This is default featured slide 1 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 2 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 3 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 4 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
This is default featured slide 5 title
Go to Blogger edit html and find these sentences.Now replace these sentences with your own descriptions.
Wednesday, August 20, 2014
Monday, July 7, 2014
ബലഹീനത ബലമാകുമ്പോൾ...Written by മാത്യൂസ് പാണ്ടിശേരിൽ
സുപ്രസിദ്ധ നോവലിസ്റ്റും നാടകകൃത്തുമായ തോർട്ടൺ വിൽഡറിന്റെ The Angel That Troubled the Waters എന്ന പ്രസിദ്ധ നാടകത്തിൽ ബേത്‌സഥാ കുളത്തിലിറങ്ങി പലപ്പോഴും വെള്ളം ഇളക്കിയിരുന്ന ഒരു മാലാഖയെക്കുറിച്ച് പറയുന്നുണ്ട്. വെള്ളം ഇളകി കഴിഞ്ഞ് ആദ്യം കുളത്തിലിറങ്ങുന്ന രോഗി സുഖം പ്രാപിക്കും എന്ന തിരുവചന പശ്ചാത്തലത്തിലാണ് ഈ നാടകം. വെള്ളം ഇളകുന്നത് ജാഗ്രതയോടെ നോക്കിയിരിക്കുകയാണ് കുളക്കരയിൽ ഉണ്ടായിരുന്ന രോഗിയായ ഒരു ഡോക്ടർ. പൊടുന്നനവേ വെള്ളം ഇളകുന്നതുകണ്ട് വെള്ളത്തിൽ ഇറങ്ങാൻ വെമ്പൽകൊണ്ട ഡോക്ടറെ തടഞ്ഞുകൊണ്ട് മാലാഖ പറഞ്ഞു: മാറിനില്ക്ക്, സൗഖ്യം നിനക്കുള്ളതല്ല. പകച്ചുപോയ ഡോക്ടറോട് മാലാഖ തുടർന്നു: 'മുറിവേല്പ്പിക്കപ്പെട്ട മനുഷ്യരിലേക്കിറങ്ങി ചെല്ലാൻ നിന്റെ പതറി വിറയ്ക്കുന്ന ശബ്ദത്തിനോളം കഴിവ് സ്വർഗസ്ഥരായ ഞങ്ങൾക്കുപോലുമില്ല. അതുകൊണ്ട് രോഗാവസ്ഥയിൽത്തന്നെ നീ ഡോക്ടറായി തുടരണം.'' വേദന ജീവിതത്തിന്റെ അനിവാര്യമായ ഒരു ഘടകമാണ്. അതു മനുഷ്യന് മനസിലാക്കി കൊടുക്കുവാൻ ഒരു മാലാഖയെക്കാൾ മനുഷ്യർക്ക് പ്രത്യേകിച്ച് ഒരു ഡോക്ടർക്കാണ് കഴിവെന്നാണ് മാലാഖ പറഞ്ഞതിന്റെ സാരം.
യേശുവിന്റെ കുരിശെടുക്കാൻ കെവുറീൻകാരൻ ശിമയോന് ലഭിച്ചതുപോലുള്ള ഒരവസരമാണ് ഈ ഡോക്ടറുടേതും. ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും പടയാളികളുടെ ആജ്ഞ അനുസരിച്ച് ശിമയോൻ യേശുവിന്റെ കുരിശെടുക്കുന്നു. കുരിശുമായി വീണ യേശു തന്റെ കുരിശെടുക്കാൻ നിർബന്ധിതനായ ശിമയോനെ ഒന്നു നോ ക്കുന്നു. ആ നോട്ടം ശിമയോന്റെ കണ്ണുകളിലേക്ക് തറഞ്ഞുകയറി. ഇതോടെ ശിമയോൻ ആകെ മാറി. യേശുവിന്റെ കുരിശെടുക്കാനും യേശുവിന് പകരക്കാരനായി കുരിശിൽ തറയ്ക്കപ്പെടാനും ഇതാ അയാൾ തയാറാകുന്നു. ഇത്ര മഹത്തായ ജീവിതസാക്ഷ്യം നല്കിയ ശിമയോന്റെ പത്‌നിയെയും മക്കളായ അലക്‌സാണ്ടറിനെയും റൂഫസിനെയും ആദിമസഭ എത്രയധികം ആദരവോടും സ്‌നേഹത്തോടുമായിരുന്നു കരുതിയിരുന്നതെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ സാക്ഷിച്ചിട്ടുണ്ട്.
ഓശാന ഘോഷയാത്രയിലെ കഴുതയ് ക്ക് കുരിശിന്റെ വഴിയിലെ കെവുറീൻകാരനുമായി ഏറെ സാമ്യമുണ്ട്. ഇരുവരും നിശബ്ദരായി നിന്നവർ, നിർബന്ധപൂർവം ചില നിയോഗങ്ങൾ ചുമലിലേറ്റാൻ വിളിക്കപ്പെട്ടവർ, എതിർപ്പുകൾ കൂടാതെ ദൈവികഭാരങ്ങളുടെ ആത്മീയ അടയാളങ്ങൾ ചുമന്നവർ.
പൗലോസ് അപ്പസ്‌തോലനുണ്ടായിരുന്ന ഒരു മുള്ള് (ശാരീരികസഹനം) മാറ്റിക്കിട്ടുവാൻ പ്രാർത്ഥിച്ചപ്പോൾ അതു മാറിക്കിട്ടിയില്ല. പിന്നെയോ 'നിനക്ക് എന്റെ കൃപ മതി' എന്നാണല്ലോ ഉത്തരം ലഭിച്ചത്.
വീഴുകയും കരകയറുകയും അതിലൂടെ ദുർബലത മനസിലാക്കുകയും ചെയ്തിട്ടുള്ള പത്രോസിനെ ബലഹീനരെ താങ്ങാനും തന്റെ കുഞ്ഞാടുകളെ മേയിക്കാനുമാണല്ലോ യേശു നിയോഗിക്കുന്നത്.
