Saturday, July 13, 2013

ജപമാല ഭക്തി

ജപമാല ഭക്തി

കത്തോലിക്കാസഭയുടെ വിശ്വാസപാരമ്പര്യങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ജപമാല പ്രാര്‍ത്ഥന. "റോസാപ്പൂന്തോട്ടം" എന്നര്‍ത്ഥം വരുന്ന "റോസാരിയം" എന്ന ലത്തീന്‍ വാക്കില്‍നിന്നാണ് റോസറി എന്ന ഇംഗ്ലീഷ് വാക്ക് രൂപംകൊണ്ടത്‌. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമൻകത്തോലിക്കാ മരിയശാസ്ത്രത്തിന്റെ പഠനങ്ങള്‍ പ്രകാരം ജപമാലഭക്തി നൂറ്റാണ്ടുകളായി പ്രോത്സാഹിപ്പിക്കപ്പെടുന്നു. കൊന്തയിൽ പരമ്പരാഗതമായി ചൊല്ലാറുള്ള 15 "രഹസ്യങ്ങൾ" ദീർഘകാലത്തെ പതിവിനെ അടിസ്ഥാനമാക്കി പതിനാറാം നൂറ്റാണ്ടിൽ പീയൂസ് അഞ്ചാമൻ മാർപ്പാപ്പ ക്രമപ്പെടുത്തിയവയാണ്. ഈ പതിനഞ്ചു "രഹസ്യങ്ങൾ" മുന്നു ഗണങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ട്: സന്തോഷത്തിന്റെ രഹസ്യങ്ങൾ, ദുഃഖത്തിന്റെ രഹസ്യങ്ങൾ, മഹിമയുടെ രഹസ്യങ്ങൾ എന്നിവയാണ് ആ ഗണങ്ങൾ. 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങൾ എന്ന പേരിൽ ഒരു ഗണം കൂട്ടിച്ചേർത്തതോടെ, മൊത്തം രഹസ്യങ്ങളുടെ എണ്ണം 20 ആയി.

കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാൻസിലെ പ്രൗവിൽ എന്ന സ്ഥലത്ത് 1214-ൽ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഡോമിനിക്കൻ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമാണ്. പക്ഷെ, അതിനും നൂറ്റാണ്ടുകള്‍ക്കുമുമ്പ് മുതല്‍ തന്നെ പ്രാര്‍ത്ഥനയ്ക്കായി പ്രാര്‍ത്ഥനാമണികള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്.
കൊന്തയിലെ "നന്മനിറഞ്ഞമറിയമേ" എന്ന പ്രാർത്ഥനയുടെ ആവർത്തനത്തിനൊപ്പമുള്ള ധ്യാനം പതിനഞ്ചാം നൂറ്റാണ്ടില്‍ കാർത്തൂസിയൻ സന്യാസി, പ്രഷ്യയിലെ ഡോമിനിക്ക് ഏർപ്പെടുത്തിയതാണെന്ന് പറയപ്പെടുന്നു. ധ്യാനത്തോടെയുള്ള കൊന്തയെ അദ്ദേഹം, യേശുവിന്റെ ജീവിതത്തിന്റെ ജപമാല" എന്നു വിളിച്ചു.

പിൽക്കാലത്ത്, കത്തോലിക്കാസഭയിൽ ഏറെ പ്രചാരമുള്ള മരിയഭക്തിയുടെ അവിഭാജ്യഘടകമായിത്തീർന്നു കൊന്ത. കൊന്തനമസ്കാരത്തെ സംബന്ധിച്ച് 12 ചാക്രികലേഖനങ്ങളും അഞ്ച് ശ്ലൈഹികലേഖനങ്ങളും പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ ഉൾപ്പെടെ പല മാർപ്പാപ്പമാരും ഈ ഭക്ത്യഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. കൊന്തയോടനുബന്ധിച്ച് ചൊല്ലാറുള്ള മാതാവിന്റെ ലുത്തിനിയായിൽ "പരിശുദ്ധജപമാലയുടെ രാജ്ഞീ" എന്നു കൂട്ടിച്ചേർത്തതും "ജപമാലയുടെ മാര്‍പ്പാപ്പ" എന്നറിയപ്പെടുന്ന ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ്. 1571-ലെ ലെപ്പാന്റോ യുദ്ധത്തിൽ ക്രിസ്തീയരാഷ്ട്രങ്ങളുടെ "വിശുദ്ധസഖ്യത്തിന്റെ" വിജയം കൊന്തനമസ്കാരം വഴി ലഭിച്ച മാതാവിന്റെ മദ്ധ്യസ്ഥതവഴി ആണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, പീയൂസ് അഞ്ചാമൻ മാർപ്പാപ്പ കൊന്തയെ കത്തോലിക്കാസഭയിലെ തിരുനാളുകളുടെ പഞ്ചാംഗത്തിൽ ഉൾപ്പെടുത്തി. "ജപമാലരാജ്ഞിയുടെ തിരുനാൾ" എന്ന പേരിൽ അത്, ലെപ്പാന്റോ യുദ്ധം നടന്ന ഒക്ടോബർ 7-ന് ആഘോഷിക്കപ്പെടുന്നു.
ഇന്ന് ഓരോ രഹസ്യത്തിനും ഒടുവില്‍ ചൊല്ലാറുള്ള "ഫാത്തിമാ ജപം" 1917ല്‍ പോര്‍ച്ചുഗലിലുള്ള ഫാത്തിമ എന്ന ഗ്രാമത്തില്‍ മൂന്ന് കുട്ടികള്‍ക്ക് മുന്നില്‍ പ്രത്യക്ഷയായ പരിശുദ്ധഅമ്മ അവരിലൂടെ ലോകത്തിന് നല്‍കിയതാണ്.

കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു "പുതിയ വസന്തകാലം" വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി "കൊന്തഭക്തിയുടെ" പുതിയ ഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ കൊന്ത, യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്.

"നന്മനിറഞ്ഞ മറിയമേ" എന്ന ജപത്തിന്റെ ആവർത്തനത്തിന്റെ എണ്ണം നിശ്ചയിക്കാനുള്ള ഉപകരണമാണ് മണികൾ ചേർന്ന കൊന്ത. പ്രാർത്ഥന ആവർത്തിക്കുമ്പോൾ വിരലുകൾ മണികളിലൂടെ കടന്നുപോവുന്നു. ജപാവർത്തനത്തിന്റെ എണ്ണം ഇങ്ങനെ യാന്ത്രികമായി നടക്കുന്നതിനാൽ, രഹസ്യങ്ങളിന്മേൽ ധ്യാനം ശ്രദ്ധകേന്ദ്രീകരിക്കാനാവുന്നു. സാധാരണ ഉപയോഗിക്കാറുള്ള കൊന്തകൾ അഞ്ചു ദശകങ്ങൾ ഉൾപ്പെട്ടവയാണ്. പത്തുമണികൾ ചേർന്ന ദശകങ്ങൾക്കിടയിൽ ഒരോ ഒറ്റ മണികൾ വേറേ ഉണ്ടായിരിക്കും. "നന്മനിറഞ്ഞമറിയമേ" എന്ന ജപം ദശകങ്ങളിലെ മണികളിന്മേൽ വിരലോടിച്ചും, ഇടയ്ക്കുള്ള കർത്തൃപ്രാർത്ഥന, ദശകങ്ങൾക്കിടയിലെ ഒറ്റപ്പെട്ട മണികളിൽ വിരലോടിച്ചുമാണ് ചൊല്ലേണ്ടത്. വലയത്തിലുള്ള കൊന്തയോട് ചേർത്ത് മൂന്നു മണികളും ഒറ്റപ്പെട്ട രണ്ടു മണികളും ചേർന്ന ഒരു ചെറിയ ഭാഗവും ഉണ്ട്. കൊന്തജപം തുടങ്ങുന്നത് ഈ ഭാഗത്തിന്മേലാണ്. മൂന്നു പ്രാരംഭപ്രാർത്ഥനകളെ സൂചിപ്പിക്കുന്ന മണികളാണവയിൽ. സാധാരണ കൊന്തകളിൽ ഈ ഭാഗത്ത് ഒരു ചെറിയ ക്രൂശിതരൂപവും ഉണ്ടാകും.

