പുറത്തിറങ്ങി എവിടേക്ക് നോക്കിയാലും തിരക്കുപിടിച്ചോടുന്ന മനുഷ്യരെയാണ് കാണുക.ബസ് സ്റ്റോപ്പുകളില്‍ ചെന്നാല്‍ ഏറ്റവും വേഗത്തില്‍ പോകുന്ന ബസ്സില്‍ കയറാന്‍ ആളുകള്‍ തിരക്കുകൂടുന്നു.ഓരോ വര്‍ഷവും പുതിയതായി ഇറങ്ങുന്ന ടൂവീലറുകള്‍ ശ്രദ്ധിച്ചാല്‍ കബനികള്‍ പറയുന്ന മുഖ്യ ഘടകം സ്പീടായിരിക്കും.വാങ്ങുന്നവരുടെ മനശാസ്ത്രം അറിഞ്ഞു വിപണനം ചെയ്യുന്നു എന്നുമാത്രം. ഇങ്ങനെ സ്വയം സ്രഷ്ടിക്കുന്ന തിരക്കുകള്‍കിടയില്‍ മനുഷ്യര്‍ ഏറ്റവും കുറച്ചു സമയം നല്‍കുന്നത് ആത്മീയ കാര്യങ്ങള്‍ക്കാണ്.പഠനത്തിനെന്ന പേരില്‍ കുടുംബപ്രാര്‍ത്തനകളില്‍നിന്നും പള്ളിയില്‍ പോകുന്നതില്‍ നിന്നും കുട്ടികളെ ഒഴിവാക്കുന്നത് ഇന്നു സാധാരണമാണ്.പ്രൊഫഷന്‍റെ പേരില്‍ വിവാഹവും കുട്ടികളുമൊക്കെ വേണ്ടെന്നു ചിന്തിക്കുന്നവരുടെ എണ്ണം കേരളത്തില്‍ കൂടിവരുന്നു.വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നതില്‍ തെറ്റ് കാണാത്തവരാണ് പലരും.പ്രസവിക്കാനോ കുട്ടികളെ നോക്കണോ ഒന്നും അവരെ കിട്ടില്ല.പലര്‍ക്കും പ്രൊഫഷന്‍ വലിയോരോ ബന്ധനമായ് കഴിഞ്ഞു.
വിശ്രമവേളകളില്‍ എങ്ങനെ വേണമെങ്കിലും ആനന്ദിക്കാം എന്നുള്ള ചിന്തകള്‍ നമ്മുടെ ഇടയിലും പ്രബലമൈകൊണ്ടിരിക്കുന്നു.അതില്‍ ധാര്‍മികതക്ക് ഒരു സ്ഥാനവും ഇല്ല എന്നുള്ള കഴ്ച്ഛപാടുകള്‍ ഏറുകയാണ്.ഏറണാകുളം നഗരത്തിലെ പല ഹോട്ടലുകളിലും ഇന്നു കപ്പിള്‍ ഡാന്‍സ് ഉണ്ട് .അതായതു ദമ്പതികള്‍ക്ക് ഫ്ലോറില്‍ ഡാന്‍സ് ചെയ്തു ആഘോഷിക്കാം.രാത്രിയില്‍ എത്താന്‍ പട്ടത്തവര്‍ക്കൈ കൃത്രിമമായി ഇരുട്ടു സ്രഷ്ടിച്ചു പകല്‍ അതിനുള്ള സൗകര്യം ഉണ്ട്.പ്രധാനപെട്ട കാര്യം അവിടെപോകുന്നവര്‍ ആരും തന്നെ ദമ്പതികള്‍ അല്ല എന്നുള്ളതാണ് .ഇതു അറിഞ്ഞുകൊണ്ടുതന്നെയാണ് ഇതിനുള്ള സഹാജര്യം ഒരുക്കുന്നത്.ഏതു ഹീന മാര്‍ഗത്തിലൂടെയും ബിസിനസ് വര്‍ധിപ്പിക്കുക എന്നത് മാത്രമാണ് ഇതു നടത്തുന്നവരുടെ ലക്‌ഷ്യം.ഐ ടി മേഖലയിലുള്ളവരെ ഉദ്ദേശിച്ചാണ് ഇതോക്കെ ഉണ്ടാക്കിയിരിക്കുന്നതെന്ന് നടത്തിപ്പുകര്‍ത്തന്നെ സമ്മതിക്കുന്നു .ഐ ടി പ്രോഫഷനുകളുടെ ഇടയില്‍ വിവാഹമോജനം പെരുകുന്നു എന്നാ വാര്‍ത്തയും നമുക്ക് ഇതോടൊപ്പം കൂട്ടിവായിക്കാം.