മൊളോക്കോയിലെ കുഷ്ഠരോഗികളുടെ ശുശ്രൂഷയ്ക്കായി കടന്നുചെന്ന ഫാ. ഡാമിയൻ, 'നാം കുഷ്ഠരോഗികൾ' എന്ന് ബലിപീഠത്തിൽ നിന്നുകൊണ്ട് അവരെ അഭിസംബോധന ചെയ്ത നിമിഷം മുതലാണ് (കുഷ്ഠരോഗം സ്വയം ഏറ്റുവാങ്ങി അവരോടൊപ്പം ബലിയായി അർപ്പിക്കപ്പെട്ടപ്പോൾ) അദ്ദേഹത്തിന്റെ സേവനം ഏറ്റം മഹത്തരമാകുന്നത്. താൻ പരിചരിക്കുന്ന രോഗികളോടൊപ്പമായിത്തീരുമ്പോൾ മുതലാണ് ബേത്‌സഥായിലെ ഡോക്ടറുടെ യഥാർത്ഥസേവനം ആരംഭിക്കുക. അതാണ് തോർട്ടൺ വിൽഡർ അവതരിപ്പിക്കുന്ന മാലാഖ പറയുന്നത്. സഹനത്തിൽ കഴിയുമ്പോഴും വേദനിക്കുന്ന സഹജീവികളിലേക്ക് ഇറങ്ങിച്ചെന്ന് അവർക്ക് സാന്ത്വനം നല്കി യഥാർത്ഥ ക്രൈസ്തവസാക്ഷ്യമുള്ളവരായിത്തീരാൻ നമുക്കും പരിശ്രമിക്കാം.
Written by മാത്യൂസ് പാണ്ടിശേരിൽ Shalom
Wednesday, June 25, 2014
നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസന്ഗിക്കുവിൻ
ടെക്നോളജി ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടതിലൂടെയാണ് ഞാനും നിങ്ങളും ഉൾപെടുന്ന ഈ ലോകം കടന്നു പോയ്കൊണ്ടിരിക്കുന്നത് .മാറികൊണ്ടിരിക്കുന്ന മനുഷ്യന്റെ ജീവിത ശൈലിക്ക് കുട പിടിച്ചു കൊണ്ട് ഇന്റർനെറ്റ് നമ്മുടെ സന്തത സഹചാരിയായി കൂടെ തന്നെയുണ്ട് , സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ പ്രായ ഭേദമന്യേ എല്ലാവർക്കും ഒഴിച്ച് കൂടാനാവാത്ത ഘടകമായി തീർന്നിരിക്കുന്നു. ഇന്ന് ലോകത്തിന്റെ ഏതു കോണിലായാലും പരസ്പരം കാണാനും സംസാരിക്കാനും നമുക്കിന്നു സാധിക്കും മനുഷ്യന്റെ ജീവിത നിലവാരം ഉയർത്തുന്നതിനു ആധുനിക സാങ്കേതിക വിദ്യക്ക് വളരെയധികം സാധിച്ചിട്ടുണ്ട് .എന്നാൽ പലപ്പോഴും അതിലെ നന്മകൾ കാണാനോ പ്രയോജനപെടുത്താനോ നമുക്കു സാധിക്കാറില്ല , ഗുണത്തെ പോലെ തന്നെ അല്ലെങ്കിൽ , അതിലും ഒരു പടി മുന്നിലായി നില്ക്കുന്ന ദോഷങ്ങളിൽ ആയിരിക്കും പലപ്പോഴും നമ്മുടെ കണ്ണുടക്കുക . ,ഫേസ്ബുക്ക് ലൈക്കുകൾക്ക് പിന്നാലെ പായുന്ന ഒരു സമൂഹത്തെ തന്നെ സൃഷ്ടിച്ചെടുക്കാൻ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞിട്ടുണ്ട് . ഇന്നു സോഷ്യൽ നെറ്റ് വർക്ക്കിങ്ങ് സൈറ്റുകൾ ഭൂരിപക്ഷം ആളുകളും വിനോദത്തിനും നേരം പോക്കിനും വേണ്ടി മാത്രം ഉപയോഗിക്കുന്നത്. ഉയരത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ജീവിത സൌകര്യങ്ങൾക്കിടയിൽ പുതു തലമുറ പലപ്പോഴും ഈ ജീവിതം തന്നെ നമുക്ക് ദാനമായി തന്ന ദൈവത്തെ മറന്നു പോകുന്നു . നന്മയെ മറന്നു തിന്മയ്ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യർക്കിടയിൽ തങ്ങൾക്കു കിട്ടിയ സൌകര്യങ്ങൾ ദൈവ മഹത്വത്തിനായി എങ്ങനെ പ്രയോജനപെടുത്താം എന്നു ചിന്തിച്ചു അതിനു വേണ്ടി തങ്ങളുടെ സമയവും കഴിവും മാറ്റി വയ്ക്കുന്ന മറ്റൊരു സമൂഹവും നമുക്കിടയിൽ തന്നെയുണ്ട് , നാം പലപ്പോഴും അങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ ശ്രമിക്കാറില്ല .
നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസന്ഗിക്കുവിൻ എന്ന മഹത് വചനം അന്വർത്ഥമാക്കും വിധത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം എത്തിക്കാൻ ഇന്നു വളരെയധികം വളർന്നു കൊണ്ടിരിക്കുന്ന ഒരു സ്നേഹകൂട്ടായ്മ ആണു സ്കൈപ്പ് പ്രാർത്ഥന കൂട്ടായ്മ , വിവിധ രാജ്യങ്ങളിൽ ജോലി ചെയുന്ന ദൈവമക്കൾ എല്ലാ ദിവസവും നിശ്ചിത സമയങ്ങളിൽ സ്കൈപ്പിൽ ഒത്തു കൂടി ഒന്നിച്ചു പ്രാർത്ഥിക്കുന്നു . ആദ്യമായി കേൾക്കുന്നവർക്ക് ഒരു അതിശയമായി തോന്നുമെങ്കിലും നാടും വീടും വിട്ടു അന്യ രാജ്യങ്ങളിൽ കഴിയുന്നവർക്ക് കർത്താവു നല്കിയ വലിയ ഒരു അനുഗ്രഹമാണ് ഈ കൂട്ടായ്മ . പ്രവാസികൾ എപ്പോഴും ഒറ്റപെടലിന്റെ വേദനയിൽ കഴിയുന്നവരാണ് , അവരുടെ ഏകാന്തതയിൽ ആശ്വാസമായി മാറാൻ ഈ പ്രാർത്ഥന കൂട്ടായ്മയ്ക്ക് വളരെ വേഗം കഴിഞ്ഞു എന്നതു സന്തോഷകരമായ വസ്തുതയാണ് . ഒരു ദിവസത്തിൽ പല സമയങ്ങളിൽ കൂട്ടായ്മകൾ ഉള്ളതുകൊണ്ട് ഓരോരുത്തർക്കും തങ്ങളുടെ ജോലിക്കു ശേഷം സൗകര്യ പ്രധാനമായ സമയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ് .ജപമാലയും, സ്തുതി ആരാധനയും , വചനം പങ്കു വെയ്ക്കലിലുമൊക്കെ
ഇവിടെ എല്ലാവരും ഒരു മനസോടെ ഒന്നു ചേരുന്നു . കൂടുതൽ ആഴത്തിൽ ദൈവം വചനം പകർന്നു നല്കാൻ ദൈവത്താൽ അഭിഷിക്തരായ വൈദികരും , ഈശോ തെരഞ്ഞെടുത്ത സുവിശേഷകരും ഈ കൂട്ടായ്മകളിൽ എത്തിച്ചേരുന്നതോടെ കൂട്ടായ്മകൾ പലപ്പോഴും ധ്യാനത്തിന്റെ അനുഭവം നല്കുന്നു . മധ്യസ്ഥ പ്രാർത്ഥനയാണ് ഈ കൂട്ടായ്മകളുടെ മറ്റൊരു അനുഗ്രഹം . പരസ്പരം കണ്ടിട്ടില്ലാത്തവർ , കൂട്ടായ്മയിലൂടെ ശബ്ദം കൊണ്ട് മാത്രം പരസ്പരം അറിയാവുന്നവർ മറ്റുള്ളവർക്ക് വേണ്ടി എല്ലാവരുടെയും ആവശ്യങ്ങള്ക്ക് വേണ്ടി പരസ്പരം പ്രാർത്ഥിക്കുന്നു . ഈ സ്നേഹകൂട്ടായ്മ ഈശോയ്ക്കു വളരെയധികം പ്രിയപെട്ടതായി കഴിഞ്ഞു എന്നതിന്റെ തെളിവാണ് കൂട്ടായ്മയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന രോഗ ശാന്തി അടക്കമുള്ള അത്ഭുതങ്ങളും അടയാളങ്ങളും .എല്ലാ മാസത്തിലെയും ഒരു വെള്ളിയാഴ്ച രാത്രി ആരാധന നടത്തുന്നു എന്നതും കൂട്ടായ്മയുടെ പ്രത്യേകതയാണ് . ഓരോ മാസത്തിലെയും,ആരാധനയ്ക്ക് മുന്നോടിയായി കൂട്ടായ്മയിലെ സഹോദരങ്ങൾ ഉപവസമെടുത്തു പ്രാർത്ഥിക്കുന്നതും ആരാധനയെ അനുഗ്രഹ പൂർണമാക്കി തീർക്കുന്നു . കൂട്ടായ്മയിലെ ഒരാളുടെ വിഷമം എല്ലാവരും സ്വന്തം കാര്യമായി ഹൃദയത്തിൽ ഏറ്റെടുത്തു ദൈവത്തോട് അപേക്ഷിക്കുമ്പോൾ ആ പ്രാർത്ഥന ദൈവസന്നിധിയിൽ അമൂല്യമായി തീരുന്നു . ഇസ്രയേൽ , അയർലണ്ട് , കാനഡ ,ടർക്കി , ജർമ്മനി , ഇറ്റലി ,സ്പയിൻ ,ഖത്തർ , ദുബായ് , സൌദി ,ഇന്ത്യ ,കുവൈറ്റ് , മസ്കറ്റ് തുടങ്ങി വിവിധങ്ങളായ രാജ്യങ്ങളിൽ നിന്നും ദൈവത്താൽ തെരെഞ്ഞെടുക്കപെട്ട മക്കളാണ് ഒരുമയോടെ ഈ കൂട്ടായ്മകളെ ഉയർത്തി കൊണ്ട് വരുന്നത് . തങ്ങൾക്കുണ്ടായിരുന്ന ജോലിയും തങ്ങളുടെ വിലപെട്ട സമയവും ഈശോയ്ക്കു വേണ്ടി മാറ്റി വെച്ചു , ദൈവ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന മക്കളാണ് സ്കൈപ്പ് കൂട്ടായ്മയെ നയിക്കുന്നതു .കാശിനും പ്രശസ്തിക്കും പിന്നാലെ ഓടി, നമ്മെ ഈ ലോകത്തിലേക്ക് അയച്ചവനെയും നമ്മുടെ ദൌത്യത്തെയും മറന്നു സുഖങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന സമൂഹത്തിനിടയിൽ നന്മയുടെ പ്രകാശമായി മാറാൻ ഇതുപോലെയുള്ള കൂട്ടായ്മമകൾക്ക് കഴിയട്ടെ ,
ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് അനേകം പേരെയും ദുഷ്ടൻ തന്റെ അടിമകളാക്കി തീർക്കുന്നത് , ഓർക്കുക , നന്മയും തിന്മയും നമ്മുടെ വിരൽ തുമ്പിൽ ഉണ്ട് , വിവേകത്തോടെ തിരഞ്ഞെടുക്കേണ്ടത് നാം ഓരോരുത്തരുമാണ് .ദൈവ മക്കളായ നാം ഓരോരുത്തരും ഈ ഭൂമിയിൽ സൃഷ്ടിക്കപെട്ടത് വ്യക്തമായ ലക്ഷ്യത്തോടെയാണ് എന്ന കാര്യം മറക്കാതിരിക്കുക , സ്വർഗീയ ഭവനത്തിലേക്കുള്ള നമ്മുടെ യാത്ര മാത്രമാണ് ഈ ഭൂമിയിലെ ജീവിതം . , സ്വർഗത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമാവില്ല , വഴിയിൽ കല്ലുകളും മുള്ളുകളും ഉണ്ടാവും , തളർന്നു വീഴുമ്പോൾ തോളിലേറ്റാൻ കർത്താവു കൂടെ ഉണ്ടെങ്കിൽ ഒട്ടും ഭയക്കാനില്ല ഈശോയുടെ കൈ ചേർത്ത് മുറുകെ പിടിച്ചു കൊണ്ട് ഓരോ ചുവടും വെയ്ക്കുക , കാലിടറി വീഴാതെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കട്ടെ
ബെസി നെവിൽ
Thursday, June 19, 2014
Who is jesus
ക്രൈസ്തവ ലോകത്ത് കടന്നു കയറിയ ദുരുപദേശങ്ങളാണ് യേശുക്രിസ്തു ദൈവമല്ല, അല്ലെങ്കില്‍ യേശുക്രിസ്തു അസിസ്റ്റന്റ് ദൈവമാണ്, അതുമല്ലങ്കില് യേശു പിതാവിനും ദൈവ ദൂതന്മാര്‍ക്കുമിടയില്‍ ഉള്ള ഒരുചെറിയ ദൈവമാണ്, ദൈവത്തിലെ ത്രിത്വത്തിലെ ഒരാളാത്വം മാത്രമാണ് എന്നൊക്കെ !!
