകൊണ്ട് തന്നെ ദൈവ വചനത്തിന്‍റെ അര്‍ത്ഥ൦ തെറ്റുകൂടാതെ പാരമ്പര്യത്തിന്റെ പശ്ചാതലത്തില്‍ പറഞ്ഞു തരുവാന്‍ കാതോലിക സഭക് മാത്രമേ കഴിയു.. 2 പത്രോസ് 1 :20 ഇല്‍ പറയുന്നു . വി . ലികിതങ്ങളിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടേയും സ്വന്തമായ വ്യാക്യാനതിനുള്ളതല്ല ..

നമ്മുടെ കത്തോലിക വിശ്വാസവും ആരാധനകളും വിശുദ്ധ ഗ്രന്ഥത്തിലും അതുപോലെ തന്നെ പാരമ്പര്യത്തിലും അധിഷ്ടിതമാണ് .

സഹോദരന്‍( എന്നു ഒരുപാടു സ്ഥലത്ത് ബൈബിളില്‍ ഉണ്ട് എന്നുവച്ച് അത് സ്വൊന്തം സഹോദരന്‍( ആകണമെന്ന്‍ ഇല്ല
മറിയയുടെ നിത്യകന്യത്വം അതി പുരാതനമായ ഒരു വിശ്വാസ സത്യമാണ് അന്ത്യോക്കിലെ വി: ഇഗ്നേസിയസ് പറഞ്ഞപോലെ ദൈവം പിശാചില്‍ നിന്നും മറച്ചുവച്ച മൂന്ന് രഹസ്യങ്ങളില്‍ ഒന്നാണ് “കന്യകജനനം” അത് ദൈവത്തിന് മാത്രം അറിയാവുന്ന ഒന്നാണ്,ദൈവത്തിന് മാത്രമേ തന്‍റെ പുത്രന്‍റെ ജനനം എപ്രകാരം ഒരു അത്ഭുതങ്ങളില്‍ മഹാത്ഭുതം എന്നു വിവരിക്കാന്‍ ആകൂ, അതിലേക്കു എത്ര ആഴത്തില്‍ ഇറങ്ങിയാലും ആ ദൈവീക സത്യത്തിന്‍റെ പൊരുളറിയന്‍ നമ്മുക്കു കഴിയില്ല.എന്നാല്‍ നാം വിശ്വസിക്കുന്നത് ‘സത്യത്തിന്സാക്ഷികളായവര്‍, കൈമാറിയ വിശുദ്ധമായ പരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയന്, വി: പൌലൊസ് തന്‍റെ ലേഖനത്തില്‍ ‘വാ മൊഴിയായി” നല്കിയ പരമ്പര്യങ്ങളെ മുറുകെപിടിക്കുവാന് ഉപദേശിക്കുന്നു, ചില ദൈവീകസത്യങ്ങള്‍ പ്രാചീനമായ ആരാധനാക്രമത്തില്‍ ഉല്‍കൊള്ളിച്ചിരുന്നു ഇപ്രകാരം അതി പുരാതനമായ ആരാധനാക്രമത്തില്‍ മറിയയെ “നിത്യകന്യക” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്, പൌരസ്ത്യ ആരാധനാക്രമത്തില്‍ ദൈവത്തിന്‍റെ മഹാവിശുദ്ധ സ്ഥലത്തേക്ക് നമ്മെ പ്രവേശിപ്പിച്ചു എന്നു പറയുമ്പോള്‍ ഒരിക്കലും ആരാധനയില്‍ ദൈവവിരുദ്ധമായ പദങ്ങള്‍ ഉപയോഗിക്കില്ല.
ദൈവവചന ശുശ്രൂഷകളിലും , ആരാധനകളിലും , സ്തുതിപ്പുകളിലും , വിജാതീയ ആചാരങ്ങളില്‍ നിന്നും വിടുതല്‍ നേടിയുള്ള ആത്മീയ ജീവിതത്തിലും 'പ്രൊട്ടസ്റ്റന്റ്; സഭകളെ ഏറെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, പരിശുദ്ധ കന്യകാമറിയത്തോടുള്ള അവജ്ഞ അവരുടെ സത്യസന്ധതയെ സംശയിക്കാന്‍ തക്കതും, ഈ നന്മകളെ മുഴുവന്‍ കെടുത്തിക്കളയുന്നതുമാണ്. ദൈവം തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്തവരെ നീചമായി ചിത്രീകരിക്കുമ്പോള്‍ സ്വാഭാവീകമായും വെളിപാടിന്‍റെ പുസ്തകത്തിലെ ചില മുന്നറിയിപ്പുകള്‍ ഓര്‍മ്മയില്‍വരും. വെളിപാട് പുസ്തകം പരിശോധിക്കുമ്പോള്‍ യേശുവിനെപ്പോലെതന്നെ മറിയത്തെയും പിശാച് ശത്രുവായി പരിഗണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതായി കാണാം. അതിനാല്‍ തന്നെ മറിയത്തെ എതിര്‍ക്കുന്നവര്‍ ആരുടെ വക്താക്കളാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. കടപ്പാട് : അനി ബി.
plz read more on the following link
http://www.truthinspire.com/
http://www.facebook.com/groups/KeralaCatholicYM/permalink/344126889014506/
http://www.facebook.com/groups/KeralaCatholicYM/permalink/343832402377288/(കടപ്പാട് : അനി ബി.,ആംസ്ട്രോങ്ങ് ജോസഫ് , http://www.truthinspire.com/)

ആരെയും അടക്കാത്ത കല്ലറ!

ആരും കയറാത്ത ഗര്‍ഭപാത്രത്തില്‍ പിതാവായ ദൈവം പുത്രന് സ്ഥലമൊരുക്കി; ആരും കയറാത്ത കഴുതക്കുട്ടിയുടെമേല്‍ അവിടുന്ന് രാജകീയമായി എഴുന്നള്ളി; ആരെയും കബറടക്കാത്ത കല്ലറയില്‍ അവിടുത്തെ സംസ്കരിച്ചു.

പിന്നീട് അവിടുത്തെ അടക്കിയ കല്ലറയില്‍ ഇന്നോളം ആരെയും കബറടക്കിയിട്ടില്ല. അവിടുന്ന് സഞ്ചരിച്ച കഴുതയുടെമേല്‍ ആരും യാത്രചെയ്തതായി അറിവില്ല. എന്നാല്‍, ചിലര്‍ വാശിപിടിക്കുന്നു: അവിടുന്ന് കിടന്ന ഗര്‍ഭപാത്രത്തില്‍ പലരേയും കിടത്താന്‍ !!!കല്ലറയ്ക്കും കഴുതയ്ക്കും കൊടുക്കുന്ന പ്രാധാന്യമെങ്കിലും അവിടുത്തെ സ്വന്തം പെറ്റമ്മയ്ക്കു നല്‍കാന്‍ എന്തേ മടി?!!

അമ്മ പറയുന്നു: "ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്"(ലൂക്കാ:1;48,49).

പരി. മറിയത്തെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിക്കാന്‍ മടിക്കുന്നവര്‍ക്ക് ഈ വചനം ദൈവവചനമായി തോന്നുന്നില്ലേ? ബൈബിളില്‍ സാത്താന്‍ പറയുന്ന വചനത്തെപ്പോലും ദൈവവചനം എന്നു പറയുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്തു പറയാനുണ്ട്? ദൈവവചനത്തെ വളച്ചൊടിച്ച് തങ്ങളുടെ ഇഷ്ടത്തിനൊത്ത് കെട്ടുകഥകള്‍ ഉണ്ടാക്കുന്നവര്‍ ഓര്‍ക്കുക: 'ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്!' മോശയ്ക്കെതിരെ പിറുപിറുത്തവരെ അവിടുന്നു വെറുതെവിട്ടില്ലെങ്കില്‍ നിങ്ങളുടെ കാര്യം 'ഹോ കഷ്ടം'!!!

Thursday, July 11, 2013

ജപമാല ജപിച്ച കൈകൾ റിമോട്ടിലമർന്നപ്പോൾ!


ഒരു ധ്യാനാവസരത്തിൽ കൗൺസലിംഗിനെത്തിയ യുവാവ് തന്റെ കുടുംബത്തിൽ കുടുംബപ്രാർത്ഥനയില്ലായെന്ന് സമ്മതിച്ചു. ജീസസ് യൂത്തിൽ സജീവമായി പ്രവർത്തിക്കുന്ന ആ യുവാവിനോട് ഞാനതേക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണീരോടെ അവൻ പറഞ്ഞതിതാണ്. കുടുംബപ്രാർത്ഥന മുടങ്ങാനുള്ള കാരണം പല വീടുകളിലേതുംപോലെ ടി.വിയുടെ അമിത ഉപയോഗമാണ്. ഇങ്ങനെ എഴുതുമ്പോൾ മിക്കവാറും ഇതു വായിക്കുന്ന എല്ലാവരുംതന്നെ ചിന്തിച്ചിട്ടുണ്ടാകും ആ വീട്ടിലെ കുട്ടികളായിരിക്കും ടി.വി സ്‌ക്രീനിനുമുൻപിൽ തപസിരിക്കുന്നതെന്ന്. ഇവിടെ അങ്ങനെയല്ല കഥ. വല്യമ്മച്ചിയാണ് ആ വീട്ടിൽ ടി.വി കാണലിന് നേതൃത്വംകൊടുക്കുന്നത്. രാത്രിയിൽ പ്രാർത്ഥന അർപ്പിക്കപ്പെടേണ്ട സമയത്ത് ടി.വിയിൽ രണ്ടോ മൂന്നോ തുടർ സീരിയലുകൾ ഉണ്ടുപോലും. വല്യമ്മച്ചിക്ക് അത് കാണാതിരിക്കാൻ വയ്യ. ഒരു ദിവസമെങ്കിലും അതു മുടങ്ങിയാൽ വല്യമ്മച്ചി അസ്വസ്ഥയാകും. ഞായറാഴ്ചദിവസം വിശുദ്ധ കുർബാന മുടങ്ങിയാൽ ഉള്ളതിനെക്കാൾ ഇച്ഛാഭംഗമാണ് ദിവസേനയുള്ള സീരിയലുകൾ മുടങ്ങിയാൽ വല്യമ്മച്ചിക്ക്. സീരിയലുകൾ അവസാനിച്ചതിനുശേഷം അത്താഴമൂണായി. അതും കഴിഞ്ഞതിനുശേഷം ആർക്കും പ്രാർത്ഥന ചൊല്ലാനുള്ള മൂഡ് ഉണ്ടാവുകയില്ല. പിന്നെയും ടി.വിതന്നെ ശരണം. യുവാവ് നിർബന്ധിച്ച് പ്രാർത്ഥന ആരംഭിച്ചാൽ പ്രാ ർത്ഥന തുടങ്ങുന്നതിന് മുൻപ് എല്ലാവരും പറയും സമയം ഒത്തിരിയായി അതുകൊണ്ട് കൊന്തയുടെ ഒരു രഹസ്യം ചൊല്ലി നിർത്താമെന്ന്. ആ കരാറിലേ വീട്ടിൽ കാലങ്ങളായി സന്ധ്യാപ്രാർത്ഥന നടത്താറുള്ളൂ. അല്പം രാഷ്ട്രീയവും ബാക്കി മദ്യക്കൂട്ടുകെട്ടും കഴിഞ്ഞ് വരുന്ന വീട്ടിലെ അപ്പച്ചന് ഇതൊന്നും പ്രശ്‌നമേയല്ല... ജീസസ് യൂത്തിലെ പരിശീലനംകൊണ്ട് പ്രാർത്ഥനാ സ്വഭാവമാർജിച്ച ആ യുവാവ് പറഞ്ഞു: ''ഞാനെത്ര പറഞ്ഞാ ലും അവിടെ ഒരു മാറ്റവും സംഭവിക്കുകയില്ല. മാത്രമല്ല, സീരിയലിന്റെ സമയത്ത് പ്രാർത്ഥനയുടെ കാര്യം പറഞ്ഞ് ശല്യപ്പെടുത്തിയാൽ വല്യമ്മച്ചിയുടെ ചെവി പൊട്ടിക്കുന്ന ശകാരവും കേൾക്കും. അതുകൊണ്ട് ഞാനിപ്പോൾ അതിനു ശ്രമിക്കാറില്ല.'' നിറഞ്ഞൊഴുകുന്ന മിഴികളോടെ യുവാവ് പറഞ്ഞുനിർത്തി. ഈ ഭവനത്തെക്കുറിച്ച് കർത്താവിന് പറയാനുള്ളതാണ് ഇതാണ്: ''എന്റെ ജനം രണ്ടു തിന്മകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു'' (ജറെ.2:13).
പ്രാർത്ഥനയുടെ താക്കോൽ