കൊന്തയുടെ മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കൾ, രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വർണ്ണം ഇവ കൊണ്ടൊക്കെ നിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിർമ്മാതാക്കൾ" എന്ന സംഘടന വർഷം തോറും 70 ലക്ഷത്തോളം കൊന്തകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകൾ, യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിന്‍ കായ്കൾ എന്നിവ മണികളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉൾക്കൊള്ളിച്ചും മണികൾ നിർമ്മിക്കാറുണ്ട്. ആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു. പരിശുദ്ധഅമ്മയുടെ സാന്നിധ്യസ്മരണയ്ക്കും മാദ്ധ്യസ്ഥസഹായത്തിനുമായി വാഹനങ്ങളിലും, കഴുത്തില്‍ ധരിക്കുവാനും മറ്റും ജപമാലകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

പരിശുദ്ധജപമാലയുടെ രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ...



ചില പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ പറയുന്നു--
യേശുവിനെ കൂടാതെ അമ്മ മറിയത്തിനു വേറെ മക്കളുണ്ട് 
ANSWER.........


"നിത്യകന്യക അമ്മ മറിയം" തിരുവചന അടിസ്ഥാനത്തില്‍ സമഗ്രമായ ഒരു അവലോകനം....... വാസ്തവത്തില്‍ സ്വയം മലര്‍ന്നു തുപ്പുന്നതിന് സമാനമാണു ഈ ആരോപണം........... യുക്തി കൊണ്ട് വചനം വ്യക്യാനിച്ചാല്‍ തെറ്റുകള്‍ ഉണ്ടാകും അത് അനേകരെ വഴീ തെറ്റിക്കും.യുക്തി വിശ്വാസത്താല്‍ നവീകരിക്കപ്പെടണ൦. അമ്മ മറിയയുടെ നിത്യ കന്യകത്വം ആദ്യകാല നവീകരണ പ്രോടെസ്റ്റന്‍റുമാര്‍ പൂര്‍ണ്ണമായും അംഗീകരിച്ചിരുന്നു, പ്രേത്യേകിച്ചു മാര്‍ട്ടിന്‍ ലൂതര്‍, ജോണ്‍ കാല്‍വിന്‍, സിംഗ്ലി, മുതലയവര്‍ ഈ സത്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കുകയും തങ്ങളുടെ കൃതികളിലൂടെ പുരാതനവും, ശ്രേഷ്ടാവുമായ ഒരു വിശ്വാസത്തിന്‍റെ സാക്ഷ്യത്തിന്നായി കുറിച്ചിടുകയും ചെയ്തു, എന്നാല്‍ ആധുനിക പ്രോടെസ്റ്റന്‍റുകാര്‍ മനസ്സിലാക്കിയതിലും ഉപരിയായി ഈ നവീകരണ നേതാക്കള്‍ ‘നല്‍കപ്പെട്ട ദൈവീക രഹസ്യങ്ങളെ” സ്വീകരിച്ചപ്പോള്‍ എന്തുകൊണ്ടു ഇക്കാലത്തെ വിശ്വാസികള്‍ ഈ സത്യത്തെ മനസിലാക്കാന്‍ ശ്രേമിക്കുന്നില്ല, മാത്രമല്ല കേരളത്തിലെ ആദ്യകാല വേര്‍പാടു സഭമേധാവികള്‍ മറിയയുടെ നിത്യകന്യക എന്ന പുരാതന ക്രൈസ്തവ വിശ്വാസത്തെ “ബാബിലോണിയന്‍ മതങ്ങളില്‍ നിന്നും റോമാ സഭ കടം കൊണ്ടത്” എന്ന് പുസ്തകങ്ങളിലൂടെ പ്രചരിപ്പിച്ച് (അവലംബം: Pastor കെ ഇ എബ്രഹാം, മഹതിയാം ബാബിലോണ്‍, page 68) ഇപ്രകാരം ആധുനിക പ്രോടെസ്റ്റന്‍റുമാര്‍ ക്രൈസ്തവ പൂരവ്വപിതാക്കന്‍മരുടെയും, നവീകരണ നേതാക്കളുടെയും വിശ്വാസത്തിനു കളങ്കം വരുത്തിയിരിക്കുന്നു.
പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ പറയുന്നു “മറിയം കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം കന്യക ആയിരുന്നു എന്നു ദൈവവചനത്തില്‍ പറയുന്നില്ല” എന്നാല്‍ വി: ജെറോം ഇപ്രകാരം പറഞ്ഞു “കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം മറിയം കന്യക “അല്ലാ” എന്നു ദൈവവചനത്തില്‍ പറയുന്നുമില്ല”
ഹല്‍വിദിയസിനെ പോലെ പ്രോടെസ്റ്റന്‍റ് സഹോദരന്മാരും അഭിമുഖീകരിക്കുന്ന സമസ്യ താഴെ പറയുന്നവയാണ്:

കര്‍ത്താവിന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു ( മത്തായി12:46, 13:55, മാര്‍ക്കൊസ് 3:31,32, 6:3, ലൂകോസ് 8:19-21, യോഹ 2:12, 7:3-5, അപ്പോ പ്ര 1:14, 1 കൊരി 9:5 ഗലാ 1:19) പുതിയനിയമം സൂചിപ്പിക്കുന്നു

“മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ( മത്തായി1:25 )

ആദ്യ വാക്യങ്ങളില്‍നിന്നും “കര്‍ത്താവിനു സഹോദരന്മാരും സഹോദരിമാരും” ഉണ്ടായിരുന്നു എന്നും, മത്തായി1:25-ല്‍ നിന്നും മകനെ പ്രസവിച്ചതിനുശേഷം അവന്‍ അവളെ പരിഗ്രഹിച്ചു എന്നും കര്‍ത്താവിന്‍റെ സഹോദരി-സഹോദരന്മാര്‍ ഈ വിവാഹബന്ധത്തില്‍ നിന്നുള്ള രക്തബന്ധമാനുള്ളത് എന്നും അവര്‍(,(കുബുദ്ധീകള്‍),) കണ്ടെത്തി. വാസ്തവത്തില്‍ സ്വയം മലര്‍ന്നു തുപ്പുന്നതിന് സമാനമാണു ഈ ആരോപണം .വി: ജെറോം ഹല്‍വിദിയസിന്‍റെ, വാദത്തെ “സര്‍വ്വലോകത്തിലും സുപ്രസിദ്ധമായ വിശ്വാസത്തിനെതിരെയുള്ള അഭിനവ (novel) ദുര്‍ജ്ജാത തിരസ്കരണം” എന്ന് വിശേഷിപ്പിച്ചു
ആദ്യാ പ്രോടെസ്റ്റന്‍റായിരുന്ന മാര്‍ട്ടിന്‍ ലൂതര്‍ ഇപ്രകാരം പറഞ്ഞു