മുസ്ലിങ്ങള്‍ പറയുന്നത് യേശു ഒരു പ്രവാചകന്‍ മാത്രമാണ്, അല്ലെങ്കില്‍ ഒരു മഹത് വ്യക്തി!!
എനിക്കുമുണ്ടായി ഈ സംശയം പലോരോടും ചോദിച്ചു. പലരും പല മറുപടികള്‍ പറഞ്ഞു. എന്നാല്‍, പിന്നീടു ഈ വിഷയത്തെ കുറിച്ച് പഠിക്കാനും യേശുക്രിസ്തു തന്നെ യഹോവ എന്നും, ദൈവം ആത്മാവ് എന്നും ,ദൈവം ഏകന് എന്നും, യേശുക്രിസ്തുവില് ആത്മാവില് ദൈവത്തെ ദര്ശിക്കണമെന്നും സംശയ ലേശമില്ലാതെ മനസ്സിലാക്കുവാനും കഴിഞ്ഞു.
യഹോവ സാക്ഷികള്‍ പറയുന്നു യേശു മീഖായേല്‍ മാലാഖ ആണെന്ന്.എന്നാല്, യേശു കേവലം ഒരു മാലാഖയോ പ്രഭുവോ ഒരു അധികാരിയോ അല്ല. വേദപുസ്തകം യേശുവിനെ രാജാധി രാജാവ് എന്ന് കര്ത്താധി കര്ത്താവ് എന്നും വിളിക്കുന്നു.(വെളിപ്പാടു 17:14; 19:16)(വെളിപ്പാടു 17:14).അവര് കുഞ്ഞാടിനോടു പോരാടും; താൻ കര്ത്താധികര്ത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.(വെളിപ്പാടു 19:16).
രാജാധിരാജാവും കര്ത്താധികര്ത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.യേശുവിന്റെ ഈ നാമം അവിടുത്തെ പരമമായ രാജത്ത്വവും വ്യക്തമാക്കുന്നതിനോപ്പം താന് "പ്രധാന പ്രഭുക്കന്മാരില് ഒരുവന്റെയും " രാജാവും കര്ത്താവും ആണെന്നുംഅസന്നിഗ്ദമായി ഉറക്കെ പ്രഖ്യാപിക്കുന്നു.
1 തെസ്സലൊനീക്യര് 4:16 പറയുന്നു
യേശു കര്ത്താവു "പ്രധാന ദൂതന്റെ ശബ്ദത്തോടും " കൂടെ വരും എന്ന മേല് വചനത്തില് രേഖപ്പെടുത്തിയിരിക്കുന്നതി
തെളിയിക്കുവാന് യഹോവ സാക്ഷികള് ഉപയോഗിക്കുന്നു .എന്നാല്, യേശു പ്രധാന ദൂതന്റെ ശബ്ദത്തോടു കൂടി വരും എന്നുള്ളതിനു യേശു പ്രധാന ദൂതനായ മീഖായേല് ആണെന്നു
ഒരിക്കലും അര്ത്ഥമാക്കാന് കഴിയുന്നതല്ല. അതേ വചനം തന്നെ യേശു കാഹളനാദത്തോടും കൂടെ വരും എന്നു പറയുന്നു .എന്നാല് , കാഹളനാദത്തോടു കൂടി വരും എന്നുള്ള വസ്തുത
കൊണ്ടു മാത്രം യേശു ദൈവം എന്നു പറയാന് കഴിയുകയില്ല .
2 തെസ്സലൊനീക്യര് 1:6 പറയുന്നു
"നമ്മുടെ കര്ത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്ഗ്ഗത്തില് നിന്നു അഗ്നിജ്വാലയില് പ്രത്യക്ഷനായി" എന്നു നാം വായിക്കുന്നു.ഈ വാക്യത്തില് നിന്നു നമ്മുക്കു
മനസ്സിലാക്കാം യേശു കര്ത്താവിന്റെ മടങ്ങി വരവു കാഹളം മുഴക്കുന്ന ഒരു പ്രധാന ദൂതനോടൊപ്പം ആണ്. സെഖര്യ്യാവു 14:6 "എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ
സകലവിശുദ്ധന്മാരും വരും.
അന്നാളില് വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര് ഗ്ഗോളങ്ങള് മറഞ്ഞുപോകും". ഈ വചനത്തില് പറയുന്ന ദൈവമായ യഹോവയുടെ വരവു.
2 തെസ്സലൊനീക്യര് 1:6,7 ; മത്തായി 24:29-31 ലും രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ മടങ്ങി വരവുമായി ചേര്ത്തു വായിക്കുമ്പോള് നമ്മുക്കു മനസ്സിലാക്കാം യഹോവയുടെ വരവ്
എന്നതും!! 2 തെസ്സലൊനീക്യരിലും മത്തായി 24 ലും രേഖപെടുത്തിയിരിക്കുന്ന യേശു തന്റെ ദൂതന്മാരോടൊപ്പം വരുന്ന യേശുവിന്റെ വരവും ഒന്നു തന്നെ എന്നു നമുക്കു മനസിലാക്കാം .
