Wednesday, November 26, 2014

ക്രിസ്തുമസ് ആചാരങ്ങളും അനുഷ്ഠാനങ്ങളും

ക്രിസ്തുമസ് ആചാരങ്ങളും അനുഷ്ഠാനങ്ങളും 

ക്രിസ്തുമസ് ക്രിസ്തീയ കലണ്ടര് പ്രകാരമുള്ള പുണ്യദിനമാണ് അതു യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത് എന്നത് കൊണ്ടാണ് ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളില് ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർ ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതു ക്കാനുമുള്ള അവസരമായാണ് ഈ ദിവസം കണക്കാക്കപ്പെടുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്.
ഉൽഭവം
ക്രിസ്തുമസ് ഉത്ഭവത്തെപ്പറ്റി വ്യക്തമായ ചരിത്ര രേഖകളില്ല. ഡിസംബര് 25 ക്രിസ്തുവിന്റെ ജന്മദിനമായി ആചരിക്കാനുള്ള കാരണവും ചരിത്രകാരന്മാന് ക്ക് അജ്ഞാതമാണ്. ക്രിസ്തുവര്ഷം നാലാം നൂറ്റാണ്ടുമുതലാണ് ഡിസംബര് 25 ക്രിസ്തുമസ്സായി ആചരിക്കപ്പെടാന് തുടങ്ങിയതെന്നാണ് ഏറ്റവും പ്രബലമായ വാദം. ക്രിസ്ത്യാനിയായി മാറിയ റോമന് ചക്രവര് ത്തി കോണ് സ്റ്റന്റൈന് ഡിസംബര് 25 തന്റെ സാമ്രാജ്യത്തിലെ ക്രിസ്തുമത വിശ്വാസികള് ക്കും പൊതുവായ ഒരാഘോഷദിനാമായി പ്രഖ്യാപിച്ചു എന്നാണ് കരുതപ്പെടുന്നത്.
റോമാ സാമ്രാജ്യത്തിന്റെ പിന്തുടര് ച്ചയായി ക്രിസ്തുമതത്തിലേക്ക് കുടിയേറിയതാണ് ക്രിസ്തുമസ് എന്ന കാര്യത്തില് ചരിത്രകാരന്മാന് ക്കിടയില് ഐക്യമുണ്ട്. എന്നു മുതല് എന്നതിലാണ് തര് ക്കം. റോമൻ സംസ്കാരത്തില് ഡിസംബര് 25 സൂര്യദേവന്റെ ജന്മദിനമായാണ് ആചരിച്ചിരുന്നത്. , റോമാക്കാരുടെ സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ക്രിസ്തുവിന്റെയും ജനനദിവസമായി ആചരിക്കപ്പെടാന് തുടങ്ങി എന്നു കരുതാം.
ക്രിസ്തുവിന്റെ ജനനത്തെ സംബന്ധിച്ചുള്ള വിവരണങ്ങള് സുവിശേഷങ്ങള് അടിസ്ഥാനമാക്കി നൂറ്റാണ്ടുകളായി പ്രചരിച്ചവയാണ്. മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളാണ് മിക്ക കഥകള് ക്കും ആധാരം. ലൂക്കായുടെ സുവിശേഷത്തില് ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള വിവരണം ഇങ്ങനെയാണ്: കന്യകയായ മേരി പരിശുദ്ധാത്മാവിനാല് ര് ഗര്ഭവതിയായതായി മാലാഖ അറിയിക്കുന്നു. മേരിയുടെ പ്രസവസമയമടുത്ത നാളുകളിലാണ് റോമാ ചക്രവര് ത്തി അഗസ്റ്റസിന്റെ സ്ഥിതിവിവരക്കണക്കെടുപ്പ് തുടങ്ങിയത്. ഇതുപ്രകാരം പേരുചേര് ക്കാന് നസ്രത്തില് നിന്നും ജോസഫ് പൂര് ണ്ണ ഗര് ഭിണിയായ മേരിയേയും കൂട്ടി തന്റെപൂര്വ്വികദേശമായ ബെത്ലഹേമിലേക്കു പുറപ്പെട്ടു. യാത്രയുടെ അവസാനം പേറ്റുനോവനുഭവപ്പെട്ടു തുടങ്ങിയ മേരിക്കായി ഒരു സത്രം കണ്ടെത്താനായില്ല. ഒടുവില് ഒരു പുല് ത്തൊട്ടിയില് യേശുക്രിസ്തു പിറന്നു. ദാവീദ് രാജാവിന്റെ പിന് പിന് തലമുറയില്പ്പെട്ടവനാണ് ജോസഫ്. യൂദയാ രാജ്യത്തെ ബെത്ലഹേമില് യേശു പിറന്നു എന്ന സൂചനയിലൂടെ, ക്രിസ്തുവിന്റെ ജനനം പ്രവചനങ്ങളുടെ പൂര് ത്തീകരണമാണെന്നു തെളിയിക്കാനാണ് സുവിശേഷകന് ശ്രമിക്കുന്നത്.
ക്രിസ്തുവിന്റെ ജനനത്തെപ്പറ്റിയുള്ള മറ്റൊരു വിവരണം മത്തായിയുടെ സുവിശേഷത്തിലും കാണാം. ലൂക്കായുടേതില് നിന്നും വ്യത്യസ്തമായി ക്രിസ്തുവിന്റെ ജനനം മുന് കൂട്ടിയറിഞ്ഞ് നക്ഷത്രം കാട്ടിയ വഴിയിലൂടെ കിഴക്കുദേശത്തു നിന്നെത്തുന്ന ജ്ഞാനികളെ മത്തായി അവതരിപ്പിക്കുന്നുണ്ട്. യേശുവിന്റെ ജനനം സകലദേശങ്ങളിലും മാറ്റങ്ങളുണ്ടാക്കി എന്ന സൂചനയാണ് ഈ വിവരണങ്ങള്ക്രിസ്തുവിന് കൊണ്ടുദ്ദേശിക്കുന്നത്. ജനനമറിഞ്ഞ് ദൂരദേശത്തു നിന്നെത്തിയവര് ചില കഥകളില് രാജാക്കന്മാരാണ് . പൊന്ന്, മീറ, കുന്തിരിക്കം എന്നിവ യേശുവിനായി ഇവര് കാഴ്ചവച്ചുവെന്നാണ് വിവരണങ്ങളിലെ സൂചന. ഇതിനെ അടിസ്ഥാനമാക്കി ജ്ഞാനികള് വന്നത് അറേബ്യയില് നിന്നോ, പേര് ഷ്യയില് നിന്നോ ആയിരിക്കാമെന്ന് ഒരു വാദമുണ്ട്.