ഞാനെന്റെ ചെറുപ്പകാലത്തിലേക്ക് ഒന്നെത്തിനോക്കി. പള്ളിയിൽ സന്ധ്യാമണി അടിച്ചാൽ വീ ട്ടിലെ കുട്ടികളെയെല്ലാം ഒരുമിച്ചുകൂട്ടി കർത്താവിന്റെ മാലാഖ എന്ന ത്രികാലജലം ചൊല്ലിക്കാനും ദൈ വവചനം വായിപ്പിക്കാനും നേതൃ ത്വം നല്കിയിരുന്നത് വല്യമ്മച്ചിയായിരുന്നു. ചുറ്റുപാടുമുള്ള മറ്റു ക്രിസ്തീയ ഭവനങ്ങളിലും അങ്ങനെതന്നെ. വല്യപ്പച്ചന്മാരുടെ സജീവമായ സഹകരണം അതിന്റെ പിന്നിലുണ്ടായിരുന്നു. എത്ര അച്ചടക്കത്തോടെ മുട്ടിന്മേൽനിന്നുകൊണ്ടാണ് അന്ന് ജപമാലയർപ്പിച്ചിരുന്നത്. വല്യമ്മച്ചിമാരുടെ കൈയിലായിരുന്നു വീട്ടിലെ പ്രാർത്ഥനയുടെ താക്കോൽ. ദൈവകൃപ നിറഞ്ഞുനിന്ന ആ കാലഘട്ടത്തിൽ ജപമാലയും തിരുഹൃദയപ്രതിഷ്ഠയും മരിച്ചവർക്കുള്ള പ്രാർത്ഥനയും വണക്കമാസാചരണവും എല്ലാം ഭംഗിയായും ചിട്ടയായും നടന്നിരുന്നു. 'ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കുന്നു' എന്ന പ്രസ്താവന എല്ലാ ക്രിസ്തീയ കുടുംബങ്ങളിലുംതന്നെ യാഥാർത്ഥ്യമാകുന്നത് കാണാൻ കഴിഞ്ഞിരുന്നു.

എന്നാൽ, കാലംമാറിയപ്പോൾ സന്ധ്യാപ്രാർത്ഥനയുടെ കോലവും മാറി. ജപമാലയിൽ കുരുങ്ങിക്കിടന്ന വല്യമ്മച്ചിമാരുടെ വിരലുകൾപോലും ടി.വി റിമോട്ടിന്റെ ബട്ടണുകളിൽ കുരുങ്ങിയപ്പോൾ കുടുംബങ്ങളുടെ പവിത്രത എവിടെയോ പോയിമറഞ്ഞു. കുടുംബത്തിന് അനുഗ്രഹമായിരുന്ന വല്യമ്മച്ചിമാരുടെയും അമ്മച്ചിമാരുടെയും പ്രാർത്ഥനാ ജീവിതത്തിലുള്ള നിഷ്ഠ നഷ്ടപ്പെട്ടപ്പോൾ ബന്ധങ്ങളിലും വിള്ളലുകളായി. മക്കളെക്കുറിച്ചുള്ള പിതാവായ ദൈവത്തിന്റെ വിലാപം അങ്ങനെ യാഥാർത്ഥ്യമായിത്തീരുന്നു. അവിടുന്ന് ഇപ്രകാരം കരയുന്നു ''ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റിവളർത്തി; എന്നാൽ, അവർ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാൽ, ഇസ്രായേൽ ഗ്രഹിക്കുന്നില്ല. എന്റെ ജനം മനസിലാക്കുന്നില്ല'' (ഏശയ്യാ 1:2-3).

സ്ത്രീ എന്ന ശക്തി
കുടുംബത്തെ ഒന്നിച്ചുനിർത്താനും ഒരൊറ്റ കെട്ടായി മുൻപോട്ടു കൊണ്ടുപോകാനും അസാധാരണമായ ശക്തിയാണ് സ്ത്രീകൾക്ക് ദൈവം കൊടുത്തിട്ടുള്ളത്. ഈ ശക്തി ഏറ്റവും അധികം പ്രകടമാകുന്നത് കുടുംബപ്രാ ർത്ഥനയിലാണ്. അതിൽനിന്നും ലഭിക്കുന്ന പ്രസാദവരം എത്രയധികമാണെന്ന് പറഞ്ഞറിയിക്കുക വയ്യ. പക്ഷേ, ഇന്നത്തെ കാലം അതെല്ലാം വിസ്മരിച്ചിരിക്കുകയോ ബോധപൂർവം അവഗണിക്കുകയോ ചെയ്യുന്നു. ഫലമോ? വരണ്ട മരുഭൂമിപോലെയുള്ള കുടുംബജീവിതം.

നെറ്റിയിൽ കുരിശുവരച്ച് ഈശോനാമം ചൊല്ലി വള ർത്തേണ്ട കുട്ടികളെ ഇന്ന് പലവിധ നാമങ്ങൾ ഉച്ചരിച്ചുകൊണ്ട് ശിഥിലീകരിക്കപ്പെട്ട മനസും ആത്മാവുമായി ഇന്ന് കണ്ടെത്തുന്നത് ടി.വിയുടെയും ഇന്റർനെറ്റിന്റെയും മുൻപിലാണ്. പ്രസാദവരം ചോർന്നുപോയ ആത്മാവുമായി അവർ ചെന്നുപെടുന്നത് ലോകജീവിതത്തിന്റെ വൈകൃതങ്ങളിലേക്കും.

''ലോകത്തെയോ ലോകത്തുള്ളവയെയോ നിങ്ങൾ സ്‌നേഹിക്കരുത്, ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാൽ പിതാവിന്റെ സ്‌നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ ജഡത്തിന്റെ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല'' (1യോഹ.2:15-16) എന്ന സത്യം കേട്ടറിയാൻ പോലും ഇന്നത്തെ തലമുറയ്ക്ക് കഴിയാതെ പോകുന്നു. തന്മൂലം വലിയ ധാർമികാധഃപതനത്തിലേക്ക് യുവജനങ്ങൾ മാത്രമല്ല കുടുംബമൊന്നാകെ വഴുതിവീഴുന്നു. ഇവരെ നോക്കി പിതാവായ ദൈവം ഇപ്രകാരം വിലപിക്കുന്നു: ''തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കർമികളുടെ സന്തതി, ദുർമാർഗികളായ മക്കൾ! അവർ കർത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവർ എന്നിൽ നിന്നും തീർത്തും അകന്നുപോയി...'' (ഏശയ്യാ 1:4-5). കർത്താവിൽനിന്നും അകലുന്ന ജനം എവിടെയാണ് ചെന്നെത്തുക. അത് മറ്റെങ്ങുമല്ല, സാത്താന്റെ കെണിയിൽത്തന്നെ!

ആര് പശ്ചാത്തപിക്കണം
എങ്ങനെ ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താം? ആര് ആദ്യം പശ്ചാത്തപിക്കണം. ഞാൻ പറയും വളർന്ന തലമുറ ആദ്യം പശ്ചാത്തപിക്കട്ടെയെന്ന്. അവരുടെ പശ്ചാത്താപവും തിരിച്ചുവരവും മധ്യസ്ഥപ്രാർത്ഥനകളും പരിഹാരപ്രവൃത്തികളും വളരുന്ന തലമുറയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. കർത്താവിന്റെ സ്വരം ഇതാ നമുക്ക് ശ്രവിക്കാം. ''അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരിക. ഞാൻ നിന്നോടു കോപിക്കുകയില്ല. ഞാൻ കാരുണ്യവാനാണ്. ഞാൻ എന്നേക്കും കോപിക്കുകയില്ല- കർത്താവ് അരുളിച്ചെയ്യുന്നു: നിന്റെ ദൈവമായ കർത്താവിനോട് നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴിൽ അന്യദേവന്മാർക്ക് നിന്നെത്തന്നെ കാഴ്ചവച്ചു; നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങൾ നീ ഏറ്റുപറഞ്ഞാൽ മതി- കർത്താവ് അരുളിച്ചെയ്യുന്നു'' (ജറെമിയ 3:12-13).

വ്യക്തിപരമായ പ്രാർത്ഥന
കുടുംബപ്രാർത്ഥനപോലെതന്നെ അതിപ്രധാനമായ ഒന്നാണ് വ്യക്തിപരമായ പ്രാർത്ഥന. അതിരാവിലെയുള്ള സമയമാണ് ഇതിന് ഏറ്റവും നല്ലത്. വ്യക്തിപരമായ പ്രാർത്ഥന ദൈവവുമായുള്ള ബന്ധം വളർത്തും. 

പലരും പറയാറുള്ള ഒരു കാര്യമാണ് വ്യക്തിപരമായി പ്രാർത്ഥിക്കുവാൻ അറിഞ്ഞുകൂടായെന്ന്. വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് നമ്മെ ഏറ്റവും സഹായിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ''നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർത്ഥി ക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്'' (റോമാ 8:26-27). അതിനാൽ പ്രാർത്ഥിക്കാൻ കഴിയാത്ത നിസഹായതയിൽ നാം പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കണം. ആത്മാവ് നിശ്ചയമായും നമ്മെ സഹായിക്കും.

ഒരു ദിവസത്തിൽ ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും നാം വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കണം. ദൈവത്തോട് പാപമോചനത്തിനായി യാചിക്കുന്നതിനും ദൈവംതന്ന ദാനങ്ങൾക്ക് നന്ദി പറയുന്നതിനും ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിനും ദൈവതിരുമുൻപിൽ നമ്മുടെ യാചനകൾ സമർപ്പിക്കുന്നതിനുമെല്ലാം വ്യക്തിപരമായ പ്രാർത്ഥനയിൽ സമയം കണ്ടെത്തണം. കൂടാതെ, നമ്മുടെ ജോലികൾക്കിടയിലും ദൈവത്തെ സ്തുതിച്ച് നന്ദി പറയുന്ന വിശുദ്ധമായ ഒരു ജീവിതരീതി ഉണ്ടാകണം. അപ്പോൾ ദൈവം നമ്മോടു വാഗ്ദാനം ചെയ്ത സമാധാനം നമ്മുടെ ഹൃദയങ്ങളെ നയിക്കുന്നത് നമുക്ക് അനുഭവമായിത്തീരും. ''ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും'' (ഫിലിപ്പി 4:6-7).

എപ്പോഴും സന്തോഷിക്കുവാൻ
നമ്മെ സ്‌നേഹിക്കുന്ന നമ്മുടെ ദൈവപിതാവിന് നമ്മെക്കുറിച്ചുള്ള അനന്തമായ പദ്ധതി- നമ്മൾ എപ്പോഴും സന്തോഷിക്കുന്നവരായിത്തീരണമെന്നാണ്. എന്നാൽ, ഇടവിടാതെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ എപ്പോ ഴും സന്തോഷിക്കുവാൻ കഴിയുകയുള്ളൂ. ''എപ്പോഴും സന്തോഷിക്കുവിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങൡും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം'' (1 തെസ.5:17-18).

ദൈവം തരുന്ന ഈ സന്തോഷം ആസ്വദിക്കാതെ ലോകത്തിന്റെ സന്തോഷങ്ങളിലും ലോകം തരുന്ന സ്ഥാനമാനങ്ങളിലും പരതിനടന്ന് ജീവിതം നശിപ്പിക്കുമ്പോഴാണ് നരകത്തിലേക്കുള്ള വിശാലവീഥിയിൽ നാം എത്തുന്നത്. 

എന്നാൽ, ദൈവം കാണിച്ചുതരുന്ന ഇടുങ്ങിയ വഴിയിലൂടെ അധരങ്ങളിൽ പ്രാർത്ഥനാമന്ത്രവുമായി മുന്നേറുമ്പോൾ ജീവിതത്തിൽനിന്നും സന്തോഷം ചോർന്നുപോവുകയല്ല. നാം സ്വർഗത്തോട് അടുക്കുകയാണ്. നിരന്തരമായ പ്രാർത്ഥനയിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയാനുഭവം സങ്കീർത്തകൻ വർണിക്കുന്നുണ്ട്: ''ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു. ഞാൻ പ്രശാന്തമായി കിടന്നുറങ്ങും. എന്തെന്നാൽ, കർത്താവേ, അങ്ങുതന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്'' (സങ്കീ.4:7-8).