യേശു കര്ത്താവ് , താന് ദൈവപുത്രനാണ് എന്നു അവകാശപ്പെടുന്നതിനെ യഥാര്ത്ഥത്തില് താന് മാലാഖമാരില് ഒരുവനായി മാത്രം അവകാശപ്പെടുകയായിരുന്നു എന്ന് യഹോവ
സാക്ഷികള് തെറ്റായി വ്യാഖ്യാനിക്കാന് ശ്രമിക്കുന്നു.ഇതു തെളിയിക്കുവാനായി യഹോവ സാക്ഷികള് പലപ്പോഴും ചൂണ്ടിക്കാണിക്കുന്ന വചനമാണ് ഇയ്യോബ് 38:7.അവിടെ മാലാഖമാരെ
ദൈവപുത്രന്മാര് എന്നു വിളിക്കുന്നു. എന്നാല്, "നീ എന്റെ പുത്രന് ; ഞാന് ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാന് അവന്നു പിതാവും അവന് എനിക്കു പുത്രനും ആയിരിക്കും എന്നും ദൂതന്മാരില് ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?"എബ്രായര് 1:5 ല് നാം വായിക്കുന്നു .ബൈബിളിലെ ഒരു വചനം മറ്റൊരു വചനത്തെ ഒരിക്കലും
നിഷേധിക്കുകയില്ലത്തതിനാല്, യേശുവിനെ ദൈവപുത്രന് എന്നു വിളിക്കുന്നതും വ്യത്യസ്തമായ അര്ത്ഥത്തിലാണ്.
യഹൂദ പാരമ്പര്യം അനുസരിച്ചു ഇന്നയാളുടെ പുത്രന് എന്നു പറയുമ്പോള് അതിന്റെ അര്ത്ഥം ആ ആളിന്റെ ഗണത്തില്പെട്ട ആള് എന്നാണു അര്ത്ഥം.(1 രാജാ 20:35 ; നെഹെമ്യാവു
12:28).അതിനാല്, യേശു താന് ദൈവപുത്രന് എന്നു അവകാശപെട്ടപ്പോള് താന്(യോഹ 19:7) ദൈവദൂഷണം പറയുന്നു എന്നു ആരോപിച്ചു യെഹൂദന്മാര് യേശുവിനെ കല്ലെറിയാന് ഭാവിച്ചു
(ലേവ്യ 24:16) കാരണം, യേശു അവിടെ ദൈവത്തിന്റെ പുത്രന് എന്ന പദപ്രയോഗം കൊണ്ടു അര്ത്ഥമാക്കിയത് , താന് ദൈവത്തിന്റെ ഗണത്തില്പെട്ടവന് അഥവാ ദൈവത്തോടു
സമത്വമുള്ളവന് അഥവാ താന് യഹോവ എന്ന ദൈവമാണ് എന്ന് യഹൂദന്മാര്ക്കു മനസ്സിലാക്കി (യോഹ 5:18).
യെശയ്യാ 46:9 ല് ദൈവം പറയുന്നു "ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന് തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല".
"ഏകജാതനായ പുത്രന് " എന്നവാക്കുകൊണ്ട് യേശു കര്ത്താവു സൃഷ്ടിക്കപെട്ടു എന്നു അര്ത്ഥമാക്കുന്നില്ല!! യോഹ 1:18 ല് യേശുവിനെ 'ഏകജാതനായ പുത്രന്' എന്നു വിളിക്കുന്നതിലൂടെ
അദ്ദേഹത്തിന്റെ ദൈവമെന്ന നിലയിലുള്ള ഏകത്വും അനന്യമായ സ്ഥാനവും ആണു കാണിക്കുന്നത്.
"monogenese " എന്ന ഗ്രീക്ക് പദം ഒന്ന് അഥവാ ഏകം എന്നര്ത്ഥമുള്ള"monos" എന്ന വാക്കില് നിന്നും ജനിപ്പിക്കുക എന്നര്ത്ഥമുള്ള "gennao" എന്ന വാക്കില് നിന്നും ആണെന്ന്കരുതപ്പെട്ടിരുന്നു. എന്നാല് "genese " എന്നാ വാക്ക്"gennao" എന്നാ വാക്കില് നിന്നും അല്ല ഉദ്ഭാവിച്ചതെന്നും , മറിച്ചു കൂട്ടം / ഗണം എന്നര്ത്ഥമുള്ള "genos" എന്ന വാക്കില് നിന്നാണെന്നും, ഈ മേഖലയില് പിന്നീടു ചെയ്ത ഗവേഷണങ്ങളില് നിന്നും അറിയുവാന് കഴിഞ്ഞു! അതിനാല്,യേശുക്രിസ്തുവിനെ ബൈബിളില് ഏകജാതനായ പുത്രന് എന്ന് വിളിക്കുമ്പോള്, അത് ആക്ഷരികമായി യേശുക്രിസ്തു തുല്യത ഇല്ലാത്ത ഏക ദൈവം എന്ന് അര്ത്ഥമാക്കുന്നു!!
എബ്രായ പഴയ നിയമത്തില്, യഹോവയായ ദൈവത്തിനു കൊടുത്തിരിക്കുന്ന അനേകം നാമങ്ങളും സ്വഭാവ സവിശേഷതകളും, ഗ്രീക്കില് എഴുതിയിരിക്കുന്ന പുതിയ നിയമത്തില് യേശു
ക്രിസ്തുവിനു കൊടുത്തിരിക്കുന്നു!!
(1) യഹോവ എല്ലാം അറിയുന്നു. ( 1 യോഹന്നാന് 3:20, സങ്കീ 147:5).യേശു എല്ലാം അറിയുന്നു. (യോഹന്നാന്‍16:30).
(2) യഹോവ മാത്രം എല്ലാ മനുഷ്യന്റെയും ഹൃദയം അറിയുന്നു. (1 രാജ 8:39; യിരമ്യാവ്17:9-10).
യേശു എല്ലാ മനുഷ്യരുടെയും ഹൃദയം അറിയുന്നു. (യോഹന്നാന് 2:24-25; വെളിപ്പാട് 2:18, 23).