“ക്രിസ്തു മറിയയുടെ ഒരേ ഒരു മകനായിരുന്നു മാത്രമല്ല, അവനെ കൂടാതെ മറ്റു കുഞ്ഞുങ്ങളെ മറിയം ഗര്‍ഭത്തില്‍ വഹിച്ചില്ല… ‘സഹോദരന്മാര്‍” എന്നു ഇവിടെപറഞ്ഞിരിക്കുന്നത് കസിന്‍സിനെയാണ് കാരണം തിരുവെഴുത്തിലും യെഹൂദ സംസ്കാരത്തിലും കസിന്‍സിനെ സഹോദരന്‍ എന്നു വിളിച്ചിരുന്നു” (Martin Luther Sermons on John, chapters 1-4,)
തിരുവചനാടിസ്ഥാനത്തില്‍ ഈ ആരോപണങ്ങളെ സമഗ്രമായി പരിശോധിക്കാം!
ദൈവവചനത്തില്‍ മറഞ്ഞു കിടക്കുന്ന രഹസ്യത്തിലേക്ക് നമ്മുക്ക് ഒന്നു കടന്നു ചെല്ലാം. ആദ്യമായി “കര്‍ത്താവിന്‍റെ സഹോദരന്മാര്‍” എന്ന പ്രയോഗമുള്ള വാക്യങ്ങളെ സൂക്ഷ്മമായി പരിശോധിക്കാം?

v മത്തായി12:46,47 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു.ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. ( മാര്‍കോസ് 3:31, ലൂകോസ് 8:19-21)

v മത്തായി13:55,56, ഇവൻ തച്ചന്റെ മകൻ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി. (മാര്‍കോസ് 6:3)

v ഗലാ 1:19 “എന്നാൽ കർത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരിൽ വേറൊരുത്തനെയും കണ്ടില്ല.”


സസൂക്ഷ്മമായ പരിശോധനയില്‍ പ്രേത്യേകിച്ചു ഉളവായ ചിന്തകള്‍

v തിരുവചനത്തില്‍ ക്രിസ്തുവിനെ സൂചിപ്പിക്കുമ്പോള്‍ “മറിയയുടെ മകന്‍” എന്നും മറ്റുള്ളവരെ “അവന്‍റെ സഹോദരന്മാരും, സഹോദരിമാരും” അല്ലെങ്കില്‍ “കര്‍ത്താവിന്‍റെ സഹോദരന്‍/സഹോദരന്മാര്‍” എന്ന പ്രയോഗത്തിലും ദര്‍ശിക്കുവാന്‍ സാധിയ്ക്കും.

v ഒരിക്കല്‍ പോലും തിരുവചനത്തില്‍ യക്കോബ്, ശിമയോന്‍, യൂദാ മുതലായ “അവന്‍റെ സഹോദരന്മാര്‍” “ മറിയയുടെ മക്കളായ” എന്ന പ്രയോഗത്തില്‍ കാണുന്നില്ല എന്ന വസ്തുത ചിന്തവാഹമാണ്!

v മാര്‍കോസ്6:3-ല്‍ ഇവന്‍ തച്ചന്‍റെമകന്‍ അല്ലയോ? – ഈ ചോദ്യം പ്രസക്തമാണ്, കാരണം ഇതിന് ശേഷം “ഇവന്‍റെ സഹോദരന്മാര്‍” എന്നിട്ട് പേര് എടുത്തു പറയുന്നു, അതിനു ശേഷം “ഇവന്‍റെ സഹോദരിമാര്‍” എന്നു കാണുന്നു.

v ഈ വാക്യത്തില്‍ എടുത്തു കാണുന്ന പ്രതിഭാസം, 1) ക്രീസ്തുവിനെ തച്ചന്‍റെ മകന്‍ എന്ന ഏകവചനത്തില്‍ വേറിട്ട് കാണിക്കുന്നു 2) ക്രീസ്തുവിനെ “മറിയയുടെ മകന്‍” എന്നു വേറിട്ടു കാണിക്കുന്നു. അതിനുശേഷം സഹോദരന്മാരെയും സഹോദരികളെയും പ്രേത്യേകം പറയുന്നു. ഇവര്‍ ഒരു കുടുംബത്തിന്‍ ഭാഗമാണെങ്കില്‍ സുവിശേഷകന്‍ ഇപ്രകാരം വേര്‍തിരിച്ചു കാണിക്കണ്ട ആവശ്യം ഇല്ല.

v ജോസെഫിന്‍റെ മക്കള്‍ എന്ന വിധത്തില്‍ ഒരിക്കലും ഈ സഹോദരി സഹോദരന്മാരെ നാം ഒരിടത്തും വായിക്കുന്നില്ല!

അവലോകനം:

മത്തായി 13:55

ü തച്ചന്റെ മകൻ അല്ലയോ

ü അമ്മ മറിയ എന്നവളല്ലയോ

ü സഹോദരന്മാർ യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നവർ അല്ലയോ?

ü ഇവന്റെ സഹോദരികളും
നമ്മുടെ പ്രോടെസ്റ്റന്‍റെ സഹോദരന്മാരുടെ അഭിപ്രായത്തില്‍ ഈ പേരുകളെല്ലാം കര്‍ത്താവിന്‍റെ സഹോദരന്മാര്‍ എന്ന അര്‍ഥത്തില്‍ “മറിയയുടെ മക്കളാണ്” അതിനാല്‍ കര്‍ത്താവിന്‍റെ ജനനത്തിനു ശേഷം, നിത്യ കന്യക എന്നപ്രയോഗം തികച്ചും വൈരുദ്ധ്യാത്മകവും, തിരുവെഴുത്തിന്‍റെ മൊത്തം വ്യാഖാനത്തിന് എതിരാണ്. എന്നാല്‍ ഏതാനും വാക്യങ്ങളിലേക്ക് നമ്മുക്ക് എത്തിനോക്കാം.

മത്തായി 27:55: ക്രൂശികരണ വേളയില്‍ : “അവരിൽ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും”

ആരാണ് ഈ മറിയം? ഉത്തരം യാക്കോബിന്‍റെയും യോസേയുടെയും അമ്മ…. ഇവരെ എവിടെ പ്രതിപാദിച്ചിരിക്കുന്നു? മത്തായി 13:56.-ല്‍ സൂചിപ്പിച്ചിരിക്കുന്ന മേല്‍പ്പറഞ്ഞ വ്യെക്തികളുടെ (യാകോബ്, യോസ) അമ്മയായ് മറിയം!
മത്തായി 28:1 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ സംഭവം :

“ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോൾ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാൻ ചെന്നു.”

ആദ്യമായി ഈ പ്രത്യേക വ്യെക്തിയിലേക്ക് കണ്ണോടിക്കാം, ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് സുവിശേഷ കര്‍ത്താക്കളിലൂടെ ദൈവവചനത്തില്‍ രേഖപ്പെടുത്തിയതും, ആരാലും ശ്രേദ്ധിക്കപ്പെടാതെ ഒരു സമസ്യയായി ഓര്‍തിങ്ങി നിന്ന വ്യെക്തി – “മറ്റെ മറിയ” The other Mary- ആരാണ് ഇവര്‍?

ഈ സുവിശേഷത്തില്‍ പറയുന്ന “മറ്റെ മറിയ” മത്തായി 27:55: ക്രൂശികരണ വേളയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ആദ്യനോട്ടത്തില്‍ “മറ്റെ മറിയ” “യേശുവിന്‍റെ അമ്മയായ മറിയ” അല്ല എന്നു സന്ദേഹിക്കാം എന്തുകൊണ്ട്? ആന്തരിക തെളുവുകളുടെ അടിസ്ഥാനത്തില്‍ മത്തായിയുടെ പ്രയോഗത്തില്‍ കന്യക മറിയാമിനെ സൂചിപ്പിക്കുമ്പോള്‍ ‘യേശുവിന്‍റെ അമ്മ” (1:18, 2:11, 2:13, 2:14, 2:20, and 2:21) “അവന്‍റെ അമ്മ” എന്നതലത്തിലാണ്, മാത്രമല്ല ക്രുശീകരണവേലയില്‍ തികച്ചും അസ്പഷ്ടമായ നിലയില്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ” എന്ന നിലയില്‍ മത്തായി കന്യക മറിയാമിനെ അവതരിപ്പിക്കില്ല, ഇക്കാരണത്താല്‍ “യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയ”യും “യേശുവിന്‍റെ അമ്മയായ മറിയയും” പ്രഥമദൃഷ്ടിയില്‍ വ്യത്യസ്തരണ് എന്നു മനസ്സിലാക്കാം, അതിന്‍റെ തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുന്‍പ് മാര്‍കോസിലേക്ക് ചെല്ലാം.