ആഘോഷദിനം

കത്തോലിക്കര് , പ്രൊട്ടസ്റ്റന്റെ സഭകള് , ഗ്രീക്ക് ഓര് ത്തഡോക്സ് സഭ, റുമേനിയന് ഓര് ത്തഡോക്സ് സഭ എന്നിവര് ഡിസംബര് 25നാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. എന്നാല് പൗരസ്ത്യ ക്രിസ്ത്യന് ഓര്ത്തഡോക്സ് സഭക്കളിള് മിക്കവയും ജനുവരി ഏഴ് യേശുവിന്റെ ജനനദിനമായി ആചരിക്കുന്നു. കോപ്റ്റിക്, ജറുസലേം, റഷ്യന് , സെര് ബിയന് , മാസിഡോണിയന് , ജോര് ജിയന് , യുക്രേനിയന് ഓര് ത്തഡോക്സ് സഭകള് ഈ ഗണത്തില് പ്പെട്ടവരാണ്. കലണ്ടര് രീതികളില് വരുത്തിയ പരിഷ്കാരങ്ങള് മൂലമാണ് ഇത്തരത്തില് രണ്ടു തീയതികള് ക്രിസ്തുമസ്സായി വന്നത്. ഏതായാലും ലോകത്തിന്റെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും ഡിസംബര് 25 ആണ് ക്രിസ്തുമസ്സായി ആഘോഷിക്കുന്നത്.

ആചാരങ്ങള് , ആഘോഷ രീതികൾ 

ക്രിസ്തുമസ്സിന്റെ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ദേശങ്ങള് ക്കും കാലഘട്ടങ്ങള് ക്കുമനുസരിച്ച് വ്യത്യസ്തമാണ്. തികച്ചും മതപരമായ ആഘോഷങ്ങളേക്കാള് മതേതരമായ രീതികള്ക്കാണ് ഇന്ന് മിക്ക രാജ്യങ്ങളിലും പ്രാമുഖ്യം കാണുന്നത്. ഏതായാലും ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട മിക്ക അനുഷ്ഠാനങ്ങളും ജര്മ്മനിയില് നിന്ന് വന്നതാണെന്ന് പൊതുവേ കരുതപ്പെടുന്നു. ക്രിസ്തുമസ് മരം, പരസ്പരം സമ്മാനങ്ങള് കൈമാറല് എന്നിവ ഉദാഹരണം.