(3) യഹോവ നമ്മെ ശുദ്ധീകരിക്കുന്നു. (പുറപ്പാട് 31:13).യേശു നമ്മെ ശുദ്ധീകരിക്കുന്നു. (എബ്രായര്‍10:10).
(4) യഹോവ നമ്മുടെ സമാധാനം. (ന്യായാധിപന്മാര്‍ 6:23).യേശു നമ്മുടെ സമാധാനം. (എഫെസ്യര്‍ 2:14).
(5) യഹോവ നമ്മുടെ നീതി. (യിരെമ്യാവു 23:6).
യേശു നമ്മുടെ നീതി. ( 1 കൊരിന്ത്യര്‍ 1:30).
(6) യഹോവ നമ്മുടെ സൌഖ്യദായകന്‍.(പുറപ്പാട് 15:26).യേശു നമ്മെ സൌഖ്യമാക്കുന്നു(അപ്പ: 9:34).
(7) യഹോവ നമ്മളില്‍ വസിക്കുന്നു(2 കൊരിന്ത്യര്‍ 6:16).യേശു നമ്മില്‍ ഉണ്ട് (റോമര്‍ 8:10),(യോഹന്നാന് 14: 23 ).
(8) യഹോവ ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കാത്തവനും. (ആവര്‍ത്തനം 32:39). യേശു ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കുന്നതുമില്ല.(യോഹന്നാന്10:28).
(9) യഹോവയുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (യെഹെസ്ക്കേല്‍ 43:2). സ്വര്ഗത്തിലെ യേശുവിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു.(വെളിപ്പാട് 1:15).
(10) യഹോവ സര്‍വ്വവ്യാപിയാകുന്നു. (സദൃശ്യവാക്യങ്ങൾ 15:3; യിരെമ്യാവു 23:24; I രാജാ 8:27). യേശു സര്‍വ്വവ്യാപിയാണ്. (യോഹന്നാന്‍1:48; മത്തായി 18:20; 28:20).
(11) യഹോവ മാറാത്തവന്‍. (മലാഖി 3:6).
യേശു മാറാത്തവന്‍.(എബ്രായര്‍ 13:8).
(12) യഹോവയായ ദൈവത്തെ മാത്രമേ നാം സേവിക്കുവാന്‍ പാടുള്ളൂ.(2 രാജാ 17:35).
യേശു നാം സേവിക്കണം.(കൊലൊസ്യര്‍. 3:24).
(13) യഹോവയായ ദൈവത്തെ മാത്രമേ നാം ആരാധിക്കാന്‍ പാടുള്ളൂ.(പുറപ്പാട് 34:14).
യേശുവിനും പിതാവിന് ലഭിക്കുന്ന അതെ ആരാധനയും ബഹുമാനവും ലഭിക്കുന്നു.(യോഹന്നാന്5:2
ഏതൊരു മാലാഖയും ആരാധന സ്വീകരിക്കാന്‍ പാടുള്ളതല്ല. (വെളിപ്പാട് 22:8-9).
(14) യഹോവയുടെ മഹത്ത്വം അവിടുന്ന് മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.(യെശയ്യാവ് 42:8).യേശുവിനെ യഹോവ മഹത്ത്വപ്പെടുത്തുന്നു. (യോഹ
(15) ദൈവത്തിന്റെ നാമം യഹോവ എന്നാകുന്നു.(യെശയ്യാവ് 42:8).യേശുവിനും യഹോവയുടെ നാമം ഉണ്ട്.(യോഹന്നാന്‍17:11), (യോഹന്നാന്‍16:14-15),(ലൂക്കാ 13: 35 ).
(16) യഹോവയായ ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു.(പുറപ്പാട് 23:13).
യേശുവിനോട് മാത്രമേ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു.(യോഹന്നാന്‍14:1
(17) യഹോവയെ വിളിച്ചപെക്ഷിക്കുന്നതും (യോവേല്‍ 2:32) യേശുവിനെ വിളിച്ചപെക്ഷിക്കുന്നതും ഒന്നു തന്നെ ആണ്. (അപ്പ : 2:21; റോമര്‍ 10:9-13).
(18) യഹോവ "സത്യദൈവവും" "നിത്യജീവനും" ആകുന്നു.(1 യോഹന്നാന്‍5:20).
യേശു "സത്യദൈവവും" "നിത്യജീവന്‍" ആകുന്നു.(1 യോഹന്നാന്‍1:2).
(19) യഹോവ വീരനാം ദൈവം. (യിരെമ്യാവു 32:17-18; യെശയ്യാവ് 10:20-21). യേശു വീരനാം ദൈവം.(യെശയ്യാവ് 9:6).
(20) ആരാണ് "സര്‍വ്വശക്തനായ ദൈവം" (വെളിപ്പാട് 1:7-8). ഒരേ ഒരു ദൈവം മാത്രമേ ഉള്ളു.(1 തിമൊഥെയൊസ് 1:17; യെശയ്യാവ് 44:8).
(21) യഹോവ "നിത്യ വെളിച്ചം" ആകുന്നു. (സങ്കീ 27:1; യെശയ്യാവ് 60:19-20).യേശു മനുഷ്യരുടെ പ്രകാശവും വരാന്‍ പോകുന്ന നഗരത്തിന്റെ വിളക്കും ആകുന്നു.(യോഹന്നാന്‍1:4-9; വെളിപ്പാട് 21:23).
(22) യഹോവ "ആദ്യനും അന്ത്യനും" ആകുന്നു.(യെശയ്യാവ് 44:6; 48:12). യേശു "ആദ്യനും അന്ത്യനും" ആകുന്നു.(വെളിപ്പാട് 1:17-18; 22:12-13, 20).
(23) യഹോവ ആല്ഫയും ഒമേഗയും ആകുന്നു. (വെളിപ്പാട് 1:8; വെളിപ്പാട് 21:6-7).
യേശു ആല്ഫയും ഒമേഗയും ആകുന്നു.(വെളിപ്പാട് 22:12-13, 20).
(24) യഹോവയുടെ നാമം പരിശുദ്ധന്‍ എന്നാകുന്നു.(യെശയ്യാവ് 47:4). യേശു പരിശുദ്ധന്‍ ആണ്.(അപ്പൊ: 3:14; യോഹന്നാന് 6:69).