അതിനാൽ റിമോട്ടിന്റെ ബട്ടണുകളിൽ അമർന്നിരിക്കുന്ന കൈവിരലുകളെ നമുക്കു പിൻവലിക്കാം. സ്വർഗീയമായ ആനന്ദത്തിന്റെ സ്വച്ഛതയിലേക്ക് നമ്മെ നടത്തുന്ന ജപമാല മണികളുയർത്തുന്ന സങ്കീർത്തനത്തിലേക്ക് നമ്മുടെ വിരലുകളെയും അധരങ്ങളെയും ട്യൂൺ ചെയ്യാം. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബങ്ങളുടെ ജീവിക്കുന്ന സാക്ഷ്യമായി നമുക്ക് മാറാം

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാൻ

എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് നമുക്ക് അറിയില്ല. നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ച് പ്രാർത്ഥിക്കുന്നു (റോമാ 8:20). എങ്ങനെ പ്രാർത്ഥിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നാം പലപ്പോഴും പ്രാർത്ഥിച്ചിട്ട് ഫലം ലഭിക്കാത്തതിന്റെ കാരണം യാക്കോബ്ശ്ലീഹാ പറയുന്നു. നിങ്ങൾ ചോദിച്ചിട്ടും നിങ്ങൾക്ക് ലഭിക്കുന്നില്ലായെങ്കിൽ നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താൽ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ് (യാക്കോ.4:3). 

എങ്ങനെ ചോദിക്കാം
പുത്രനെന്ന അവകാശത്തോടെ പിതാവെന്ന ബഹുമാനം കൊടുത്തുകൊണ്ട് വേണം ചോദിക്കാൻ. പുത്രനെങ്കിൽ ദൈവഹിതമനുസരിച്ച് അവകാശിയാണ് (ഗലാത്തിയ 4:7). നാം മക്കളെങ്കിൽ അവകാശികളാണ് (റോമാ 8:7) എന്ന ഉറച്ച ബോധ്യം ഉണ്ടായിരിക്കണം. അപ്പോൾ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽനിന്ന് യേശുക്രിസ്തുവഴി എല്ലാം നല്കും (ഫിലി.4:19).

ഒരു കാര്യത്തിലും ആകുലത വേണ്ട
നിങ്ങൾ ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ (ഫിലി.4:8). നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ ആത്മാവിൽ പ്രാർത്ഥനാ നിരതരായിരിക്കുവിൻ (എഫേ. 6:18). കൃതജ്ഞതാനിർഭരരായി നിരന്തരം ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ (കൊളോ.4:2).

എന്തിനെല്ലാം പ്രാർത്ഥിക്കണം
എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യത്തിലും നന്ദി പ്രകാശിപ്പിക്കുവിൻ (1 തെസ.5:16). എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ്യപ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കുവിൻ (1 തിമോത്തി 2:1). പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കും (മർക്കോ.11:24) എന്ന വിശ്വാസത്തോടുകൂടി വേണം പ്രാർത്ഥിക്കാൻ. ഇങ്ങനെ വിശ്വാസത്തോടെ നാം ചോദിച്ചുകൊണ്ട് ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴെ താഴ്മയോടെ നില്ക്കുമ്പോൾ (1 പത്രോസ് 5:6) സ്വീകാര്യമായ സമയത്ത് നമ്മുടെ പ്രാർത്ഥന കേൾക്കും.

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാത്തതിന്റെ കാരണം റോമാ ലേഖനത്തിലൂടെ ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലുമില്ല. എനിക്ക് ദയ തോന്നുന്നവനോട് ഞാൻ ദയയും അനുകമ്പ തോന്നുന്നവനോട് അനുകമ്പയും കാണിക്കും (റോമാ 9:14-15). വീണ്ടും മത്തായിയുടെ സുവിശേഷത്തിൽ ഒന്നാം മണിക്കൂറിലും മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും വേലക്ക് വന്നവർക്ക് ഒരേ കൂലിതന്നെ കൊടുത്തപ്പോൾ ഒന്നാം മണിക്കൂറിൽ വന്നവൻ പിറുപിറുക്കുന്നതായി കാണുന്നു. അപ്പോൾ, യജമാനൻ അവരോട് പറഞ്ഞു, എന്റെ വസ്തുവകകൾ എനിക്കിഷ്ടമുള്ളവർക്ക് കൊടുക്കാൻ എനിക്കധികാരമില്ലെന്നോ? ഞാൻ നല്ലവനായതുകൊണ്ട് നിങ്ങളെന്തിന് അസൂയപ്പെടുന്നു (മത്താ. 20:15). ഇന്നുമുതൽ ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന- കർത്താവേ, കരുണ തോന്നണമേ, ദയ തോന്നണമേ, അനുകമ്പ തോന്നണമേ.

ഹൃദയവിചാരങ്ങൾ പങ്കിടണം
1 സാമുവൽ ഒന്നാം അധ്യായത്തിൽ ഹന്നായെ നാം കണ്ടുമുട്ടുന്നുണ്ട്. മക്കളില്ലാത്തതിനാൽ അവളുടെ സപത്‌നി അവളെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തുവന്നിരുന്നു. കർത്താവിനോട് അവൾ ഹൃദയം നൊന്ത് പ്രാർത്ഥിച്ചു (1 സാമു. 1:11) അവൾ ഹൃദയത്തിലാണ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തു വന്നതുമില്ല. അതിനാൽ, പുരോഹിതനായ ഏലി അവളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു, നീ എത്രനേരം ഉന്മത്തയായിരിക്കും. നിന്റെ ലഹരി അവസാനിപ്പിക്കുക. അവൾ പറഞ്ഞു; ഗുരോ, വളരെയധികം ഹൃദയവേദന അനുഭവിക്കുന്നവളാണ് ഞാൻ. വീഞ്ഞോ ലഹരിപാനീയങ്ങളോ ഞാൻ കഴിച്ചിട്ടില്ല. കർത്താവിന്റെ മുൻപിൽ എന്റെ ഹൃദയവിചാരങ്ങൾ ഞാൻ പകരുകയായിരുന്നു (1 സാമു.1-12). തുടർന്ന് വായിക്കുമ്പോൾ ദൈവം അവളുടെ പ്രാർത്ഥന കേട്ട് പുത്രനെ നല്കി അനുഗ്രഹിച്ചതായും കാണാം.

ഹെസക്കിയുടെ പ്രാർത്ഥന
സങ്കീ. 119:26 ൽ നമ്മുടെ അവസ്ഥകൾ കർത്താവിന്റെ മുൻപിൽ തുറന്നുവയ്ക്കുക എന്ന വചനം കാണാം. രോഗാവസ്ഥയിൽ മരിക്കാറായ ഹെസക്കിയ ചുമരിലേക്ക് മുഖം തിരിച്ച് പ്രാർത്ഥിച്ചു. ദുഃഖത്തോടെ കരയുകയും ചെയ്തു. അവന്റെ പ്രാർത്ഥന കേട്ട് ആയുസ് 15 വർഷം നീട്ടിക്കൊടുത്തു (2 രാജാ.20:10-11). ഇതുപോലുള്ള പ്രാർത്ഥനകൾ നമ്മിൽനിന്ന് ഉയരാറില്ല. എനിക്ക് എന്താണിങ്ങനെ- അവൾ എന്തുകൊണ്ട് അങ്ങനെ എന്ന് ചിന്തിക്കുന്നവരാണധികവും. വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും എന്ന് വചനം പറയുന്നു. അതാണല്ലോ തളർവാതരോഗിയുടെ കാര്യത്തിൽ നാം കണ്ടതും. അവന്റെ മാത്രം വിശ്വാസമല്ല, ഒപ്പമുള്ളവരുടെ വിശ്വാസത്തെപ്പോലും ദൈവം മാനിക്കുന്നതായി കാണാം (മത്താ. 9:1-8, മർക്കോ. 2:112, ലൂക്കാ 5:17-26). അതുകൊണ്ട് എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥ പ്രാർത്ഥനകളും നടത്താൻ പൗലോസ് ശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നു (1 തിമോത്തി 2:1).

ക്ഷമിച്ച് പ്രാർത്ഥിക്കണം
തന്നെയും ദൈവത്തെയും അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത തന്റെ സ്‌നേഹിതന്മാർക്കുവേണ്ടി ജോബ് ക്ഷമിച്ച് പ്രാർത്ഥിച്ചപ്പോൾ അവനുണ്ടായിരുന്ന ഐശ്വര്യം കർത്താവ് ഇരട്ടിയായി തിരികെ കൊടുത്തു (ജോബ് 42:10). ദുഃഖഭാരത്താലും ഹൃദയവ്യഥയാലും മരിക്കാറായ രണ്ട് പേരുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം കൊടുക്കുന്നത് ബൈബിളിൽ കാണുന്നു. ഒരേസമയം സാറായും തോബിത്തും ദൈവസന്നിധിയിൽ തങ്ങളുടെ ആവലാതികളും ദുഃഖങ്ങളും ചൊരിഞ്ഞുകൊണ്ട് മരിക്കാൻ ആഗ്രഹിക്കുന്നു. ദൈവം അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കാനും അവരെ രക്ഷിക്കാനും വേണ്ടി തന്റെ മുഖ്യദൂതന്മാരിലൊരാളായ റാഫേൽ മാലാഖയെ അനനിയാസ് എന്ന പേരിൽ നിയോഗിച്ചയക്കുന്നു. ഇങ്ങനെ നമ്മുടെ കൂടെ വരുന്ന ദൈവത്തെ ബൈബിളിൽ പല സ്ഥലത്തും കാണാൻ കഴിയും.

പ്രത്യാശയോടെ പ്രാർത്ഥിക്കണം
എനിക്കിതു ചെയ്തുതരാൻ കഴിയുമെന്ന് നീ വിശ്വസിക്കുന്നുവോ എന്ന് അന്ധനോട് ചോദിച്ച യേശു (മത്താ.9:28) നമ്മോടും ഇതുതന്നെ ചോദിക്കുന്നു. നീ വിശ്വസിക്കുന്നു വോ? നിനക്കൊരു ജോലി ലഭിക്കാൻ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ, വിവാഹം നടക്കാൻ, രോഗം മാറാൻ, സൗഖ്യം ലഭിക്കാൻ, രക്ഷിക്കപ്പെടാൻ എന്നിവയ്ക്കുവേണ്ടി നീയും വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞു.

പ്രാർത്ഥന കേൾക്കാൻ
1. ചോദിക്കുമ്പോൾ ദൈവം എന്നെ അ നുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം. 
2. തകർച്ചയുടെ നടുവിൽ നിന്നുപോ ലും ഈശോയെ സ്തുതിക്കാൻ കഴിയണം-ഉദാ: ജോബ്. 
3. ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രത്യാശ വേണം- അന്ധനെപ്പോലെ.
4.ക്ഷമയോടെ കാത്തിരിക്കണം- അ ബ്രാഹം കാത്തിരുന്നതുപോലെ.
5. ലഭിച്ചു കഴിഞ്ഞുവെന്ന് കരുതി ചോ ദിക്കണം- ലാസറിന്റെ കുഴിമാടത്തിലെ യേശുവിന്റെ പ്രാർത്ഥന.
6. പിടിവാശി വേണം- തന്നോട് മല്ലടി ച്ച ദൈവദൂതനോട് അനുഗ്രഹിച്ചാല ല്ലാതെ പറഞ്ഞയയ്ക്കുകയില്ലെന്ന് വാ ശിപിടിക്കുന്ന പൂർവയാക്കോബ്.
7. കർത്താവിന് മനസാകാൻ അപേക്ഷിക്കണം- കുഷ്ഠരോഗി യാചിച്ചതുപോലെ.
8. കർത്താവ് കടന്നുവന്നില്ലെങ്കിലും അ വന്റെ ഒരു വാക്ക് മതിയെന്ന ബോധ്യം - ശതാധിപന്റെ വിശ്വാസം.
9. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം- തളർവാതരോഗിയുടേതുപോലെ.
10. കർത്താവ് കനിയാൻ കാത്തിരിക്കണം- അപസ്മാര രോഗിയുടെ പിതാവും ബർതിമേയൂസും ചെയ്തതുപോലെ.       
11. യേശുവിന്റെ വസ്ത്രത്തിലെങ്കിലും തൊട്ടാൽ മതിയെന്ന രക്തസ്രാവക്കാരിയുടെ വിശ്വാസം.
12. നീതിനിഷ്ഠരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമാകണം- സഖറിയ-ഏലിസബത്തിനെപ്പോലെ.
13. യേശുവിന്റെ വചനങ്ങൾ കേട്ട് അവന്റെ പാദത്തിങ്കൽ ഇരിക്കണം- മറിയത്തെപ്പോലെ.
14. പാപാവസ്ഥ വിട്ടെറിഞ്ഞ് പിതാവിന്റെ അടുക്കലേക്ക് ചെല്ലണം- ധൂർത്ത പുത്രനെപ്പോലെ.
15. കർത്താവിനെ പ്രാർത്ഥനയിലൂടെ ശല്യം ചെയ്യണം- അതായത് വീണ്ടും വീണ്ടും പ്രാർത്ഥിച്ച് ഉത്തരം ലഭിക്കുന്നതുവരെ തുടരണം- നീതിരഹിതനായ ന്യായാധിപന്റെ അടുക്കൽ നീതി തേടിയ വിധവയുടെ സമീപനം.
16. ദൈവസന്നിധിയിലേക്ക് നോ ക്കാൻപോലും ഭയപ്പെട്ട് എളിമയോടെ പ്രാർത്ഥിക്കണം- ചുങ്കക്കാരന്റെ രീതി.
17. ശിശുക്കളെപ്പോലെ നിർമലരാകണം.
18. പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണം- സക്കേവൂസിനെപ്പോലെ.
19. പരിശുദ്ധ അമ്മയോട് മാധ്യസ്ഥ്യം യാചിക്കണം- കാനായിലെ കല്യണവിരുന്ന്.
20. ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർത്ഥിക്കണം-നെഹമിയായെപ്പോലെ.