മാര്‍കോസ്6:3

v തച്ചന്‍ അല്ലയോ?

v ഇവന്‍ മറിയയുടെ മകന്‍

v യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരന്‍.

v ഇവന്റെ സഹോദരികളും

മാര്‍കോസ്15:40 ക്രുശീകരണ നിമിഷം:

“ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും”

മാര്‍കോസ് 15:47 “അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.”

മാര്‍കോസ് 6:3 15; 40,47 ഇവ തികച്ചും പൂരകമായിരിക്കുന്നു!

ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം: 16;1

“മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി.”

ഇവിടെ ഈ മറിയം “യാക്കോബിന്‍റെ അമ്മ” എന്ന് സൂചിപ്പിക്കുന്നു, എന്നാല്‍ ഇത് “യേശുവിന്‍റെ അമ്മ” ആണ് എന്നു പ്രത്യക്ഷത്തില്‍ ഒരു തെളിവും കാണുന്നില്ല!

ലൂകോസ്24:10 – ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ നിമിഷം :

“അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ”

ഇവിടെയും “യാക്കോബിന്റെ അമ്മ മറിയ” എന്ന പ്രയോഗമാണ്, അല്ലാതെ “യേശുവിന്‍റെ അമ്മ” എന്നല്ല,

ലൂകോസ്, മത്തായിയും, മാര്‍കോസിനെയും പോലെ “കന്യകാ മറിയാമിനെ” “യേശുവിന്‍റെ അമ്മ” എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത് (1:43, 2:33-34, 2:51, 8:19, Acts 1:14)

യോഹന്നാന്‍ 19:25 ക്രുശീകരണ നിമിഷം:

“യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു”

സമസ്യവാഹമായ “മറ്റെ മറിയം” ഇവിടെ തിരശീലനീക്കി പുറത്തുവന്നു, ഈ വാക്യത്തില്‍, ഗ്രീക്കു മൂലത്തിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മൂന്നു സ്തീകളെ അഥവാ മറിയാമാരെ ദര്‍ശിക്കാം

v അവന്‍റെ അമ്മ

v അമ്മയുടെ സഹോദരിയും ക്ലെയോപ്പവിന്‍റെ ഭാര്യയുമായ മറിയ

v മഗ്ദലക്കാരത്തി മറിയ.

മറ്റു സുവിശേഷകന്‍മാരില്‍ നിന്നു മാറി യോഹന്നാന്‍ പ്രത്യേകം “ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” എന്നു സുസ്പഷ്ടമായി കാണിച്ചതില്‍ തികച്ചും “മറ്റേ മറിയയെ” തിരശീലനീക്കി വ്യേക്തതയോട് കാണിക്കാന്‍ വേണ്ടിയാണ്.

ഉപസംഹാരം

ü യോഹന്നാന്‍റെ സുവിശേഷത്തിലെ “,ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ” “കര്‍ത്താവിന്‍റെ അമ്മയായ മറിയയില്‍ നിന്നു വ്യെത്യസ്തയായ “മറിയ”ആണ്.

ü “മറ്റെ മറിയ/ ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, “യേശുവിന്‍റെ അമ്മയുടെ” സഹോദരി ആണ്. (close tribal relative)

ü ഇതിന്‍പ്രകാരം ആണ് യാക്കോബ്,യോസേ മുതലയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍” എന്നു വായിക്കുന്നത്.
സുവിശേഷകന്‍മാര്‍ എന്തുകൊണ്ട് “അടല്‍ഫോസെ” എന്ന ഗ്രീക്ക് പദത്തെ “സഹോദരന്മാര്‍” എന്ന നിലയില്‍ ഉപയോഗിച്ച് കാരണം “ അടെല്‍ഫോസെ” എന്ന പദം “കസിന്‍സിനെയും” കുറിക്കുന്നതാണ്, ഗ്രീക്ക് നിഘണ്ടുവില്‍ ഈ പദം വളരെയധികം അര്‍ഥവ്യാപ്തിയിലാണ് ഉപയോഗിച്ചിരിക്കുന്നത്, ഒരിക്കലും “രക്തബന്ധത്തെ” മാത്രം കുറിക്കുന്ന ഒന്നല്ല! അതിലുപരി സഹോദരന്മാരെയും, ചര്‍ച്ചക്കാരെയും, ഒരു സമൂഹത്തില്‍ ഉള്‍പ്പെട്ടവരെയും, ജനതയെയും, ഒരേ വിശ്വാസത്തില്‍ ഉള്‍പ്പെട്ടവരെയും കുറിക്കുന്നു” ( Strongs/Thayyer dictionary)

ക്ലെയോപ്പവിന്‍റെ ഭാര്യ മറിയ, യേശുവിന്‍റെ അമ്മയുടെ ‘സഹോദരി” ആണെങ്കില്‍ തീര്‍ച്ചയായും യാക്കോബ്,യോസേ,തുടങ്ങിയവര്‍ “യേശുവിന്‍റെ സഹോദരന്മാര്‍ ആകും” മാത്രമല്ല സുവിശേഷങ്ങളില്‍ ഇവര്‍ ഒരിക്കലും “യോസേഫിന്‍റെ മക്കള്‍” എന്ന് സൂചിപ്പിച്ചിട്ടില്ല, സുപ്രസിദ്ധ പ്രൊടെസ്റ്റന്‍റ് ബൈബിള്‍ പണ്ഡിതനായ ജെ.ബി ലൈറ്റ്ഫൂട്ട് (J.B LIGHTFOOT) ഒരേ കുടുംബത്തില്‍ രണ്ടുപേര്‍ക്ക് ഒരേ പേരുകള്‍ നല്‍കുമോ എന്നു സംശയം പ്രെകടിപ്പിച്ചു, എന്നാല്‍ ആദ്യനൂറ്റാണ്ടിലെ പാപ്പിയസ് മുതലായവരുടെ മുന്‍ പറഞ്ഞ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ബാഹ്യ തെളിവുകള്‍ ഇതിനു ഒരു പ്രതിവിധി നല്കുന്നു, മാത്രമല്ല ബിഷപ്പ് ലൈറ്റ്ഫൂട്ട് (J.B LIGHTFOOT), എന്ന പണ്ഡിതന്‍റെ സൂക്ഷ്മ നിരീക്ഷണത്തില്‍ “ഹഗേസിപ്പസിന്‍റെ” തെളിവുകള്‍, ഹല്‍വിദിയസിന്‍റെ വാദത്തിന് തികച്ചും എതിരാണു.
ഇപ്രകാരമുള്ള ഒരു അവലോകനം, പ്രോടെസ്റ്റന്‍റ് സഹോദരന്മാരുടെ “ യേശുവിന്‍റെ സഹോദരന്മാര്‍” എന്ന വാദത്തെ തികച്ചും നിഷ്ഫലമാക്കുന്നു.
 പ്രതിസന്ധി: മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.( മത്തായി1:25 )