(25) യഹോവ യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു.(യെശയ്യാവ് 8:13-15). യേശു യിസ്രായേലിന്റെ ഇടര്ച്ചക്കല്ല് ആകുന്നു. (1 പത്രോസ് 2:6-8).
(26) യോഹന്നാന്‍ സ്നാപകന്‍ യഹോവയുടെ വഴി നിരപ്പാക്കുവാന്‍ വന്നു. (യെശയ്യാവ് 40:3).
വന്നവനായ യഹോവ യേശു കര്‍ത്താവു ആയിരുന്നു. (മര്‍ക്കൊസ് 1:1-4; യോഹന്നാന്‍1:6-7, 23).
(27) യഹോവയായിരുന്നു "കുത്തിതുളയ്ക്കപ്പെട്ടവന്‍
(28) മുപ്പതു വെള്ളിക്കാശിനു വേണ്ടി വില്‍ക്കപ്പെട്ട യഹോവ (സെഖര്യാവ് 11:13). അത് യേശുവായി വന്ന യഹോവ തന്നെ (മത്തായി 27:2-6).
(29) യഹോവ പദാര്‍ത്ഥങ്ങളുടെ കര്‍ത്താവാണ് (സങ്കീ 89:8-9). യേശു പദാര്‍ത്ഥങ്ങളുടെ കര്‍ത്താവാണ്.(മത്തായി 8:26-27; യോഹന്നാന്‍2:7-9).
(30) യഹോവ മഹാന്യായാധിപനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവനും ഓരോരുത്തവര്‍ക്ക് "അവരവരുടെ പ്രവര്‍ത്തികള്‍ക്ക്" തക്കവണ്ണം പ്രതിഭലവും കൊടുക്കുന്നവന് .(സങ്കീ 98:9; ആവര്‍ത്തനം 32:39; യിരെമ്യാവു 17:9-10).
യേശു ഏക ന്യായാധിപനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവനുംഓരോരുത്തവര്ക്ക് അവരവരുടെ"പ്രവര്‍ത്തികള്‍ക്ക് തക്കവണ്ണം" പ്രതിഭലവും കൊടുക്കുന്നവന് (യോഹന്നാന്‍5:21-22; വെളിപ്പാട് 2:18, 23).
(31) യഹോവ മാത്രം പാപക്ഷമ നല്‍കുന്നു. (മര്‍ക്കൊസ് 2:7; ദാനിയേല് 9:9).
യേശു പാപക്ഷമ നല്‍കുന്നു.(മര്‍ക്കൊസ് 2:10-11; ലൂക്കോസ് 24:46-47).
(32) യഹോവ തന്‍റെ ജനത്തെ "ജീവജലത്തിന്‍റെ അരുവികളിലേക്ക്" നയിക്കുന്ന മഹാ "ഇടയന്‍" ആകുന്നു.(സങ്കീ 23:1-2; വെളിപ്പാട് 21:6-7).
യേശു തന്‍റെ ജനത്തെ "ജീവജലത്തിന്‍റെ അരുവികളിലേക്ക്" നടത്തുന്ന "ഇടയന്‍" ആകുന്നു.
(യോഹന്നാന്‍10:11-18; വെളിപ്പാട് 7:17)
ഒരേ ഒരു ഇടയന്‍ മാത്രമേ ഉള്ളു--(യോഹന്നാന്‍10:16).
(33) യഹോവ കര്‍ത്താധികര്‍ത്താവ് (ആവര്‍ത്തനം 10:17). യേശു “കര്‍ത്താധികര്‍ത്താവ്.” (വെളിപ്പാട് 17:14; 19:16).
(34) പിതാവ് "സകലത്തിനും കര്‍ത്താവ്" ആകുന്നു (മത്തായി 11:25;അപ്പൊ: 17:24). യേശു "സകലത്തിനും കര്‍ത്താവ്" ആകുന്നു. (അപ്പൊ: 10:36) ഒരേ ഒരു കര്‍ത്താവ് മാത്രം. (യൂദാ 4).
(35) യഹോവ രക്ഷകനാകുന്നു. (യെശയ്യാവ് 45:21-22). യേശു രക്ഷകനാകുന്നു.. (തീത്തൊസ് 2:13; 2 പത്രോസ് 1:1). ഒരേ ഒരു രക്ഷകന്‍ മാത്രം. (യെശയ്യാവ് 43:11).
(36) യഹോവയാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്. (സങ്കീ 102:25-27) .യേശുവാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവ്. (യോഹന്നാന്‍1:3; കൊലൊസ്യര്‍ 1:15-19;10. എബ്രായര്‍ 1:10-12). ഒരേ ഒരു സൃഷ്ടാവ് മാത്രം(യെശയ്യാവ് 44:24).
(37) ഏശയ്യ യഹോവയെ കണ്ടു (ഏശയ്യാവ് 6:1-5).
ഏശയ്യ കണ്ട യഹോവ യേശുവാണ്. (യോഹന്നാന്‍12:41).
ഒരു പക്ഷെ, യേശുവിനു ഈ സവിശേഷമായ പദവികള്‍ ഒക്കെ യഹോവ കൊടുതതായിരിക്കാമോ?
യാഹോവുടെ കീഴില്‍ യേശു ഒരു താഴ്ന്ന ദൈവമായിരിക്കുമോ?
ഒരിക്കലുമില്ല. യഹോവ അരുളിച്ചെയ്യുന്നു:
ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാന്‍ തന്നെ ദൈവം എന്നെപ്പോലെ ഒരുത്തനുമില്ലഏശയ്യ 46:9).
"നിങ്ങള്‍ എന്‍റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു എന്ന് യഹോവയുടെ അരുളപ്പാടു. എനിക്ക് മുന്‍പേ ഒരു ദൈവവും ഉണ്ടായിട്ടില്ല എന്‍റെ ശേഷം ഉണ്ടാകയുമില്ല.ഞാന്‍ ഞാന്‍ തന്നെ യഹോവ;ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല".
( യെശയ്യ 43:10-11).