മതപരമായ ആചാരങ്ങൾ 

ഒട്ടുമിക്ക ക്രിസ്തുമത വിഭാഗങ്ങളും ഡിസംബര് ആദ്യവാരത്തോടെ ക്രിസ്തുമസ്സിനുള്ള ഒരുക്കം തുടങ്ങും. കത്തോലിക്കാ വിശ്വാസികളുടെ ആരാധനക്രമത്തില് 'ആഗമന കാലം' എന്നാണിത് അറിയപ്പെടുന്നത്. യേശുവിന്റെ ജനനത്തെപ്പറ്റിയുള്ള മംഗളവാള ത്തയും പ്രവചനങ്ങളുമൊക്കെയാണ് ഈ കാലഘട്ടത്തില് അനുസ്മരിക്കുന്നത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിള് ഒരു വിഭാഗം 25 ദിവസം നോമ്പെടുത്താണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്.മാംസം, മത്സ്യം, മുട്ട എന്നിവയില് ചിലതോ എല്ലാമോ വര് ജ്ജിക്കുകയാണ് പതിവ്. ക്രിസ്തുമസ് തലേന്ന് (ഡിസംബര് 24) അര് ദ്ധരാത്രിയിലാണ് ക്രിസ്തീയ ദേവാലയങ്ങളില് യേശുവിന്റെ പിറവി അനുസ്മരണ കര് മങ്ങള് ആരംഭിക്കുന്നത്. ചിലയിടങ്ങളില് ഇതിനുപകരം ക്രിസ്തുമസ് ദിനത്തില് തന്നെയാണ് കര് മ്മങ്ങള്
സാന്റാക്ലോസ് അപ്പൂപ്പൻ 
ക്രിസ്തുമസ് നാളുകളില് സാര് വ്വദേശീയമായി നിറഞ്ഞു നില് ക്കുന്ന രൂപമാണ് സാന്റാക്ലോസ്. നാലാം നൂറ്റാണ്ടില് ഏഷ്യാമൈനറില് ജീവിച്ചിരുന്ന സെന്റ് നിക്കോളസ് എന്ന പുണ്യചരിതനാണ് സാന്റാക്ലോസായി മാറിയത്. ക്രിസ്തുമസ് ഒരുക്കങ്ങളുടെ നാളുകള് ക്കിടയില് ഡിസംബര് ആറിനാണ് വിശുദ്ധ നിക്കോളസിന്റെ അനുസ്മരണദിനം. ഇക്കാരണത്താല് ഡച്ചുകാര് സെന്റ് നിക്കോളസിനെ ക്രിസ്തുമസ് സമ്മാനങ്ങള് വാരിവിതറുന്ന പുണ്യാത്മാവായി ചിത്രീകരിച്ചു തുടങ്ങി. ഡച്ചുകോളനികളിലൂടെ ഈ രീതി സാര് വദേശീയമാവുകയും ചെയ്തു. സെന്റ് നിക്കോളസ് എന്നത് ലോപിച്ച് സാന്റാക്ലോസുമായി. ഇന്ന് സാന്റാക്ലോസ് അപ്പൂപ്പന് ക്രിസ്തുമസ് പപ്പാ, അങ്കിള് സാന്റാക്ലോസ് എന്നിങ്ങനെ പലപേരുകളില് അറിയപ്പെടുന്നു.
ആംഗ്ലോ-അമേരിക്കന് പാരമ്പര്യമുള്ള നാടുകളില് സാന്റാക്ലോസിന്റെ വരവ് പ്രത്യേകരീതിയിലാണ്. ഇവിടങ്ങളിലെ വിശ്വാസമനുസരിച്ച് ക്രിസ്തുമസ് തലേന്ന് പാതിരാത്രിയില് ശൈത്യകാല മാനുകള് വലിക്കുന്ന വണ്ടിയിലാണ് സാന്റാക്ലോസ് എത്തുന്നത്. ഒരോവീടുകളുടെയും സിമ്മിനികളിലൂടെ അകത്തെത്തുന്ന സാന്റാ ആരും കാണാതെ സമ്മാനങ്ങള് വിതറി തിരിച്ചുപോകുന്നു. അമേരിക്കയിലും യൂറോപ്യന് നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനില് ക്കുന്നത്. അതുകൊണ്ടുതന്നെ ക്രിസ്തുമസ് നാളുകളിള് വീടുകളിലെ ചിമ്മിനി അലങ്കാര ദീപ്തമാക്കുക, ശൈത്യകാല മാനുകളുടെ രൂപം അലങ്കരിച്ചു വയ്ക്കുക എന്നീ രീതികള് പ്രചാരത്തിലുണ്ട്. സാന്റാക്ലോസ് അപ്പൂപ്പന് ക്രിസ്തുമസ് തലേന്ന് ആരുമറിയാതെ വച്ചിട്ടുപോയ സമ്മാനങ്ങളാണെന്നു പറഞ്ഞാണ് മതാപിതാക്കള് കുട്ടികള് ക്ക് ക്രിസ്തുമസ് സമ്മാനങ്ങള് നല് കുന്നത്.