പ്രോടെസ്റ്റന്‍റ് സഹോദരന്മാര്‍ വളരെയധികം സംശയാദൃഷ്ടിയോടെ നോക്കുന്ന ഒരു വാക്യമാണിത്, അപ്പോളോജെറ്റിക് വാദത്തില്‍ ഇതിനെ “The heos hou polemic” എന്നാണ് അറിയപ്പെടുന്നത്, എന്താണ് ഈ വാദഗതിയും മറിയയുടെ നിത്യകന്യകത്വവും തമ്മിലുള്ള ബന്ധം?

v പരിഗ്രഹിക്കുക (KNEW HER) എന്ന പദം തിരുവചനത്തില്‍ സ്ത്രീ പുരുഷ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. ഉദാ: ഉല്‍പത്തി 4:1 “അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു”

v ക്രിസ്തുവിന്‍റെ ജനനം വരെ (UNTILL) ജോസെഫ് തന്‍റെ ഭാര്യയായ മറിയയെ പരിഗ്രഹിച്ചില്ല,
മറിയയുടെ നിത്യകന്യകാത്വത്തെ നിഷേധിക്കുന്നവര്‍ ഉപയോഗിക്കുന്ന ഏറ്റവും പുരാതനമായ ഒരു ആരോപണമാണ്, " “വരെ” / UNTILL / TILL എന്ന പദത്തിനു അര്‍ത്ഥം ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷം പരിഗ്രഹിക്കുകയും, ഈ കുട്ടികളാണ് “കര്‍ത്താവിന്‍റെ സഹോദരന്മാര്‍”.

ഇക്കാരണത്താല്‍, മറിയം നിത്യ കന്യക അല്ല!
ആദ്യമായി ഈ വാക്യത്തെ സമഗ്രമായി പരിശോധിക്കാം.
സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനും, ബോസ്റ്റോണ്‍ കോളേജിലെ പ്രൊഫെസര്‍ Dr റോബെര്‍ടു ടാസെറ്റി (Dr.Robert Tacetti) “HOES” എന്ന പദത്തെ സംബന്ധിച്ച തന്‍റെ വ്യെക്തിപരമായ ഗവേഷണത്തേകുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത് ശ്രേദ്ധേയമാണ്

“heos hou വാദം” വ്യാജമാണ്, ഞാന്‍ പുരോഹിതനാകുന്നതിനും, ഡോക്ടറ്ററേറ്റ് നേടുന്നതിനും മുന്പ് ക്ലാസ്സിക്കല്‍ ഗ്രീക്കിലും, സുവിശേഷം വിരചിതമായ ഗ്രീക്കു ഭാഷരീതിയായ കോയിനെ (koine) ഗ്രീക്കിലും പ്രവണ്യം നേടുകയും, ഹൈ സ്കൂള്‍ തലത്തിലും, യുണിവേര്‍സിറ്റി തലത്തിലും ഗ്രീക്കു ഭാഷ പഠിപ്പിക്കുകയും, അനുദിനം ദൈവവചനം ഗ്രീക്കില്‍ വായിക്കുകയും ചെയ്തിരുന്നു, എന്നാല്‍ ഇതൊന്നും എന്നെ ഗ്രീക്കു ഭാഷാസാഹിത്യത്തില്‍ നിപുര്‍ണനാക്കില്ല, ആയതിനാല്‍, എന്‍റെ ബോധത്തില്‍ ഉറച്ചുനില്‍ക്കതെ, എന്നെക്കാള്‍ സമര്‍ത്ഥന്മാരായ, പണ്ഡിതന്മാരോടു അഭിപ്രായം ആരായുകയും, എന്‍റെ കണ്ടെത്തലുകളെ അവരുടെ മറുപടിയുമായി തരതമ്യപഠനം നടത്തുകയും ചെയ്തു…പ്രൊടെസ്റ്റന്‍റ് അപ്പോളോജിസ്റ്റുകളുടെ “HEOS HOU” വാദത്തിന്‍റെ താളുകള്‍ ഞാന്‍ മറ്റു ഗ്രീക്കു പണ്ഡിതന്മാരെ കാണിച്ചു എന്നാല്‍ അവര്‍ അതിനെ ചിരിച്ചു തള്ളുക മാത്രമല്ല അവരുടെ മറുപടി എന്‍റെ നിഗമനങ്ങളെ ഉറപ്പിക്കുകയും ചെയ്തു: HEOS HOU എന്നത് ” heos hou chronou en hoi”( literally: until the time when) എന്നതിന്‍റെ ചുരുക്കിയ പ്രയോഗമാണ്” (He’s an Only Child: A bogus Greek argument against Mary’s perpetual virginity is making the rounds.By Ronald K. Tacelli, S.J.}
പ്രോടെസ്റ്റന്‍റില്‍ നിന്നും കത്തോലിക്കാസഭയില്‍ ചേര്‍ന്ന ഗേറി മാറ്റാറ്റിക്സും(Gerry Mattatics) പ്രോടെസ്റ്റന്‍റ് അപ്പോളോജിസ്റ്റ് ആയ ജയിംസ് വൈറ്റ്, എരിക് ശ്വേണ്ഡ്സെന്‍ (Eric Svendsen) മുതലായവര്‍, ആല്‍ഫ-ഒമെഗാ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2003-ല്‍ “ മറിയയുടെ നിത്യകന്യകാത്വം” എന്ന വിഷയത്തില്‍ നടന്ന സവാദത്തില്‍- ശ്രീ: ഗേറി മാറ്റാറ്റികസ്, BC 100 മുതല്‍ AD 100 വരെയുള്ള, ഗ്രീക്കു സാഹിത്യത്തില്‍ നിന്നും “hoes hou” എന്ന പദം “നടന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുടെയോ അല്ലെങ്കില്‍ പ്രവര്‍ത്തിയുടെയോ തുടര്‍ച്ചയാണ് അല്ലാതെ ഈ അവസ്ഥയുടെ അവസാനം (end/termination) എന്നല്ല” എന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും അടിവരയിട്ടു തെളിയിച്ചു.
തിരുവെഴുത്തിലെ ഈ പ്രയോഗം നമ്മുക്ക് സൂക്ഷ്മമായി വിശകലനം ചെയ്യാം! “വരെ” / UNTILL / TILL HEOS” എന്ന പദം സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എപ്രകാരമാണ്? HEOS എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം അതു സൂചിപ്പിക്കുന്ന പ്രവര്‍ത്തി അവിടെവച്ചു അവസാനിച്ചു എന്നാണോ?

ബൈബിളില്‍ നിന്നുള്ള തെളിവുകള്‍:

v ഉല്‍പത്തി8:7 “അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു.” ചോദ്യം: വെള്ളം വറ്റി പോയതിന് ശേഷം മലാകാക്ക വന്നോ? ഉത്തരം ഇല്ല!

v ആവര്‍ത്തന പുസ്തകം 34:6 “അവൻ അവനെ മോവാബ്ദേശത്തു ബെത്ത്പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല- ചോദ്യം: ഇന്ന് ആര്‍ക്കെങ്കിലും മോശയുടെ ശവകുടീരത്തിന്‍റെ സ്ഥലം അറിയാമോ? ഉത്തരം ഇല്ല!

v 2 സാമുവല്‍ >> അദ്ധ്യായം 6" 23 സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു. "ഈ വാക്യം ഇഗ്ലീഷില്‍ ” Michal “had no children TILL the day of her death”- മീഖാലിന് അതിനു ശേഷം കുട്ടി ഉണ്ടായോ? ഉത്തരം ഇല്ല!

v യോഹ 4:49 ” രാജഭൃത്യൻ അവനോടു: കർത്താവേ, പൈതൽ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.” ചോദ്യം: പൈതല്‍ മരിച്ചോ? ഉത്തരം; ഇല്ല!