എല്ലാ കുരിശുകളിലും ക്രിസ്തുവില്ല Written byബെന്നി പുന്നത്തറ

ഫ്രാൻസിസ് മാർപാപ്പ സെമിനാരിയിൽ ചേരുന്നതിനുമുൻപുള്ള ഒരു സംഭവം. അദ്ദേഹത്തിന് 21 വയസുള്ളപ്പോൾ ശ്വാസകോശ സംബന്ധമായ മാരകരോഗത്തിന് അടിമയായി. തൽഫലമായി വലതുവശത്തെ ശ്വാസകോശത്തിന്റെ ഒരു ഭാഗം മുറിച്ചു മാറ്റേണ്ടിവന്നു. കഠിനമായ വേദനയും ആകുലതയും നിറഞ്ഞ നാളുകൾ... മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ചാഞ്ചാട്ടം... ആശുപത്രിയിൽ സന്ദർശനം നടത്തിയ പലരും അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു:

''ജോർജ് ഇനി പേടിക്കാനൊന്നുമില്ല. നിനക്ക് അധികം വൈകാതെ വീട്ടിലേക്ക് പോകാൻ പറ്റും.''
പ്രത്യാശ പകരുന്ന വാക്കുകൾ. പക്ഷേ, താങ്ങാനാകാത്ത ശാരീരിക വേദനയും മാനസിക പീഡനവും. പ്രിയപ്പെട്ടവർ നല്കുന്ന സാന്ത്വന വചനങ്ങളൊന്നും ജോർജിനെ ആശ്വസിപ്പിച്ചില്ല. എന്നാൽ, തന്നെ ആദ്യകുർബാനയ്‌ക്കൊരുക്കിയ സിസ്റ്റർ ഡൊളോറസ് പറഞ്ഞ ഒരു വാചകം ആശുപത്രിക്കിടക്കയിൽ ജോർജിന് ആശ്വാസമായി. സിസ്റ്റർ പറഞ്ഞതിത്രയേ ഉള്ളൂ: ''ഓരോ നിമിഷവും ഈശോയെ അനുകരിച്ചുകൊണ്ടിരിക്കുക.''

ഈശോ എങ്ങനെയാണ് സഹിച്ചതെന്ന് അവൻ ചിന്തിച്ചു. അവിടുന്ന് സഹനത്തെ എതിർത്തില്ല; സഹനത്തിൽനിന്നും ഒളിച്ചോടിയില്ല. മറിച്ച്, സഹനത്തെ ഹൃദയംകൊണ്ട് സ്വീകരിക്കുകയായിരുന്നു. സഹനത്തെ മറക്കാനും സഹനത്തിൽനിന്ന് രക്ഷപെടാനുമുള്ള ശ്രമങ്ങൾ വേദനകൾ വർധിപ്പിക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ആ യുവാവിനുണ്ടായി. ക്രിസ്തുവിന്റെ സഹനത്തെക്കുറിച്ചുള്ള ധ്യാനം സ്വന്തം സഹനത്തെ സന്തോഷത്തിലേക്കുള്ള വാതിലാക്കി മാറ്റാൻ ഭാവിപാപ്പായ്ക്ക് സഹായകമായി.

പരിശുദ്ധ പിതാവ് പറയുന്നത് ഇപ്രകാരമാ ണ്: ''സഹനം അതിൽത്തന്നെ ഒരു പുണ്യമല്ല. എന്നാൽ, നാം അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നത് പുണ്യാഭിവൃദ്ധിക്ക് കാരണമാകും.''
യേശു സഹനത്തിന്റെ നടുവിൽ ആരോടും പരാതി പറഞ്ഞില്ല.

യേശു സഹനം തന്നവരെ വെറുത്തില്ല.
മനുഷ്യന്റെ ദുഷ്ടതയ്ക്കുപകരം ദൈവപിതാവിന്റെ തിരുഹിതമാണ് അവിടുന്ന് കുരിശിൽ ദർശിച്ചത്. അതിനാൽ സഹനത്തിൽനിന്ന് രക്ഷപെടാനുള്ള മാർഗങ്ങളൊന്നും ക്രിസ്തു തേടിയില്ല.
ഒറ്റപ്പെടൽ, ആകുലത, വഞ്ചന, പരിഹാസം, ശാരീരിക പീഡനം എല്ലാം ശാന്തതയോടെ സഹിച്ചു.
വേദനയെ അതിജീവിക്കാനുള്ള വഴികൾ ക്രിസ്തുവിന്റെ സഹനത്തിൽ മാത്രമാണുള്ളത്.

പരാതിയില്ലാതെ, പിറുപിറുക്കാതെ സഹിക്കുക.
വെറുപ്പില്ലാതെ സഹിക്കുക.
വേദനകളെ ദൈവകരങ്ങളിൽനിന്നും സ്വീകരിച്ചുകൊണ്ട് സഹിക്കുക. 

കുരിശിൽനിന്നും ഓടി രക്ഷപെടാൻ ശ്രമിക്കാതിരിക്കുക. എല്ലാറ്റിലും ഉപരി സ്‌നേഹത്തോടെ സഹിക്കുക. ആ സഹനം ഉയിർപ്പിന്റെ മഹത്വത്തിലേക്ക് നമ്മെ ആനയിക്കും

Mother Mary


Malayalam Bible

എന്റെ ബയോളജിയും ദൈവത്തിന്റെ തിയോളജിയും Written by ടോമി മാത്യു, ദിവ്യരക്ഷാലയം

പ്രീ-ഡിഗ്രിക്ക് മൂന്നാമത്തെ ചാൻസിലാണ് ജയിച്ചത്. റഗുലർ സ്റ്റുഡന്റായി കോളജിൽ ചേർന്ന ഞാൻ പഠനകാലത്ത് പഠിക്കുകയോ ഉഴപ്പുകയോ ചെയ്തില്ല. മറിച്ച,് എല്ലാറ്റിലുംനിന്നു മാറി നടന്നു. അവസാനവർഷം പരീക്ഷയിൽ മുഴുവൻ വിഷയങ്ങളും എഴുതിയില്ല. റിസൽറ്റ് വന്നപ്പോഴാണ് നഷ്ടബോധം തോന്നിയത്. പിന്നീട് ഉത്സാഹിച്ചു പഠിച്ച് പരീക്ഷയെഴുതിയ എനിക്ക് സെക്കന്റ് ക്ലാസ് മാർക്ക് ലഭിച്ചു.

തുടർന്ന് ഡിഗ്രിക്ക് ചേരുവാൻ തീരുമാനിച്ചു. ഇഷ്ടവിഷയമായ ജന്തുശാസ്ത്രം പഠിക്കാൻ ആഗ്രഹിച്ച് നാട്ടിലെ കോളജിൽ അപേക്ഷ സമർപ്പിച്ചു. ഇന്റർവ്യൂവിന് ക്ഷണിക്കപ്പെട്ട ഞാൻ സർട്ടിഫിക്കറ്റുകളുമായി പിതാവിന്റെയൊപ്പം കോളജിൽ ചെന്നു.

എന്റെ ഇടവകയിലെ രണ്ടുപേർ ഈ കോളജിൽ ജന്തുശാസ്ത്രവിഭാഗത്തിൽ അധ്യാപകരാണ്. അവർ എന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കവേ അതിൽ ഒരധ്യാപകന് എന്നോട് എന്തെന്നില്ലാത്ത നീരസം തോന്നി. അദ്ദേഹം എങ്ങനെയും എന്റെ അഡ്മിഷൻ തടയാൻ തീരുമാനിച്ച് അപേക്ഷയും മാർക്ക് ലിസ്റ്റുമെല്ലാം സസൂക്ഷ്മം പരിശോധിച്ച് അതിൽ ഒരു തെറ്റ് കണ്ടുപിടിച്ചു. അത് ഇപ്രകാരമായിരുന്നു:

അപേക്ഷയിൽ ഹാൻഡികാപ്പിഡ് മാർക്ക്‌സ് എ ന്നൊരു കോളമുണ്ട്. ഈ കോളം ചാൻസിൽ പരീ ക്ഷ പാസായവർക്കുവേണ്ടിയുള്ളതാണ്. രണ്ടാം ചാൻസിൽ പാസായാൽ പത്തു മൈനസ് മാർക്ക് മെറിറ്റിൽ വരും. മൂന്നാം ചാൻസിലാണ് പാസാകുന്നതെങ്കിൽ, ഇരുപതു മാർക്ക് കുറയും. ആപ്ലിക്കേഷൻ പൂരിപ്പിച്ചപ്പോൾ ഞാൻ വിചാരിച്ചത് ഈ കോളം വികലാംഗർക്ക് വേണ്ടിയുള്ളതാണ് എന്നായിരുന്നു. ഇതിൻപ്രകാരം ഇന്റർവ്യൂവിൽ മെറിറ്റ് മാർക്കിൽ കുറവ് കണ്ടുപിടിച്ച് അഡ്മിഷൻ തരാതെ വിട്ടു. ഞാൻ ധനതത്വശാസ്ത്രത്തിൽ പ്രൈവറ്റായി ചേർന്നു. 

ആറുമാസം പാരലൽ കോളജിൽ പോയ ഞാൻ ഈ ഡിഗ്രി എനിക്ക് ഉപകാരപ്പെടുകയില്ലെന്ന് മനസിലാക്കി പഠനം ഉപേക്ഷിച്ചു. പിതാവിന്റെ കൂടെ വീടുപണികളിലും കൃഷിജോലികളിലും എല്ലാം ഇടപെട്ട് മുന്നോട്ടുപോയി. 21-ാം വയസിൽ വീണ്ടും പഠിക്കണം എന്ന ചിന്ത വന്നു. ഐ.റ്റി.ഐ ൽ ചേർന്ന് പഠിക്കുവാനാണ് ആഗ്രഹിച്ചത്. ഡ്രാഫ്റ്റ്മാൻ സിവിൽ വിഭാഗത്തിലാണ് ഞാൻ അപേക്ഷിച്ചത്. അതുതന്നെ എനിക്ക് ലഭിക്കുകയും ചെയ്തു. നിർമാണമേഖലയിൽ അഭിരുചി നേരത്തെ ഉണ്ടായിരുന്നു.

ഏറ്റുമാനൂർ ഐ.റ്റി.ഐ.ൽ ഒന്നാം വർഷം പഠിക്കുമ്പോൾ 22-ാം വയസിൽ അത്ഭുതകരമായ ഒരു ദൈവാനുഭവം എന്നെ വിശ്വാസത്തിലേക്ക് നയിച്ചു. അതെന്നെ സമൂലം രൂപാന്തരപ്പെടുത്തി. ഞാനൊരു തീക്ഷ്ണമതിയായ വിശ്വാസിയായി മാറി. പിന്നീട് അതിനൊരു വ്യതിയാനം സംഭവിക്കാൻ ദൈവം അനുവദിച്ചിട്ടില്ല.