അടുത്തിടെ ഒരു ഇന്ധ്യോനെഷ്യന്‍ യുവതിയെ പരിജയപെടാന്‍ ഇടയായി അവിവഹിതയാണ് എന്നാല്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകളുണ്ട് ആ യുവതിക്ക്.ഇപ്പോള്‍ ബോയ്ഫ്രെണ്ടിന്റെ കൂടെയാണ് താമസം(എത്രാമത്തെ ബോയ്ഫ്രാണ്ടനെന്നു ആ സ്ത്രീക്കുതന്നെ നിശ്ച്ചയമില്ലത്തതുപോലെ) ഞാന്‍ ഇന്ത്യയെകുറിച്ചും കേരളത്തെപറ്റിയും ആ സ്ത്രീയോട് പറഞ്ഞു നമ്മുടെ വിവാഹ രീതികള്‍, വസ്ത്രധാരണം, കുടുംബം എന്ന കാഴ്ചപാട് എല്ലാം ആ യുവതി ആകാംക്ഷയോടെ കേട്ടിരിന്നു.എല്ലാം കേട്ടുകഴിഞ്ഞപോള്‍ ഒരു നഷടബോതം അല്ലെങ്കില്‍ ഒരു നിരാശ ആ യുവതിയുടെ മുഖത്തു എനിക്ക് കാണാമായിരുന്നു,ഇതുപോലൊരു ജീവിതം ആ സ്ത്രീ ആഗ്രഹിച്ചിരുന്നതുപോലെ..അവസാനം ആ യുവതി പറഞ്ഞു ശരിക്കും ഇതു ദൈവത്തിന്‍റെ സ്വന്തം നടാണെന്നു..തിരിഞ്ഞു നടക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു സംശയം ബാക്കിയായിരുന്നു കേരളം ഇപ്പോള്‍ ദൈവത്തിന്‍റെ സ്വന്തം നാടാണോ?
കൂട്ടുകാരെ,എനിക്കറിയാം പ്രൊഫഷന്‍ എന്ന പേരില്‍ എന്തു വിട്ടുവീഴ്ചക്കും തയ്യാറായ ഒരു കൂട്ടം ആളുകളുടെ ഇടയിലാണ് നിങ്ങള്‍ ജീവിക്കുന്നത്,ദൈവത്തിന്‍റെ തിരുവേഷ്ട്ടം അറിയാന്‍ ശ്രമിക്കുക അതനുസരിച്ചു ജീവിക്കാന്‍ ശ്രമിക്കുക.പ്രോഫഷനും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും എല്ലാം ആവശ്യം തന്നെ എന്നാല്‍ അതൊന്നും കുടുംബം എന്ന മഹത്തായ കഴ്ച്ചപാടിനെയും പരസ്പരവിശ്വാസം എന്ന അടിസ്ഥാനത്തെയും ബാധിക്കതിരിക്കുവാന്‍ l ശ്രദ്ധിക്കുക .ഓര്‍ക്കുക ആ പരിശുദ്ധമായ തിരുകുടുംബത്തെകുറിച്ചു ഈശോയും മാതവും ഔസേപും ഉണ്ടായിരുന്ന ആ
കൊച്ചു സ്വര്‍ഗത്തെകുറിച്ചു.. അവരുടെ പ്രൊഫഷന്‍ എന്ന് പറയുന്നത് മര പണിയായിരുന്നു .ദൈവത്തിനിഷ്ടപെട്ട മകനും മകളുമായി ജീവിക്കാനും തിരുകുടുംബത്തെപോലുള്ള ഒരു കുടുംബജീവിതവും ആയിരിക്കട്ടെ നിങ്ങളുടെ
ലക്‌ഷ്യം...വളര്‍ന്നു വരുന്ന കൊച്ചു കുരുന്നകള്‍ക്ക് കാണിച്ചു കൊടുക്കേണ്ട ലക്ഷ്യവും അതായിരിക്കട്ടെ.
നെവിൽ കൊല്ലം