v റോമര്‍8:22 “സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു” ചോദ്യം: ഇപ്പൊഴും ഈറ്റുനോവുണ്ടോ? ഉത്തരം അതേ

v 1കൊരി15:25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു”- ചോദ്യം: കാല്‍കീഴിലാക്കിയാല്‍ പിന്നെ വഴില്ലേ? ഉത്തരം: വാഴും

v 1തീമോ 4:13 : “ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.” ചോദ്യം: ഞാന്‍ വന്നു കഴിഞ്ഞാല്‍ വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രേദ്ധിക്കേണ്ടെ? ഉത്തരം – തീര്‍ച്ചയായും ശ്രദ്ധിയ്ക്കണം!

v 1തീമോ 6:13 നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം” ചോദ്യം- യേശുവിന്‍റെ പ്രത്യക്ഷത കഴിഞ്ഞാല്‍ കല്‍പ്പന ലംഘിക്കാമോ? ഉത്തരം ഇല്ലാ!

v വെളി 2:25 “എങ്കിലും നിങ്ങല്‍ക്കുള്ളതു ഞാന്‍ വരും വരെ പിടിചുകൊള്‍വിന്‍ എന്നു ഞാന്‍ കല്‍പ്പിക്കുന്നു” ചോദ്യം : വന്നു കഴിഞ്ഞാല്‍ പിന്നെ പിടിക്കണ്ടേ? ഉത്തരം പിടിക്കണം

മുകളില്‍ അവലോകനം നടത്തിയ വചനങ്ങളുടെയും, ഈ വചനങ്ങളില്‍ “HOES” എന്ന പദം എപ്രകാരമാണ് ഉപയോഗിച്ചത്തിന്‍റെയും വെളിച്ചത്തില്‍ മത്തായി1:25 നമ്മുക്ക് വിശകലനം ചെയ്യാം

മത്തായി 1:25 മകനെ പ്രസവിക്കും വരെ അവൻ അവളെ പരിഗ്രഹിച്ചില്ല.” ചോദ്യം: മകനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ അവളെ പരിഗ്രഹിച്ചോ? ഉത്തരം : ഇല്ല, ഒരിയ്ക്കലും ഇല്ല
പ്രോടെസ്റ്റന്‍റില്‍ നിന്നും കത്തോലിക്കാസഭയില്‍ ചേര്‍ന്ന ഗേറി മാറ്റാറ്റിക്സും(Gerry Mattatics) പ്രോടെസ്റ്റന്‍റ് അപ്പോളോജിസ്റ്റ് ആയ ജയിംസ് വൈറ്റ്, എരിക് ശ്വേണ്ഡ്സെന്‍ (Eric Svendsen) മുതലായവര്‍, ആല്‍ഫ-ഒമെഗാ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ 2003-ല്‍ “ മറിയയുടെ നിത്യകന്യകാത്വം” എന്ന വിഷയത്തില്‍ നടന്ന സവാദത്തില്‍- ശ്രീ: ഗേറി മാറ്റാറ്റികസ്, BC 100 മുതല്‍ AD 100 വരെയുള്ള, ഗ്രീക്കു സാഹിത്യത്തില്‍ നിന്നും “hoes hou” എന്ന പദം “നടന്നുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയുടെയോ അല്ലെങ്കില്‍ പ്രവര്‍ത്തിയുടെയോ തുടര്‍ച്ചയാണ് അല്ലാതെ ഈ അവസ്ഥയുടെ അവസാനം (end/termination) എന്നല്ല” എന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും അടിവരയിട്ടു തെളിയിച്ചു.
ഫ്രാന്‍സ് പീപ്പര് എന്ന ലൂഥറന്‍ ദൈവശാസ്ത്ര വിദഗ്ധന്‍ പറഞ്ഞു “നാം മറിയ, ക്രിസ്തുവിന്‍റെ ജനനത്തിന് ശേഷവും കന്യകയാണ് എന്ന് വിശ്വസിക്കണം കാരണം തിരുവെഴുത്തുകള്‍ അവളുടെ അവസ്ഥക്ക് മാറ്റം വന്നു എന്നു പഠിപ്പിക്കുന്നില്ല, മാത്രമല്ല ഈ വിശ്വസം വളരെയധികം പുരാതനമായ ഒരു വിശ്വാസമാണ്”
ലൂകോസ് 2: 42-45 “അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി.പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.സഹയാത്രക്കാരുടെകൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു.”

ü പന്ത്രണ്ടാം വയസ്സില്‍ കാണാതായ ക്രീസ്തുവിനെ തിരഞ്ഞത് 1) സഹയാത്രക്കാരുടെ ഇടയില്‍ 2) ബന്ധുക്കളുടെയും പരിചയക്കാരുടെയും! ഇവിടെ മറ്റു സഹോദരന്മാരെയും സഹോദരിമാരെയും കുറിച്ചു പറയുന്നില്ല, ഒരു സൂചനപോലും ഇല്ല.

ü ദേവാലയത്തില്‍ യേശുവിനെ കണ്ടെത്തിയപ്പോള്‍ പറഞ്ഞത് “അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു”. സാധാരണ മറ്റു കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കും വ്യസനം ഉണ്ടാകുമല്ലോ? അപ്പോള്‍ എന്തുകൊണ്ട് “ നിന്‍റെ അപ്പനും,ഞാനും, സഹോദരന്മാരും വ്യസനിച്ചു എന്ന് പറഞ്ഞില്ല.
യേശുവിനെ പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ ജറുസലേമില്‍ കാണാതെപോകുമ്പോള്‍ മറിയവും യൌസേപ്പും അന്വേഷിച്ചു പോകുന്നുണ്ട്. അപ്പോള്‍ അവരുടെ കൂട്ടത്തില്‍ വേറെ കുട്ടികളാരും ഇല്ലായിരുന്നു. അതായതു പന്ത്രണ്ടു വയസുവരെ യേശുവിന്റെ മാതപിതാക്കളില്നിന്നു ജനിച്ച സഹോദരങ്ങള്‍ ഇല്ലായിരുന്നു എന്നു തീര്ച്ചാ. ഉണ്ടായിരുന്നുവെങ്കില്‍ അവരും കൂട്ടത്തില്‍ കാണുമായിരുന്നു. അപ്പോള്‍ പിന്നെ അതിനുശേഷമായിരിക്കും ചിലര്‍ പറയുന്ന 4 സഹോദരന്മാരും ബാക്കിയുള്ള സഹോദരിമാരും ഉണ്ടായത്!

യേശുവിനു മുപ്പതു വയസ്സുള്ളപ്പോള്‍ പരസ്യജീവിതം ആരംഭിച്ചു. മുപ്പത്തിമൂന്നാമത്തെ വയസില്‍ മരിച്ചു.ചിലരുടെ കണക്കു പ്രകാരം (മത്തായി13:55,56)സഹോദരന്മാരായി 4 പേരുണ്ട്. പിന്നെ സഹോദരിമാരുടെ കാര്യവും പറയുന്നുണ്ട്. ബഹുവചനത്തില്‍ പറഞ്ഞിരിക്കുന്നതുകൊണ്ട് ഏതായാലും ഒന്നില്‍ കൂടുതലുണ്ടാകണം . രണ്ടുപേരെന്നു നമുക്ക് കണക്കുകൂട്ടാം . അപ്പോള്‍ മൊത്തം സഹോദരങ്ങള്‍ ആറെണ്ണം ! ഒരു വിശ്രമവുമില്ലാതെ പ്രസവിച്ചാലും 7 വര്ഷ്മെടുക്കും എല്ലാറ്റിനെയും പ്രസവിക്കാന്‍ . അതായത് യേശുവിനു 20 വയസെങ്കിലും ഉള്ളപ്പോഴായിരിക്കും അവസാനത്തെ പ്രസവം ! യേശുവിന്റെ പരസ്യജീവിതകാലത്ത് ഇളയ കുട്ടിക്ക് 10 വയസ്സ്! കുരിശുമരണ സമയത്ത് ഇളയ കുട്ടിയുടെ പ്രായം 13 ആയിരിക്കണമല്ലോ!