ഇപ്പോൾ 43 വയസുണ്ട്. തൊടുപുഴയിൽ ദിവ്യരക്ഷാലയം എന്ന പേരിൽ ആതുരശുശ്രൂഷ ചെയ്യുന്നു. 180 മനോരോഗികളായ സഹോദരങ്ങൾ തികച്ചും ദൈവപരിപാലനയിൽ ഇവിടെ സംരക്ഷിക്കപ്പെടുന്നു. എന്റെ പിതൃസ്വത്താണ് ഈ ശുശ്രൂഷയ്ക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഭാര്യയും അഞ്ചു കുട്ടികളുമുണ്ട്.


ജന്തുശാസ്ത്രം പഠിച്ച് ഉന്നതനാകാൻ തുനിഞ്ഞ എന്നെ സ്‌നേഹശാസ്ത്രം പരിശീലിപ്പിച്ച്, എളിയവനാകാൻ പഠിപ്പിക്കുന്ന ദൈവത്തിന് ആയിരം നന്ദി. പ്രഫസർക്ക് എന്നോടു തോന്നിയ നീരസം ദൈവത്തിന്റെ അനന്ത സ്‌നേഹപദ്ധതിയുടെ ആദ്യപടിയായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മനുഷ്യന്റെ ജീവശാസ്ത്രത്തെക്കാൾ ദൈവത്തിന്റെ സ്‌നേഹശാസ്ത്രം നമ്മെ നയിക്കട്ടെ

ദൈവ ഭക്തയായ ഒരമ്മയുടെ അത്ഭുതപ്പെടുത്തുന്ന വിശ്വാസം


2 രാജാക്കന്മാർ 4:8 – 37 വരെ വാക്യങ്ങളിൽ ധനികയും വളരെ സ്വാധീനമുള്ളവളുമായ ഒരു വനിതയെ കുറിച്ച് നാം വായിക്കുന്നു. അവൾ എലീശയുടെ ശുശ്രൂഷയാൽ അനുഗ്രഹിക്കപ്പെട്ടവളുമായിരുന്നു. ദൈവം ദരിദ്രരും,നിരക്ഷരരും, വിദ്യാഭ്യാസമില്ലാത്തവരും ആയ ആളുകളെ മാത്രമല്ല അനുഗ്രഹിക്കുന്നത്. അവിടുന്ന് പക്ഷാഭേദമില്ലാത്ത ആളാണ്‌….  നിരക്ഷരനായ പത്രോസിനെ തെരഞ്ഞെടുത്തതുപോലെ തന്നെ ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്ന പൌലോസിനേയും അവിടുന്ന് തെരഞ്ഞെടുത്തു. പത്രോസിനു വാചക പരിജ്ഞാനം കുറവായിരുന്നു എന്നാൽ പൗലോസ്‌ ഒരു ദൈവവചന പണ്ധിതനായിരുന്നു. യേശുവിനെയും ശിഷ്യന്മാരെയും സാമ്പത്തീകമായി സഹായിച്ച ധനികരായ ചില വനിതകളുണ്ടായിരുന്നു. അവർ ദൈവ ഭക്തകളായ സ്ത്രീകളായിരുന്നതിനാൽ യേശു അവരുടെ വലിയ സംഭാവനകൾ സ്വീകരിച്ചു.(ലൂക്കോ.8:3).
ഇവിടെ എലീശയെ സഹായിക്കുവാൻ തീരുമാനിച്ച ഒരു ധനികയായ വനിതയെയാണ് കാണുന്നത്. എലീശാ ഇടയ്ക്കിടയ്ക്ക് അവരെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ കണ്ടിട്ട് അവൾ തൻറെ ഭർത്താവിനോട് പറഞ്ഞു “ഈ മനുഷ്യൻ ദൈവഭക്തനായ ഒരു വിശുദ്ധനാണെന്ന് ഞാൻ കരുതുന്നു.” ഇങ്ങനെ പറഞ്ഞതിൽ നിന്നും അവൾ ഒരു ദൈവഭക്തയായ സ്ത്രീയാണെന്ന് മനസ്സിലാക്കാം. എലീശയുടെ ഒരു പ്രസംഗം പോലും കേൾക്കാത്ത അവൾക്ക്, അദ്ദേഹം ഒരു ദൈവമനുഷ്യനാണെന്നു എങ്ങനെ മനസ്സിലായി? തീന്മേശയിലെ അദ്ദേഹത്തിൻറെ പെരുമാറ്റം അവൾ നിരീക്ഷിച്ചു. നമുക്കുള്ള എത്ര നല്ല മാതൃകയാണിത്. ചെറിയ കാര്യങ്ങളിലൂടെയാണ്‌ ഒരു ദൈവ മനുഷ്യനെ തിരിച്ചറിയുന്നത്. അയാള് ഇരുന്നു സംസാരിക്കുന്നതും, ഭക്ഷണം കഴിക്കുന്നതും, വളരെസാധാരണ കാര്യങ്ങളിലുള്ള അയാളുടെ പെരുമാറ്റവും അങ്ങനെ പല കാര്യങ്ങളിലൂടെയാണ്. അല്ലാതെ അയാളുടെ ഒരു പ്രസംഗം കേൾക്കേണ്ട ആവശ്യമില്ല.
അതുകൊണ്ട് ഒരു കട്ടിലും ഒരു മേശയും ഒരു കസേരയും ആവശ്യത്തിന് വെളിച്ചവും ഉള്ള ഒരു ചെറിയ മുറി എലീശയ്ക്കായി ഒരുക്കുവാൻ ഈ സ്ത്രീ തീരുമാനിച്ചു. ഈ സൌകര്യങ്ങളൊക്കെ വേണമെന്ന് എലീശാ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ എല്ലാ ദൈവഭക്തകളായ സ്ത്രീകളെയും പോലെ അവളും വളരെ കരുതലുള്ളവളായിരുന്നു. ദൈവം തൻറെ ദാസന്മാർക്കുള്ള സൗകര്യങ്ങൾ അവർപോലും പ്രതീക്ഷിക്കാത്ത തരത്തിൽ ക്രമീകരിക്കുന്നു. എന്നാൽ ഒരു യഥാർത്ഥ ദൈവമനുഷ്യൻ തനിക്കു സൗകര്യങ്ങൾ ഒരുക്കി തന്നവരോട് ഒരിക്കലും കടക്കാരനായിട്ടിരിക്കുകയില്ല. അതിനാല എലീശാ തൻറെ ഭ്രുത്യനായ ഗേഹസിയോടു താൻ ഇവള്ക്ക് എന്താണ് പകരം കൊടുക്കേണ്ടതെന്നു ചോദിച്ചു. ഗേഹസി പറഞ്ഞു അവൾക്കു മക്കളില്ലായെന്ന്. അപ്പോൾ എലീശാ അവൾക്കു വേണ്ടി പ്രാർഥിക്കുകയും ഒരു വർഷത്തിനകം അവൾക്കു ഒരു കുഞ്ഞുണ്ടാകുമെന്നു അവളോട്‌ പറയുകയും അങ്ങനെ സംഭവിക്കുകയും ചെയ്തു.

ആ പൈതൽ വളർന്നുവരവേ ഒരു നാൾ രോഗം ബാധിച്ച് മരിച്ചു (4:20). ആ കുഞ്ഞിനെ ഉടനെ സംസ്കരിക്കാതെ സൂക്ഷിച്ച അവൻറെ മാതാവിൻറെ വിശ്വാസത്തെ കുറിച്ച് ചിന്തിക്കുക. ആദ്യം ഞാൻ ആ ദൈവ മനുഷ്യനെ ഒന്ന് ബന്ധപ്പെടട്ടെ (4:22). അതിനാൽ അവൾ എലീശയെ കാണുവാനായി പുറപ്പെട്ടു. അവൾ വരുന്നത് ദൂരെ നിന്ന് കണ്ട എലീശ ഗേഹസിയോടു, അവളോട് ഇങ്ങനെ ചോദിക്കുവാൻ പറഞ്ഞു,” നിനക്ക് സുഖമല്ലേ? നിൻറെ ഭർത്താവിനു സുഖമല്ലേ? നിൻറെ കുഞ്ഞിന് സുഖമല്ലേ? (വാക്യം 26). തൻറെ മരിച്ചുപോയ കുഞ്ഞിനെകുറിച്ച്‌ അവൾ പറഞ്ഞ വിശ്വാസത്തിന്റെ മറുപടി ശ്രദ്ധിക്കുക. അവൾ പറഞ്ഞു, “സുഖമായിരിക്കുന്നു”. ഒരു അമ്മയുടെ വിശ്വാസം ആ കുഞ്ഞിൻറെ മേൽ ചെയ്ത ആശ്ചര്യകരമായ കാര്യം കാണുക. അവളുടെ വിശ്വാസത്തിനനുസരിച്ചു അവൾക്ക് ലഭിച്ചു.അതിനാലാണ് വിശ്വാസവീരന്മാരുടെ പട്ടികയിൽ  അവൾക്കുമൊരു സ്ഥാനം ലഭിച്ചത്. “സ്ത്രീകൾക്ക് തങ്ങളുടെ മരിച്ചവരെ ജീവനോടെ           തിരികെ കിട്ടി. അവരുടെ വിശ്വാസത്തിന് ദൈവത്തിൽനിന്നു അംഗീകാരവും ലഭിച്ചു” (എബ്രായർ 11:35:39). ആ അമ്മയ്ക്ക് വിശ്വാസമില്ലായിരുന്നെങ്കിൽ  അവൾ ആ കുഞ്ഞിനെ അടക്കം ചെയ്തേനെ.ദൈവം വിശ്വാസം കണ്ടെത്തുന്ന ചിലരിൽ എത്ര അത്ഭുതമാണ് അവിടുന്ന് പ്രവർത്തിക്കുന്നത് !!!

വീഴ്‌ചകളിലും തകര്‍ച്ചകളിലും നിരാശപ്പെട്ടുപോകാതെ പ്രത്യാശയുടെ പാത കണ്ടെത്താന്‍ സഹായിക്കുന്ന ദൈവിക ചിന്തകള്‍.

എന്റെ മനസിനെ ആഴത്തില്‍ സ്വാധീനി ച്ചിട്ടുള്ള ഒരു കഥയുണ്ട്‌- അതിന്റെ ആശയം ചുരുക്കത്തില്‍ ഇങ്ങനെയാണ്‌. ജീവിതസായാഹ്നത്തില്‍ എന്റെ ഇന്നലെകളിലേക്ക്‌ സ്വര്‍ഗീയ പിതാവ്‌ എന്നെ നടത്തുകയാണ്‌. ദൂരെ ചക്രവാളംവരെ നീളുന്ന പാതയില്‍ എന്റെ ജീവിതയാത്ര അവിടുന്നെന്നെ കാണിച്ചുതരുന്നു. സൂക്ഷിച്ചുനോക്കിയപ്പോള്‍ എന്റെ കാല്‌പാദങ്ങള്‍ക്കു പുറമേ മറ്റു രണ്ടു കാല്‌പാദങ്ങള്‍ക്കൂടി. അവിശ്വസനീയതയോടെ വീണ്ടും അങ്ങോട്ടു നോക്കിയപ്പോള്‍ മനസിലായി, അതെന്റെ ജീവിതത്തിലെ സന്തോഷത്തിന്റെ നാളുകളാണ്‌. പക്ഷേ, മറ്റൊരാളും എന്നോടൊപ്പമുണ്ട്‌. അതാരാണെന്നു ചിന്തിച്ചിരിക്കേ, എന്റെ സ്വര്‍ഗീപിതാവ്‌ എന്നോടു പറഞ്ഞു. ``പ്രിയപ്പെട്ട മകളേ, നിന്റെ കാല്‌പാദങ്ങള്‍ക്കൊപ്പം കാണുന്നത്‌ എന്റെ കാല്‌പാദങ്ങളാണ്‌. നിന്റെ ജീവിതയാത്രയിലുടനീളം നിന്നോടൊപ്പം ഞാനും നടക്കുകയായിരുന്നു.'' നിറകണ്ണുകളോടെ ഞാന്‍ വീണ്ടും ആ പാതയോരത്തേക്ക്‌ സൂക്ഷിച്ചുനോക്കി.