ക്രിസ്തുമസ് മരം

ക്രിസ്തുമസ് ആഘോഷത്തിന് ഒഴിച്ചുകൂടാന് പറ്റാത്ത മറ്റൊരു ഘടകമാണ് ക്രിസ്തുമസ് മരം. ക്രിസ്തുമസിന്റെ ഈ സാര് വദേശീയ പ്രതീകം ജര് മ്മന് പാരമ്പര്യത്തില് നിന്നുള്ളതാണ്. സ്ര് ഗ്ഗ രാജ്യത്തിലെ വിലക്കപ്പെട്ട മരത്തിന്റെ പ്രതിരൂപമായാണ് ജര്മ്മന്കാന് ക്രിസ്തുമസ് മരത്തെ കണ്ടിരുന്നത്. ക്രിസ്തുമസ് നാളുകളില് പിരമിഡ് ആകൃതിയുള്ള മരങ്ങൾ അലങ്കരിക്കുന്ന ഈ രീതി കാലക്രമേണ മറ്റു ദേശങ്ങളിലേക്കും പടര് ന്നു. മരങ്ങളോ അല്ലെങ്കില് തൂപികാഗ്രികളോ ആണ് ക്രിസ്തുമസ് മരമൊരുക്കാന് സാധാരണ ഉപയോഗിക്കുന്നത്. അലങ്കാരങ്ങള് ക്കൊപ്പം ക്രിസ്തുമസ് മരത്തില് സമ്മാനപ്പൊതികള് തൂക്കിയിടുന്ന രീതിയും പ്രചാരത്തിലുണ്ട്.
ക്രിസ്തുമസ് നക്ഷത്രം
ക്രിസ്തുമസ് നാളുകളില് വീടുകളില് നക്ഷത്ര വിളക്കുകളിടുന്ന രീതി ചില രാജ്യങ്ങളില് നിലവിലുണ്ട്. കേരളത്തിലും ക്രിസ്തുമസ്സിന്റെ പ്രധാന അലങ്കാരങ്ങളിലൊന്നാണിത്. യേശുവിന്റെ ജനനമറിഞ്ഞു ബെത്ലഹേമിലേക്കു യാത്രതിരിച്ച ജ്ഞാനികള് ക്ക് വഴികാട്ടിയായ നക്ഷത്രത്തെയാണ് നക്ഷത്രവിളക്കുകള് തൂക്കി അനുസ്മരിക്കുന്നത്.
പുല്ക്കൂട്
ബെത്ലഹേമിലെ കാലിത്തൊഴുത്തില് ഉണ്ണിയേശു പിറന്നുവെന്ന വിശ്വാസത്തെ പിന് പറ്റിയാണ് ക്രിസ്തുമസ്സിന് പുല് ക്കൂടൊരുക്കുവാന് തുടങ്ങിയത്. ക്രിസ്തുവര് ഷം ഒന്നാം നൂറ്റാണ്ടുമുതല് ഈ രീതി നിലനിന്നിരുന്നതായി കരുതപ്പെടുന്നു. എന്നാല് 1223ല് വിശുദ്ധ ഫ്രാന് സിസ് അസീസി ഒരുക്കിയ പുല് ക്കൂടാണ് ഈ ആചാരത്തെ സാര് വത്രികമാക്കിയത്. പ്രകൃതി സ്നേഹിയായിരുന്ന ഫ്രാന് സിസ് ജീവനുള്ള മൃഗങ്ങളുമായി യഥാര് ഥ കാലിത്തൊഴുത്താണ് അവതരിപ്പിച്ചത്. ഏതായാലും പുല് ക്കൂട്ടിലെ വിനയത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി അദ്ദേഹമൊരുക്കിയ പുല് ക്കൂട് ലോകവ്യാപകമായി. ക്രിസ്തീയ ഭവനങ്ങളിള് ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട എല്ലാവരുടെയും ചെറുരൂപങ്ങൾ അണിനിരത്തി പുൽക്കൂട് ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്, ജ്ഞാനികള് ആട്ടിടയന്മാര് എന്നിവരുടെ രൂപങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

0 comments:

Post a Comment