അപ്പോള്‍ ചിലര്‍ പറയുന്ന യേശു എത്ര ക്രൂരനായിരുന്നു...! പറക്കമുറ്റാത്ത കുഞ്ഞു സഹോദരങ്ങളെ ഒഴിവാക്കി അമ്മയെ യോഹന്നാന്റെകൂടെ പറഞ്ഞു വിടുന്ന യേശുവാണോ സഹോദരങ്ങളെ സ്നേഹിക്കാന്‍ ഉപദേശിക്കുകയും ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ എന്നു പറയുകയും ചെയ്ത നീതിമാന്‍ ? അന്നുമുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചുവെന്നാണു പറഞ്ഞത്..!

13 വയസും അതിനു മുകളിലും പ്രായമുള്ള മക്കളെ വിട്ട് മറ്റൊരുവന്റെ ഭവനത്തിലേക്ക് ഒരു സാധാരണ സ്ത്രീക്കുപോലും പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല....! യൌസേപ്പ് മറിയത്തെ വിവാഹം കഴിച്ചുവെന്ന് ബൈബിളില്‍ എവിടെയെങ്കിലും കാണിച്ചു തരാന്‍ കഴിയുമോ? ഇതുവരെ ഇറങ്ങിയ ബൈബിളിലൊന്നും ഇങ്ങനെയൊരു വചനം ഇല്ല. എന്നാല്‍, വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് ബൈബിളിലുണ്ട്. ചരിത്രം അറിയാന്‍ ശ്രമിക്കാത്ത വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുന്നവര്‍ ചില കാര്യങ്ങളെങ്കിലും അറിഞ്ഞിരിക്കുന്നതു നല്ലതാണ്! യഹൂദരുടെ നിയമം അനുസരിച്ച് കന്യകാപ്രായം എത്തിയാല്‍ അവളെ വിവാഹം കഴിപ്പിക്കണമെന്നത് നിര്ബാന്ധമാണ്. ഇതു മാതാപിതാക്കളുടെ കടമയായതിനാല്‍ അവര്‍ അതു ചെയ്തിരിക്കണം . എന്നാല്‍ , കന്യകയായി തുടരാന്‍ ആഗ്രഹിക്കുന്നവരെ നാസിര്‍വൃതക്കാരനായ പുരുഷനുമായി വിവാഹം നിശ്ചയം നടത്തുക എന്നൊരു പതിവുണ്ട്. അതിനുള്ള വ്യക്തമായ തെളിവു ബൈബിളില്നി‍ന്ന് തരാം . "ഒരുവനു തന്റെ കന്യകയോട് സംയമനത്തോടുകൂടി പെരുമാറാന്‍ സാധിക്കുകയില്ലെന്നു തോന്നിയാല്‍, അവള്‍ യൌവനത്തിന്റെ വസന്തം പിന്നിട്ടവളാണെങ്കിലും , അനിവാര്യമെങ്കില്‍ അവന്റെ ഹിതംപോലെ പ്രവര്ത്തിളക്കട്ടെ. അവര്‍ വിവാഹം കഴിക്കട്ടെ; അതു പാപമല്ല. എന്നാല്‍ , ആത്മസംയമനം പാലിക്കാന്‍ ബുദ്ധിമുട്ടില്ലാത്ത ആരെങ്കിലും തന്റെ കന്യകയെ കന്യകയായിത്തന്നെ സൂക്ഷിക്കാന്‍ ദൃഢനിശ്ചയം ചെയ്യുന്നെങ്കില്‍ അവന്റെ പ്രവൃത്തി ഉത്തമമാണ്. തന്റെ കന്യകയെ വിവാഹം ചെയ്യുന്നവന്‍ ഉചിതമായി പ്രവര്ത്തിുക്കുന്നു. എന്നാല്‍ , വിവാഹം ചെയ്യാതിരിക്കുന്നവന്‍ കൂടുതല്‍ ശ്ലാഘനീയനാണ്"(1കോറി:7 ; 36-38).

എന്താണ്, ഈ വചനത്തിലൂടെ വ്യക്തമാക്കുന്നതെന്നു തിരിച്ചറിയുക. യൌസേപ്പിന്, ആത്മസംയമനം ഇല്ലാത്തവനായിരുന്നുവെന്നാണോ കരുതുന്നത്? പൌലോസിന്റെ വാക്കുകളില്നിവന്നുതന്നെ ഇപ്രകാരം ജീവിക്കുന്നവര്‍ ഉണ്ടെന്നു വ്യക്തമാണല്ലോ. ദൈവപുത്രനു ജന്മം നല്കാപന്‍ ദൈവം തിരഞ്ഞെടുത്ത മാതാപിതാക്കളെ ആത്മസംയമനം ഉള്ളവരായി പരിപാലിക്കാന്‍ കഴിവില്ലാത്തവനാണ് സൈന്യങ്ങളുടെ കര്ത്താനവെന്നു ധരിക്കരുത്. കന്യാസ്ത്രീ മഠങ്ങളൊന്നും ഇല്ലാതിരുന്ന നാളുകളില്‍ യഹൂദരുടെ ഇടയില്‍ ഇത്തരമൊരു സംവീധാനം ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ അറിവുള്ളവരുമായി സമ്പര്ക്കകത്തില്‍ ഏര്പ്പെൈടണം.

ഇനി വളചൊടിക്കാനായീ ചിലര്‍പറഞ്ഞ വചനം നോക്കുക: " ഭര്ത്താവു ഭാര്യ യോടുള്ള ദാമ്പത്യ ധര്മം നിറവേറ്റണം ( 1 കോറി: 7 : 3 ) . വിവാഹം കഴിച്ച ഒരു വ്യക്തിയുടെ ദാമ്പത്യം ധര്മ്മം എന്നത് ലൈംഗീകതയാണെന്ന് കരുതുന്നത് എല്ലാറ്റിലും ഇതുമാത്രം കരുതി ജീവിക്കുന്നതുകൊണ്ടാണ്. ദാമ്പത്യധര്മ്മമത്തില്‍ കന്യകയെ കന്യകയായി സൂക്ഷിക്കാനുള്ള വിളികൂടിയുണ്ടെന്ന് മനസ്സിലാക്കണം.
സഭ ആരംഭിച്ചിട്ട് 70 വര്ഷപത്തോളം കഴിഞ്ഞിട്ടാണ് പുതിയ നിയമം എഴുതി പൂര്ത്തി യാക്കിയത് . കാതോലിക സഭയിലാണ് ബൈബിള്‍ ഉണ്ടായതു .സഭയാണ് അത് വേദപുസ്തകം ആണെന്ന് ഉറപ്പു തന്നതും .അതുകൊണ്ട് തന്നെ ദൈവ വചനത്തിന്‍റെ അര്‍ത്ഥ൦ തെറ്റുകൂടാതെ പാരമ്പര്യത്തിന്റെ പശ്ചാതലത്തില്‍ പറഞ്ഞു തരുവാന്‍ കാതോലിക സഭക് മാത്രമേ കഴിയു.. 2 പത്രോസ് 1 :20 ഇല്‍ പറയുന്നു . വി . ലികിതങ്ങളിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടേയും സ്വന്തമായ വ്യാക്യാനതിനുള്ളതല്ല ..