ഇത്തവണ ഞാന്‍ കുറച്ചുകൂടി അത്ഭുതപ്പെട്ടു. കാരണം, ചില സമയങ്ങളില്‍ രണ്ടു കാല്‌പാദങ്ങള്‍ മാത്രമേയുള്ളൂ. അതെന്റെ വേദനയുടെ അവസ്ഥകളാണ്‌. എന്റെ വേദനയില്‍ ഞാന്‍ മാത്രം. എന്തുകൊണ്ട്‌ പിതാവേ, നീപോലും എന്റെകൂടെ ഉണ്ടായിരുന്നില്ല. ദുഃഖങ്ങളില്‍ ഞാനെത്ര വേദനിച്ചു. അല്‌പവിശ്വാസിയായ എന്നെ നെഞ്ചോടു ചേര്‍ത്തുനിര്‍ത്തി അവിടുന്ന്‌ പറഞ്ഞു, ``എന്റെ പ്രിയപ്പെട്ട കുഞ്ഞേ, നിന്റെ വേദനയില്‍, നിന്റെ ഇല്ലായ്‌മയില്‍, നിന്റെ കഷ്‌ടപ്പാടില്‍ നീ കണ്ടത്‌ നിന്റെ കാലടികള്‍ അല്ല, അവ എന്റേതാണ്‌. നിന്റെ ദുഃഖങ്ങളില്‍ നീ എന്റെ തോളിലായിരുന്നു. നിനക്കുവേണ്ടി നടന്നത്‌ ഞാനാണ്‌.''

പലപ്പോഴും നാമിങ്ങനെയാണ്‌. കരുതലാര്‍ന്ന ഈശോയുടെ വലിയ കരങ്ങള്‍ എ പ്പോഴും കൂടെ ഉണ്ടെന്നുള്ള കാര്യം മറന്നുപോകുന്നു. പലപ്പോഴും നമ്മുടെ വേദനകളില്‍ പരാതി പറയാനും ആവശ്യങ്ങള്‍ ചോദിക്കാനുമല്ലാതെ, തമ്പുരാന്റെ കരുതലാര്‍ന്ന സ്‌നേഹം അനുഭവിക്കാന്‍ കൂട്ടാക്കാറില്ല. ഒരിക്കലും ഉപേക്ഷിക്കാതെ തെറ്റുകള്‍ ക്ഷമിച്ചുകൊണ്ട്‌ വേദനകളില്‍ കൈത്താങ്ങായി സ്വര്‍ഗീയപിതാവ്‌ അഭയമായി, ആശ്രയമായി നമ്മോടൊപ്പമുണ്ടെന്നു വിശ്വസിക്കാന്‍ സാധിക്കണം.


നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ദൈവം അറിഞ്ഞുതന്നെയാണ്‌ നടക്കുന്നത്‌. ദൈവം എന്നെ ഉപേക്ഷിച്ചു, അല്ലെങ്കില്‍ എന്തുകൊണ്ടാണ്‌ എനിക്കുമാത്രം ഇങ്ങനെ? മറ്റുള്ളവര്‍ക്കെല്ലാം എത്ര നന്മകളാണ്‌ ദൈവം നല്‌കിയത്‌? തുടങ്ങിയ ചിന്താഗതികള്‍ പാടെ ഉപേക്ഷിച്ച്‌ നമ്മുടെ കാല്‌പാദങ്ങളോടൊപ്പം ഈ വേദനാവേളയില്‍ മറ്റൊ രു കാല്‌പാദവുംകൂടി ഉണ്ടല്ലോ എന്നൊന്ന്‌ ഓര്‍ത്തുനോക്കിയാലോ? എന്റെ കരങ്ങളോടൊപ്പം ദൈവത്തിന്റെ കരങ്ങള്‍, എന്റെ മനസിനോടൊപ്പം ദൈവത്തിന്റെ മനസ്‌, ബുദ്ധി, ശക്തി, അങ്ങനെ എല്ലാം. അങ്ങനെയെങ്കില്‍ ഒരുപക്ഷേ ആരെക്കാളും വലിയവനായിരിക്കും നാം. കാരണം, നമ്മുടെ കൂടെയുള്ളത്‌ ദൈവത്തിന്റെ ശക്തിയാണ്‌. ആ ശക്തിക്കുമേല്‍ ഒന്നിനും വാഴാന്‍ സാധ്യമല്ല.

വീഴ്‌ചകളില്‍ ദുഃഖിച്ചിരിക്കാതെ നിരാശയുടെ പടുകുഴിയില്‍ വീണു ചാമ്പലാകാതെ, പറ്റിപ്പോയല്ലോ എന്നോര്‍ത്തു സങ്കടപ്പെട്ടു കഴിയാതെ മാനസാന്തരത്തിലേക്കും പ്രത്യാശയിലേക്കും കടന്നുവന്ന്‌, ദൈവത്തിന്റെ വലിയ സ്‌നേഹം അനുഭവിക്കുന്നവരായി മാറാന്‍ ശ്രമിക്കാം. ഇടറാതെ, പതറാതെ, തളരാതെ, അഭയമേകുന്ന ആ വലിയ കരങ്ങള്‍ക്കുകീഴെ ശാന്തമായി ഉറങ്ങാന്‍ ആഗ്രഹിക്കാം. വേദനകളുടെ ഇന്നലെകളെ പ്രതീക്ഷകളുടെ നാളെകളാക്കാന്‍, നിരാശയുടെ കാണാക്കയങ്ങളില്‍നിന്നു പ്രത്യാശയുടെ കിരണങ്ങളേകാന്‍ ഇനി നമ്മുടെ വിരല്‍ത്തുമ്പില്‍ ആ വലിയ പിതാവിന്റെ വിരല്‍ത്തുമ്പുകൂടി... നല്ല നാളെയുടെ തുട ക്കം നമ്മുടെ ആ വലിയ പിതാവിനൊപ്പം ഈ നിമിഷം നമുക്കും ആരംഭിക്കാം.

ചെങ്കടലിലൂടെ ഒരു വഴിയുണ്ടെന്ന് യഹോവയ്ക്ക് മാത്രമേ അറിയൂ

ധനികയും അതിക്രൂരയുമായ ഒരു സ്ത്രീയില്‍നിന്ന് പണം കടം വാങ്ങി വീട്ടാനാകാതെ പോയൊരു കര്‍ഷകന്‍. ഏക മകനായിരുന്നു അദ്ദേഹത്തിന്റെ ആശ്രയം. കടം വീട്ടാന്‍ കര്‍ഷകന് നിവൃത്തിയില്ലെന്നറിഞ്ഞപ്പോള്‍ ദുഷ്ടയായ ആ സ്ത്രീ ഒരു ദിവസം സഹായികളെയുമായി കര്‍ഷകന്റെ വീട്ടിലെത്തി. പണം നല്‍കിയില്ലെങ്കില്‍ അയാളെ ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കി. അല്ലെങ്കില്‍ ഒരു വഴിയുണ്ട്, മകനെ ആ സ്ത്രീയ്ക്ക് ഭര്‍ത്താവായി നല്കുക!


മകനുവേണ്ടി വാദിക്കാനാകാതെ പിതാവ് കുഴങ്ങി. പിതാവിനെ പ്രഹരിക്കാന്‍ വിട്ടുകൊടുക്കാന്‍ മകനും തയാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് വിവാ ഹം കഴിച്ചതെന്ന് വരുത്താതിരിക്കാന്‍ അവര്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിച്ചു. കറുത്തതും വെളുത്തതുമായ കുറെ മുത്തുകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശേഷം ഒരു പെട്ടിയില്‍ രണ്ടു മുത്തുകള്‍ മാത്രമെടുത്തു. അതില്‍നിന്ന് ഒരെണ്ണം കുറിയെടുക്കുന്നതുപോലെ യുവാവിന് തെരഞ്ഞെടുക്കാം. വെളുത്തതാണെങ്കില്‍ വിവാഹം, കറുപ്പാണെങ്കില്‍ പണം മുഴുവന്‍ ഇളവുചെയ്യും. ദൈവം നിങ്ങളെ സഹായിക്കുന്നെങ്കില്‍ സഹായിച്ചോട്ടെ, അവര്‍ പറഞ്ഞു. പെട്ടിയില്‍ കൗശലപൂര്‍വം രണ്ടു മുത്തും വെളുത്തതിടുവാനും ആ ദുഷിച്ച സ്ത്രീ ശ്രദ്ധിച്ചു. ദൈവത്തിനുപോലും അവസരം കൊടുക്കാന്‍ അവര്‍ തയാറായിരുന്നില്ല


പാവം മനുഷ്യര്‍ എന്തുചെയ്യാന്‍, എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. പിതാവിന്റെ ഉള്ളിലും പ്രാര്‍ത്ഥന ഉയര്‍ന്നു. മകനെ രക്ഷിക്കണേ എന്നുള്ള നിലവിളി. പക്ഷേ, രക്ഷപ്പെ ടാനുള്ള സാഹചര്യമൊന്നും മാനുഷികമായി മുന്നിലില്ല. കണ്ണടച്ച് അവന്‍ ഒരു മുത്തെടുത്തു. പെട്ടന്ന് യുവാവിന്റെ കാല്‍ വഴുതി അവന്‍ തറയില്‍ വീണു. കൂട്ടിയിട്ടിരുന്ന കറുപ്പും വെളുപ്പുമായ മറ്റ് മുത്തുകളുടെ ഇടയിലേക്ക് അവന്‍ എടുത്ത മുത്ത് കളഞ്ഞുപോയി. ''എന്നോട് ക്ഷമിക്കണം. പെട്ടിക്കുള്ളില്‍ അവശേഷിക്കുന്ന മുത്ത് ഏതെന്ന് നോക്കിയാല്‍ ഞാനെടുത്തത് ഏതെന്നു മനസിലാക്കാമല്ലോ.'' അവന്‍ പറഞ്ഞു. ഏവരും അംഗീകരിച്ചു. നോക്കിയപ്പോള്‍ അത് വെളുത്ത മുത്ത്. അപ്പോള്‍ യുവാവ് എടുത്തത് കറുത്തതായിരിക്കണം. അല്ലെന്നു വാദിക്കാന്‍ ആ സ്ത്രീക്കും നിര്‍വാഹമില്ലല്ലോ.

എല്ലാ പഴുതുകളും അടച്ച മനുഷ്യബുദ്ധിയും, വഴികളെല്ലാം അടഞ്ഞിട്ടും ദൈവത്തിലേക്ക് മുഖമുയര്‍ത്തിയ ദൈ വാശ്രയവും നമുക്കിവിടെ കാണാം. വിജയം എന്നും ദൈവത്തിന്റെ കൂടെ നില്ക്കുന്നവര്‍ക്കായിരിക്കും. മനുഷ്യര്‍ ക്ക് വഴികളില്ലാത്തിടത്ത് പുതുവഴികള്‍ തുറക്കുവാന്‍ ദൈവത്തിന് സാധിക്കും. സ്വന്തം ശക്തികൊണ്ട് കാര്യങ്ങള്‍ നിറവേറ്റുവാനും പ്രതിസന്ധികളെ അതിജീവിക്കുവാനും ശ്രമിക്കുന്നതാണ് മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക തളര്‍ച്ചകള്‍ക്കും കാരണം.

ഒരു വസ്തുവിനെ കാണണമെങ്കില്‍ നമുക്ക് കാഴ്ച വേണം. അതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രകാശമുണ്ടാകണം എന്നുള്ളത്. നമ്മുടെ കഴിവുകള്‍ കാ ഴ്ചശക്തി പോലെയാണ്. ദൈവമാകുന്ന പ്രകാശമില്ലെങ്കില്‍, എത്ര കഴിവുണ്ടെങ്കി ലും അന്ധര്‍ക്ക് തുല്യരാകും നാം. ദൈവത്തെക്കൂടാതെ ജീവിതപ്രശ്‌നങ്ങളെ അതിജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ പ്രകാശമില്ലാത്തിടത്ത് തിരയുന്ന കാഴ്ചയുള്ള മനുഷ്യരെപ്പോലെയാണ്. ചിലപ്പോള്‍ തേടുന്നത് കണ്ടെത്തിയേക്കാം. പക്ഷേ അത് അനുകരണീയമായൊരു മാര്‍ഗമല്ല. കാഴ്ചയുണ്ടെന്ന് കരുതുന്ന അവര്‍ക്ക് പ്രഥമദൃഷ്ട്യാ കുറവുകളുണ്ടാവില്ല. പക്ഷേ, ഒന്നും വ്യക്തമായി കാണുവാനാകില്ല. ഈ പ്രശ്‌നത്തിന് ഒരു ഡോക്ടറുടെയടുക്കലും പരിഹാരമുണ്ടാകില്ല. ഒത്തിരി അധ്വാനിച്ചിട്ടും പുരോഗതി ലഭിക്കാത്തത് ചിലപ്പോള്‍ നാം ദൈവത്തെക്കൂടാതെ അധ്വാനിക്കുന്നതുകൊണ്ടാവാം. ദൈവത്തിലേക്ക് മുഖമുയര്‍ത്തുന്നവര്‍ക്ക് ലഭിക്കുന്ന പ്രകാശം പാതകള്‍ തെളിച്ചുതരികയും ഉറവകള്‍ തുറന്നുതരികയും ചെയ്യും. ഈശോ പറഞ്ഞു, ''ഞാന്‍ ലോകത്തി ന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹ. 8:12).

ജീവിതത്തില്‍ പരാജയം തുറിച്ചുനോക്കുമ്പോള്‍ ചിന്തിക്കുക - എന്തെങ്കിലും വഴി കാണാതിരിക്കില്ല. അത്രയെങ്കിലും ചിന്തിക്കാനായാല്‍ പ്രത്യാശയോടെ നമുക്ക് മുന്നേറാനാകും. മാനുഷികമായി ചിന്തിക്കുമ്പോള്‍ വഴികളൊന്നും കാണാനില്ല എന്നത് സത്യമായിരിക്കും. അതുകൊണ്ടുതന്നെയാണ് നാം തളര്‍ന്നുപോകുന്നതും. നമ്മെക്കാള്‍ നന്നായി കാര്യങ്ങള്‍ അറിയുവാനും ചെയ്യുവാനും കഴിയുന്നൊരാള്‍ നമുക്ക് സഹായമായുണ്ട്. അവിടുത്തെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് ശക്തിയുള്ളതാണ്. പകല്‍വെളിച്ചത്തിലും അതിബുദ്ധിയിലും നമുക്ക് കണ്ടെത്താന്‍ കഴിയാത്തതിനപ്പുറത്ത് ഒരു ലോകമുണ്ട്. ആ ലോകത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതും നടപ്പാക്കുന്നതും ദൈവമാണ്.

ചെങ്കടലിനു മുന്‍പില്‍ ഇസ്രായേല്‍ പകച്ചുനിന്നു. പിന്നില്‍ ശത്രുസൈന്യവും മുന്നില്‍ ചെങ്കടലും. നിറഞ്ഞൊഴുകുന്ന നദിക്കുമുമ്പില്‍ നില്ക്കുമ്പോള്‍ കടക്കാന്‍ വഴിയില്ല എന്നതുതന്നെയാണ് മാനുഷിക ബുദ്ധിയില്‍ സത്യം. പക്ഷേ, അതിനു മധ്യത്തിലൂടെയുള്ള ഒരു വഴിയെക്കുറിച്ച് ഇസ്രായേലില്‍ ആരും ചിന്തിച്ചില്ല. ആര്‍ക്കും അങ്ങനെ ചിന്തിക്കാനുമാകില്ല. എന്നാല്‍, ദൈവം ആ വഴി കണ്ടു. അതെ, ചെങ്കടലില്‍ ഒരു വഴിയുണ്ടെന്ന് യഹോവയ്ക്ക് മാത്രമേ അറിയൂ. ഇസ്രായേലിലെ പതിനായിരങ്ങള്‍ക്കും നേതാവായ മോശയ്ക്കും ആ വഴിയെക്കുറിച്ച് നിശ്ചയമുണ്ടായിരുന്നില്ല.

ജീവിതത്തില്‍ എല്ലാ വഴികളും അടയുമ്പോള്‍ നാം പറയുന്നതിങ്ങനെയാണ്. 'ഇനിയെന്തു ചെയ്യാന്‍.' ഇനി ഒന്നും ചെയ്യാനില്ലെന്ന് നമുക്ക് മനസിലാകുന്നിടത്താണ് വിശ്വാസം ഉണരേണ്ടത്. വഴികള്‍ മുമ്പിലുള്ളപ്പോള്‍ ആരും വിശ്വാസിയാകുന്നില്ല. എല്ലാ വഴികളും അടയുമ്പോഴാണ് നമ്മില്‍ വിശ്വാസം അവശേഷിച്ചിട്ടുണ്ടോ എന്നു നാമറിയുന്നത്. ദൈവത്തിന് മാത്രം ചെയ്യുവാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്ന് മനസിലാക്കണ മെന്നും അവിടുത്തെ ആശ്രയിക്കണമെ ന്നും അവിടുന്ന് ആഗ്രഹിക്കുന്നു.

JINTO MATHEW

ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമോ? Written by പ്രഫ. പി.ടി. ചാക്കോ

ഒരാത്മാവ് ശുദ്ധീകരണസ്ഥലത്ത് എത്താനുള്ള കാരണമെന്താണ്? അവിടെയുള്ള ആത്മാക്കളെ നമുക്കെങ്ങനെ സഹായിക്കാന്‍ കഴിയും ? ബൈബിള്‍, സഭാപ്രബോധനങ്ങള്‍, പാരമ്പര്യങ്ങള്‍, വിശുദ്ധരുടെ അനുഭവങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ഒരു പഠനം.

വിശുദ്ധ ഗ്രന്ഥത്തില്‍, പ്രത്യേകിച്ച് പുതിയ നിയമത്തില്‍ നരകശിക്ഷയെപ്പറ്റിയുള്ള നിരവധി പരാമര്‍ശങ്ങളുണ്ട്. നരകത്തിലെ പിശാചുക്കളെയും നിത്യാഗ്നിയെയുംപറ്റി ന മ്മുടെ കര്‍ത്താവുതന്നെ പലതവണ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവയെല്ലാം ഇവിടെ ഉദ്ധരിക്കുന്നില്ല. എന്നാല്‍, ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പുതിയ നിയമഗ്രന്ഥങ്ങളില്‍ കുറവാണ്. നരകശിക്ഷയില്‍നിന്നും മനുഷ്യവര്‍ഗ ത്തെ രക്ഷിക്കാനുള്ള അതീവമായ ആഗ്രഹംകൊണ്ടാകാം യേശു നരകശിക്ഷയെപ്പറ്റി കൂടുതലായി പറഞ്ഞിട്ടുള്ളത്. കാരണം, ഒരിക്കല്‍ നരകത്തില്‍ അകപ്പെട്ടുപോയാല്‍ പിന്നെ നിത്യകാലത്തേക്ക് ആര്‍ ക്കും അവിടെനിന്ന് മോചനമില്ല

ശുദ്ധീകരണസ്ഥലം അങ്ങനെയല്ല. അവിടെ വേദന അനുഭവിക്കുന്നവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ളവരാണ്. ആരെങ്കിലും നരകത്തി ല്‍ പോകുമെന്നോ പോയിട്ടുണ്ട് എ ന്നോ സഭ പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ നമുക്ക് അധികാരവുമില്ല. എന്നാല്‍, ഗൗരവമായ പാപങ്ങളില്ലാതെ മരിക്കുന്നവരില്‍ ഭൂരിപക്ഷം പേരും ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോകുമെന്നാണ് ദൈവശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുള്ളത്. താന്‍ ശുദ്ധീകരണസ്ഥലത്തിലൂടെ കടന്നുപോകേണ്ടിവരുമെന്നു ആവിലായിലെ വിശുദ്ധ അമ്മ ത്രേ സ്യാപോലും പറഞ്ഞിട്ടുണ്ട്

ശുദ്ധീകരണസ്ഥലം വേദനയുടെയും അതേസമയം പ്ര ത്യാശയുടെയും സ്ഥലമായതുകൊണ്ടാകാം യേശു അതി നെപ്പറ്റി കൂടുതലായി പറയാത്തത്. അവസാനത്തെ ചില്ലിക്കാശുപോലും കൊടുത്തുതീര്‍ക്കാതെ അവിടെനിന്നു മോചനമില്ലെന്ന് യേശുവും, അഗ്നിയിലൂടെ എന്നപോലെ കടന്നുപോകേണ്ടിവരുമെന്ന് വിശുദ്ധ പൗലോസും പറയുന്നത് ശു ദ്ധീകരണസ്ഥലത്തെപ്പറ്റിയാണ്. അകത്തോലിക്കരായ ക്രൈസ്തവര്‍ ഈ വ്യാഖ്യാനം സ്വീകരിക്കാറില്ല. പ്രൊട്ടസ്റ്റന്റുകാര്‍ ശുദ്ധീകരണസ്ഥലം നിഷേധിക്കുന്നവരാണ്.
അനുഭവസാക്ഷ്യങ്ങള്‍

കത്തോലിക്കരായ നാം വിശ്വസിക്കുന്ന കാര്യങ്ങളെല്ലാം പലപ്പോഴും അത്ര വ്യക്തമായി വിശുദ്ധ ഗ്രന്ഥത്തില്‍ കാണില്ലെന്നുവരും (ചില കൂദാശകളുടെ കാര്യം അങ്ങനെയാണ്). ഇവിടെ നാം ആശ്രയിക്കുന്നത് സഭയുടെ അപ്രമാദവും ഔദ്യോഗികവുമായ പഠനങ്ങളെയാണ്. സഭയുടെ പ്രബോധനങ്ങള്‍ മാര്‍പാപ്പമാര്‍ നേരിട്ട് നടത്തുന്നതോ (ഉദാ: മാതാവിന്റെ സ്വര്‍ഗാരോപണം) സഭയുടെ സാര്‍വത്രിക സൂനഹദോസുകള്‍വഴി നടത്തുന്നതോ ആകാം (ദൈവശാസ്ത്രജ്ഞന്മാരുടെ പ്രബോധനങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവമില്ല).

ശുദ്ധീകരണസ്ഥലത്തെപ്പറ്റി ഏറ്റവും ആധികാരികമായി പഠിപ്പിച്ചിട്ടുള്ളത് പതിനാറാം നൂറ്റാണ്ടിലെ ത്രെന്തോസ് സൂനഹദോസാണ്. എ.ഡി. 1547 ജനുവരി 13, 1566 ഡിസംബര്‍ നാല്, 1551 നവംബര്‍ 25 എന്നീ ദിവസങ്ങളിലെ സമ്മേളനങ്ങളിലാണ് പ്ര സ്തുത സൂനഹദോസ് ശുദ്ധീകരണസ്ഥലമുണ്ടെന്ന് ഔദ്യോഗികമായി പഠിപ്പിച്ചിട്ടുള്ളത്. വിശുദ്ധ ഗ്രന്ഥത്തില്‍ ശുദ്ധീകരണസ്ഥലത്തെപ്പറ്റിയുള്ള പഠനമില്ലെന്നു വാദിക്കുന്നവരെ ഈ സൂനഹദോസ് ശപിച്ചു തള്ളുകയും ചെയ്തിട്ടുണ്ട്.

ആദ്യ നൂറ്റാണ്ടുകള്‍തൊട്ട് കത്തോലിക്കാ വിശ്വാസികള്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും വിശുദ്ധബലികള്‍ അര്‍പ്പിക്കുകയും ഉപവാസം, ദാനധര്‍മം തുടങ്ങിയവ അനുഷ്ഠിക്കുകയും ചെയ്തുപോന്നിട്ടുണ്ട് (പഴയനിയമത്തിലെ മക്കബായരുടെ ഗ്രന്ഥം നല്കുന്ന സാക്ഷ്യവും കത്തോലിക്കര്‍ അംഗീകരിക്കുന്നുണ്ട്. സഭയുടെ പാരമ്പര്യങ്ങളെ വിശ്വാസികള്‍ സാര്‍വത്രികമായി അംഗീകരിക്കുന്നുണ്ടല്ലോ).