നമ്മുടെ കത്തോലിക വിശ്വാസവും ആരാധനകളും വിശുദ്ധ ഗ്രന്ഥത്തിലും അതുപോലെ തന്നെ പാരമ്പര്യത്തിലും അധിഷ്ടിതമാണ് .

സഹോദരന്‍( എന്നു ഒരുപാടു സ്ഥലത്ത് ബൈബിളില്‍ ഉണ്ട് എന്നുവച്ച് അത് സ്വൊന്തം സഹോദരന്‍( ആകണമെന്ന്‍ ഇല്ല
മറിയയുടെ നിത്യകന്യത്വം അതി പുരാതനമായ ഒരു വിശ്വാസ സത്യമാണ് അന്ത്യോക്കിലെ വി: ഇഗ്നേസിയസ് പറഞ്ഞപോലെ ദൈവം പിശാചില്‍ നിന്നും മറച്ചുവച്ച മൂന്ന് രഹസ്യങ്ങളില്‍ ഒന്നാണ് “കന്യകജനനം” അത് ദൈവത്തിന് മാത്രം അറിയാവുന്ന ഒന്നാണ്,ദൈവത്തിന് മാത്രമേ തന്‍റെ പുത്രന്‍റെ ജനനം എപ്രകാരം ഒരു അത്ഭുതങ്ങളില്‍ മഹാത്ഭുതം എന്നു വിവരിക്കാന്‍ ആകൂ, അതിലേക്കു എത്ര ആഴത്തില്‍ ഇറങ്ങിയാലും ആ ദൈവീക സത്യത്തിന്‍റെ പൊരുളറിയന്‍ നമ്മുക്കു കഴിയില്ല.എന്നാല്‍ നാം വിശ്വസിക്കുന്നത് ‘സത്യത്തിന്സാക്ഷികളായവര്‍, കൈമാറിയ വിശുദ്ധമായ പരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയന്, വി: പൌലൊസ് തന്‍റെ ലേഖനത്തില്‍ ‘വാ മൊഴിയായി” നല്കിയ പരമ്പര്യങ്ങളെ മുറുകെപിടിക്കുവാന് ഉപദേശിക്കുന്നു, ചില ദൈവീകസത്യങ്ങള്‍ പ്രാചീനമായ ആരാധനാക്രമത്തില്‍ ഉല്‍കൊള്ളിച്ചിരുന്നു ഇപ്രകാരം അതി പുരാതനമായ ആരാധനാക്രമത്തില്‍ മറിയയെ “നിത്യകന്യക” എന്നു വിശേഷിപ്പിച്ചിട്ടുണ്ട്, പൌരസ്ത്യ ആരാധനാക്രമത്തില്‍ ദൈവത്തിന്‍റെ മഹാവിശുദ്ധ സ്ഥലത്തേക്ക് നമ്മെ പ്രവേശിപ്പിച്ചു എന്നു പറയുമ്പോള്‍ ഒരിക്കലും ആരാധനയില്‍ ദൈവവിരുദ്ധമായ പദങ്ങള്‍ ഉപയോഗിക്കില്ല.
ദൈവവചന ശുശ്രൂഷകളിലും , ആരാധനകളിലും , സ്തുതിപ്പുകളിലും , വിജാതീയ ആചാരങ്ങളില്‍ നിന്നും വിടുതല്‍ നേടിയുള്ള ആത്മീയ ജീവിതത്തിലും 'പ്രൊട്ടസ്റ്റന്റ്; സഭകളെ ഏറെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. എന്നാല്‍, പരിശുദ്ധ കന്യകാമറിയത്തോടുള്ള അവജ്ഞ അവരുടെ സത്യസന്ധതയെ സംശയിക്കാന്‍ തക്കതും, ഈ നന്മകളെ മുഴുവന്‍ കെടുത്തിക്കളയുന്നതുമാണ്. ദൈവം തെരഞ്ഞെടുക്കുകയും അംഗീകരിക്കുകയും ചെയ്തവരെ നീചമായി ചിത്രീകരിക്കുമ്പോള്‍ സ്വാഭാവീകമായും വെളിപാടിന്‍റെ പുസ്തകത്തിലെ ചില മുന്നറിയിപ്പുകള്‍ ഓര്‍മ്മയില്‍വരും. വെളിപാട് പുസ്തകം പരിശോധിക്കുമ്പോള്‍ യേശുവിനെപ്പോലെതന്നെ മറിയത്തെയും പിശാച് ശത്രുവായി പരിഗണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതായി കാണാം. അതിനാല്‍ തന്നെ മറിയത്തെ എതിര്‍ക്കുന്നവര്‍ ആരുടെ വക്താക്കളാണെന്ന് തിരിച്ചറിയാന്‍ സാധിക്കും. കടപ്പാട് : അനി ബി.
plz read more on the following link
http://www.truthinspire.com/
http://www.facebook.com/groups/KeralaCatholicYM/permalink/344126889014506/
http://www.facebook.com/groups/KeralaCatholicYM/permalink/343832402377288/(കടപ്പാട് : അനി ബി.,ആംസ്ട്രോങ്ങ് ജോസഫ് , http://www.truthinspire.com/)

ആരെയും അടക്കാത്ത കല്ലറ!

ആരും കയറാത്ത ഗര്‍ഭപാത്രത്തില്‍ പിതാവായ ദൈവം പുത്രന് സ്ഥലമൊരുക്കി; ആരും കയറാത്ത കഴുതക്കുട്ടിയുടെമേല്‍ അവിടുന്ന് രാജകീയമായി എഴുന്നള്ളി; ആരെയും കബറടക്കാത്ത കല്ലറയില്‍ അവിടുത്തെ സംസ്കരിച്ചു.

പിന്നീട് അവിടുത്തെ അടക്കിയ കല്ലറയില്‍ ഇന്നോളം ആരെയും കബറടക്കിയിട്ടില്ല. അവിടുന്ന് സഞ്ചരിച്ച കഴുതയുടെമേല്‍ ആരും യാത്രചെയ്തതായി അറിവില്ല. എന്നാല്‍, ചിലര്‍ വാശിപിടിക്കുന്നു: അവിടുന്ന് കിടന്ന ഗര്‍ഭപാത്രത്തില്‍ പലരേയും കിടത്താന്‍ !!!കല്ലറയ്ക്കും കഴുതയ്ക്കും കൊടുക്കുന്ന പ്രാധാന്യമെങ്കിലും അവിടുത്തെ സ്വന്തം പെറ്റമ്മയ്ക്കു നല്‍കാന്‍ എന്തേ മടി?!!

അമ്മ പറയുന്നു: "ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാണ്"(ലൂക്കാ:1;48,49).

പരി. മറിയത്തെ ഭാഗ്യവതിയെന്നു പ്രകീര്‍ത്തിക്കാന്‍ മടിക്കുന്നവര്‍ക്ക് ഈ വചനം ദൈവവചനമായി തോന്നുന്നില്ലേ? ബൈബിളില്‍ സാത്താന്‍ പറയുന്ന വചനത്തെപ്പോലും ദൈവവചനം എന്നു പറയുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്തു പറയാനുണ്ട്? ദൈവവചനത്തെ വളച്ചൊടിച്ച് തങ്ങളുടെ ഇഷ്ടത്തിനൊത്ത് കെട്ടുകഥകള്‍ ഉണ്ടാക്കുന്നവര്‍ ഓര്‍ക്കുക: 'ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്!' മോശയ്ക്കെതിരെ പിറുപിറുത്തവരെ അവിടുന്നു വെറുതെവിട്ടില്ലെങ്കില്‍ നിങ്ങളുടെ കാര്യം 'ഹോ കഷ്ടം'!!!

0 comments:

Post a Comment