നൂറ്റാണ്ടുകളായി സഭയിലെ വിശുദ്ധരും വിജ്ഞാനികളുമായ അനേകംപേര്‍ ശുദ്ധീകരണസ്ഥലം യാഥാര്‍ത്ഥ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇവരുടേത് വിശ്വാസപരമായ പ്രബോധനങ്ങളല്ല, പ്രത്യുത അനുഭവസാക്ഷ്യങ്ങളാണ്. ഇവരില്‍ പലര്‍ക്കും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മറ്റുചിലരെ ശുദ്ധീകരണസ്ഥലം കാണാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്. വേറെചിലര്‍ ദൈവശാസ്ത്രപരമായ വിചിന്തനങ്ങളിലൂടെ ശുദ്ധീകരണസ്ഥലം ഉണ്ടെന്നു പഠിപ്പിക്കുന്നവരാണ്. വിശുദ്ധ ആഗസ്തിനോസ്, വിശുദ്ധ അക്വിനാസ്, ജനോവയിലെ വിശുദ്ധ കത്രീന, വിശുദ്ധ അമ്മ ത്രേസ്യാ, വിശുദ്ധ പെര്‍പെത്വ, വിശുദ്ധ ജെര്‍ത്രൂദ്, വിശുദ്ധ ലുദുവീന, വിശുദ്ധ പീറ്റര്‍ ക്ലാവര്‍, വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി, ക്ലൂണിയിലെ വിശുദ്ധ ഹ്യൂഗ്, കുരിശിന്റെ വിശുദ്ധ യോഹന്നാന്‍, വിശുദ്ധ നിക്കോളാസ്, വി ശുദ്ധ മലാക്കി, വിശുദ്ധ ഫ്രാന്‍സിസ് സാലസ്, സീയന്നായിലെ വിശുദ്ധ കത്രീന, കൊറോണയിലെ വിശുദ്ധ മാര്‍ഗരറ്റ്, വിശുദ്ധ ഫിലിപ്പ് നേരി തുടങ്ങിയവരുടെ സാക്ഷ്യങ്ങളാണ് ഇവിടെ എടുത്തുപറയാനുള്ളത്. ഫാത്തിമായിലെ കുട്ടികള്‍ക്ക് ശുദ്ധീകരണസ്ഥലത്തിന്റെ ദൃശ്യം മാതാവ് കാണിച്ചുകൊടുത്തിരുന്നു. ഫാത്തിമായിലെ ദൃശ്യം സഭ അംഗീകരിച്ചിട്ടുള്ളതാണ്. മേല്പറഞ്ഞ വിശുദ്ധരെയെല്ലാം സഭ ഔദ്യോഗികമായി വിശുദ്ധരെന്നു നാമകരണം ചെയ്തിട്ടുള്ളവരത്രേ. ഈ സാക്ഷ്യങ്ങളെയും ദൃശ്യങ്ങളെയും പ്രത്യക്ഷങ്ങളെയും ന്യായമായും നമുക്കു വിശ്വസിക്കാമല്ലോ.

ശുദ്ധീകരണസ്ഥലത്തെ സഹനങ്ങള്‍ക്കു കാരണമായ പാപങ്ങള്‍

പാപങ്ങള്‍ക്കുള്ള ശിക്ഷ രണ്ടുവിധമാണ്. മോചനം ലഭിക്കാത്ത ചാവുദോഷങ്ങള്‍ ചെയ്തവര്‍ നിത്യശിക്ഷയ്ക്ക് - നരകത്തിന് വിധേയരാകുന്നു. ലഘു പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്നും ഒഴിവാകാന്‍ ഈ ലോകത്തില്‍വച്ചോ ശുദ്ധീകരണസ്ഥലത്തുവച്ചോ നാം പരിഹാരം ചെയ്യണം. പ്രായശ്ചിത്തപ്രവൃത്തികള്‍, കൂദാശ സ്വീകരണങ്ങള്‍, ദണ്ഡവിമോചനങ്ങള്‍, സഹനങ്ങള്‍ തുടങ്ങിയവയിലൂടെ പരിഹാരപ്രവൃത്തികള്‍ ചെയ്യാവുന്നതാണ്. ഈ ലോകത്തില്‍ വച്ച് ഇത്തരം പരിഹാരപ്രവൃത്തികള്‍ മുഴുവന്‍ ചെയ്തുതീര്‍ക്കാന്‍ സാധിക്കാത്തവര്‍ക്കാണ് ശുദ്ധീകരണസ്ഥലത്തില്‍ കുറച്ചു സമയമോ ഏറെ സമയമോ ചെലവഴിക്കേണ്ടിവരുന്നത്. പരിഹാര ക്രിയകളുടെ ഗൗരവമനുസരിച്ച് ശുദ്ധീകരണസ്ഥലത്തിലെ ശിക്ഷകളും കൂടിയോ കുറഞ്ഞോ ഇരിക്കും.
ശുദ്ധീകരണസ്ഥലത്ത് പരിഹാരം ആവശ്യമുള്ള പ്രധാന പാപങ്ങള്‍ താഴെ കാണുന്നവയാണ്

(1) മോചനം സിദ്ധിച്ചിട്ടും പൂര്‍ണമായി പരിഹാരം ചെയ്തുതീര്‍ത്തിട്ടില്ലാത്ത മാരക പാപങ്ങളുടെ അവശിഷ്ടങ്ങള്‍. തഴക്കദോഷങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ (വ്യഭിചാരം, മദ്യപാനം, ദൈവദൂഷണം, വിഗ്രഹാരാധന, മോഷണം, കൊലപാതകം തുടങ്ങിയവ). ചാവുദോഷങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുള്ള ശിക്ഷയില്‍നിന്ന് മോചനം നേടാന്‍ ഏറെ സഹായിക്കുന്നതാണ് അന്ത്യകൂദാശകളുടെ സ്വീകരണമെന്ന് വിശുദ്ധ തോമസ് അക്വീനാസ് പഠിപ്പിക്കുന്നുണ്ട്.

(2) രണ്ടാമത്തേത് തന്റെ കഴിവുകളെയും സിദ്ധികളെയും പറ്റിയുള്ള അത്യധികമായ അഹങ്കാരമാണ്.

(3) സ്വയംഭോഗം, സ്വവര്‍ഗഭോഗം തുടങ്ങിയ പാപങ്ങള്‍ക്ക് ഈ ലോകത്തില്‍വച്ച് പൂര്‍ണമായി പരിഹാരം ചെയ്യുക ഏറെ പ്രയാസകരമാണ് (അത്യധികമായ സുഖലോലുപതയും ഓര്‍ ക്കുക).

(4) പരദൂഷണം, നാവിന്റെ ദുരുപയോഗം എന്നിവ ബഹുഭൂരിപക്ഷം പേരുടെയും സാധാരണമായ ഒരു പാപമാണ്. നാം നടത്തിയിട്ടുള്ള പരദൂഷണങ്ങള്‍ക്കെല്ലാം ഈ ലോകത്തില്‍വച്ച് പൂര്‍ണമായി പരിഹാരം ചെയ്യാന്‍ സാധിക്കുമോ?

(5) നീതിക്കെതിരായ പാപങ്ങള്‍
മറ്റുള്ളവര്‍ക്കു കൊടുക്കാനുള്ളത് കൊടുക്കാതിരിക്കുക, വഞ്ചിച്ചും തട്ടിപ്പറിച്ചും അന്യന്റെ മുതല്‍ സ്വന്തമാക്കുക, മക്കള്‍ക്കോ മാതാപിതാക്കള്‍ക്കോ സഭയ്‌ക്കോ സര്‍ക്കാരിനോ കൊടുക്കാനുള്ളവ കൊടുക്കാതിരിക്കുക, മോഷ്ടിച്ച വസ്തുക്കള്‍ സൂക്ഷിക്കുക, പാവങ്ങളോടും ദരിദ്രരോടും അനീതി പ്രവര്‍ത്തിക്കുക, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കാതിരിക്കുക. ഇവയെല്ലാം നീതിക്കെതിരായ പാപങ്ങളാണ്. ഇവയെല്ലാം കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞാലും ഇവയ്ക്കുള്ള പരിഹാരം അനുഷ്ഠിച്ചേ പറ്റൂ.

(6) ദൈവം നല്കിയ ദാനങ്ങളെ ഉപയോഗിക്കാതിരിക്കുന്നതും അവയെ ദുരുപയോഗിക്കുന്നതും തെറ്റാണ്. കഴിവുണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാതിരിക്കുക, പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ പണത്തിനുവേണ്ടി ഉപയോഗിക്കുക (ഉദാ: രോഗശാന്തി വരം) തുടങ്ങിയവ തെറ്റായ പ്രവൃത്തികളത്രേ.

(7) അവസാനമായി സൂചിപ്പിക്കാനുള്ളത് നമ്മുടെ ദുര്‍വാസനകളുടെ കാര്യമാണ്. ഒരാള്‍ മദ്യപാനം ഉപേക്ഷിച്ചിരിക്കാം. വ്യഭിചാരപ്രവൃത്തികള്‍ നിര്‍ത്തിയിരിക്കാം, പരദൂഷണം ഒഴിവാക്കിയിരിക്കാം. പക്ഷേ, ഇവയ്ക്കുള്ള വാസനകളും ഇവയിലേക്കുള്ള ചാച്ചിലുകളും പൂര്‍ണമായി നമ്മില്‍നിന്ന് ഒഴിവാക്കുക ഏറെ പ്രയാസമാണ്. അങ്ങനെയുള്ളവര്‍ തരംകിട്ടിയാല്‍ മദ്യപിക്കും. അവസരം കിട്ടിയാല്‍ വ്യഭിചാരപ്രവൃത്തികളില്‍ ഏര്‍പ്പെടും. മോഹം, ആര്‍ത്തി, ക്രൂരത തുടങ്ങിയവ എന്നും അയാളില്‍ ഉണ്ടായിരിക്കും. വലിയ താപസരോ വിശുദ്ധരോ അല്ലെങ്കില്‍ ഈ വാസനകളെ മുഴുവന്‍ നമ്മില്‍നിന്നും പാടെ പിഴുതെറിയുക ബുദ്ധിമുട്ടാണ്. എന്നാല്‍, സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ദുഷ്പ്രവൃത്തികളെന്നപോലെ ദുഷ്ടവാസനകളും പ്രതിബന്ധമാണ്. അവയ്ക്കുള്ള പരിഹാരം ഇഹത്തിലോ പരത്തിലോ വച്ച് നാം ചെയ്തു തീര്‍ത്തേ മതിയാവൂ.

ശുദ്ധീകരണാത്മാക്കളെ എങ്ങനെ സഹായിക്കാം?


ശുദ്ധീകരണാത്മാക്കള്‍ അതിതീവ്രമായ വേദന അനുഭവിക്കുന്നവരാണ്. അവ ലഘൂകരിക്കാന്‍ ഒന്നും ചെയ്യാന്‍ അവര്‍ക്കു സാധ്യമല്ല. ആര്‍ക്കും വേല ചെയ്യാന്‍ പാടില്ലാത്ത രാത്രിയില്‍ അവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. പക്ഷേ, അവരെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവരായ നമുക്കു സാധിക്കും. ഈ സഹായം ക്രിസ്തീയ സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ പ്രവൃത്തിയത്രേ. എങ്ങനെയൊക്കെ ഈ ആത്മാക്കളെ സഹായിക്കാമെന്ന് പരിശോധിക്കാം.

(1) അവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിച്ചുകൊണ്ട്. ദിവ്യബലി യേശുവിന്റെ കാല്‍വരിയിലെ ബലിയുടെ അതേ ഫലങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അതിനാല്‍ മരിച്ചവര്‍ക്കുവേണ്ടി ദിവ്യബലികള്‍ അര്‍പ്പിക്കുവാന്‍ നാം ശ്രദ്ധിക്കണം. മരിച്ച കാരണവന്മാര്‍ക്കുവേണ്ടി മക്കള്‍ ദിവ്യബലികള്‍ നടത്തേണ്ടതാണ്.
കുര്‍ബാനയ്ക്കു പണം നല്കുക, കുര്‍ബാനയില്‍ ഭക്തിപൂര്‍വം പങ്കുചേരുക എന്നിവയാണ് നാം ചെയ്യേണ്ടത്.
മരിച്ചവര്‍ക്കുവേണ്ടി ഗ്രിഗോറിയന്‍ കുര്‍ബാന ചൊല്ലിക്കുക എന്നത് വിശ്വാസികള്‍ അനേകം നൂറ്റാണ്ടുകളായി അനുഷ്ഠിച്ചുപോരുന്ന വലിയ സത്കൃത്യമാണ്. കഴിവുള്ളവര്‍ അതു ചെയ്യിക്കുക.

(2) ഉപവാസം, ദാനധര്‍മങ്ങള്‍, ത്യാഗപ്രവൃത്തികള്‍, ആശാനിഗ്രഹം, മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍ തുടങ്ങിയവയുടെ കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. മാതാവിന്റെ ജപമാല, കുരിശിന്റെവഴി ഇവ പ്രത്യേകം ശ്രദ്ധിക്കുക.

(3) ദണ്ഡവിമോചനങ്ങള്‍ പ്രാപിച്ച് പരേതാത്മാക്കളുടെ പാപപരിഹാരം സാധിക്കാം. ദണ്ഡവിമോചനങ്ങള്‍ പ്രാപിക്കുമ്പോള്‍ അവ നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായിത്തീരുന്നു. ഈ പരിഹാരഫലങ്ങളെ മരിച്ചവര്‍ക്കുവേണ്ടി നമുക്കു കാഴ്ചവയ്ക്കാം. •