(ഈ ലേഘനത്തിന് കടപ്പാട്- എനിക്ക് അജ്ഞാതനായ സോഷ്യല് നെറ്റ് വര്ക്ക് എഴുത്തുകാരന് )
Thursday, June 12, 2014
You will know them by their fruits! Matthew 7: 15-16
You will know them by their fruits! Matthew 7: 15-16
വാളെടുത്തവരെല്ലാം 'വെളിച്ചപ്പാട്'!
ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ആദ്ധ്യാത്മീകതയിലും 'കള്ളനാണയ'ങ്ങളുണ്ട്. അറിഞ്ഞുകൊണ്ട് ഇങ്ങനെ ആയിത്തീര്‍ന്നവരേക്കാള്‍ കൂടുതല്‍, അജ്ഞതകൊണ്ട് സാത്താന്‍റെ ഉപകരണമായി മാറ്റപ്പെടുന്നവരാണ്. എങ്ങനെയായാലും ഫലം ഒന്നുതന്നെ!
"അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5-7).
ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും പിന്നാലെ ഓടുകയും, വചനത്തെക്കുറിച്ച് യാതൊന്നും അറിയാതിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ ആത്മീയതയില്‍ വലിയ വിപത്താണ്.! ക്രിസ്തുവിനെതിരെ പ്രവര്‍ത്തിക്കുന്ന 'ചാവേര്‍പ്പട' യാണിവര്‍! സ്വയം ചാമ്പലാകുകയും വലിയൊരു സമൂഹത്തെ ചാമ്പലാക്കുകയും ചെയ്യുന്ന ആത്മഹത്യാ 'സ്കോഡുകള്‍'!
ദര്‍ശനങ്ങളും വെളിപാടുകളും ആദ്ധ്യാത്മീകതയില്‍ ഗുണകരമാണ്. ദൈവം, തന്‍റെ ഹിതം വെളിപ്പെടുത്താന്‍ ഇവ നല്‍കാറുണ്ട്. എന്നാല്‍, വെളിപാടുകള്‍ സാത്താനും നല്‍കുന്നുവെന്നത്, വളരെ സൂക്ഷ്മതയോടെ കാണണം. ദൈവവചനത്തിനു വിരുദ്ധമായി ഒരു സന്ദേശവും ദൈവത്തില്‍ നിന്നും വരികയില്ല. ഈ കാരണം കൊണ്ടുതന്നെ ദൈവവചനത്തെ ആഴമായി പഠിക്കാത്ത ഒരുവനെ, ദര്‍ശനങ്ങള്‍ തെറ്റായി നയിക്കാം. വചനത്തെക്കാള്‍ അധികമായി മായാദര്‍ശനങ്ങളെ പിന്തുടരുന്നവരുണ്ട്. ഇവരാണ് ആദ്ധ്യാത്മികതയിലെ ഏറ്റവും അപകടകാരികള്‍! ഇത്തരക്കാര്‍ക്ക് ബൈബിളും സഭയും നേതാക്കന്മാരും ഒരു പ്രശ്നവുമല്ല. രാത്രിയില്‍ കാണുന്ന സ്വപ്നങ്ങളും, അറിവുകേടില്‍നിന്നും രൂപപ്പെടുന്ന ചിന്തകളുമാണ് പ്രധാനം.
ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്‍തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാര്‍ക്കു ദുരിതം! ഇസ്രായേലേ, നിന്‍റെ പ്രവാചകന്മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്"(എസക്കി:13;3,4). "അവര്‍ കള്ളം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. കര്‍ത്താവ് അവരെ അയച്ചിട്ടില്ലെങ്കിലും കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവര്‍ പറയുകയും അവിടുന്ന് അതു നിറവേറ്റുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു"(എസക്കി:13;6). "നിങ്ങള്‍ വ്യാജം പറഞ്ഞതുകൊണ്ടും മിഥ്യാദര്‍ശനം കണ്ടതുകൊണ്ടും ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരാണ്. ദൈവമായ കര്‍ത്താവാണ് ഇതു പറയുന്നത്. വ്യാജം പ്രവചിക്കുകയും വ്യര്‍ത്ഥദര്‍ശനങ്ങള്‍ കാണുകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്കെതിരെ എന്‍റെ കരം ഉയരും"(എസക്കി:13;8,9).
അല്പം പ്രാര്‍ത്ഥന ആരംഭിച്ചാല്‍ പിന്നെ നേതൃത്വത്തോടെല്ലാം പുച്ഛമാണ്. അറിവില്ലാത്തവരും നേതൃത്വത്തോട് അസംതൃപ്തിയില്‍ കഴിയുന്നവരുമായ ചിലരെ കൂട്ടുപിടിച്ച് 'സ്വന്തം സഭ' കെട്ടിപ്പടുക്കും. ഇത്തരം സഭകള്‍ ഇന്ന് ധാരാളമാണ്!
വ്യാജ ഉപദേശികളെ സൂക്ഷിക്കുവിന്‍!
ദൈവവചനം പ്രഖ്യാപിച്ചിട്ടുള്ളതുപോലെ, അക്കാലത്തും ഈ നാളുകളിലും വ്യാജ ഉപദേശികള്‍ രംഗത്തുണ്ട്. യഥാര്‍ത്ഥ രക്ഷയെ തടസപ്പെടുത്തിക്കൊണ്ട് ഇവര്‍ സത്യത്തില്‍നിന്നും വിശ്വാസികളെ അടര്‍ത്തിമാറ്റും. ദൈവവചനത്തിലെ ഉള്‍ക്കാഴ്ചകളില്‍നിന്ന് വ്യതിചലിപ്പിക്കുകയും അസത്യത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരക്കാര്‍ വിശ്വാസികള്‍ക്കിടയില്‍ വിജാതിയത പ്രചരിപ്പിക്കാന്‍ ആവേശംകൊള്ളുന്നു. ദൈവം തന്‍റെ വചനത്തിലൂടെ നിഷേധിച്ചവയെ നന്മയുടെ രൂപത്തില്‍ അവതരിപ്പിക്കും. ഒരുപക്ഷെ അധികാരികളുടെ വേഷത്തില്‍പോലും ഇത്തരം തിന്മകളുടെ പ്രചരണം ഉണ്ടായേക്കാം. പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്‍റെ വേഷത്തില്‍ സാത്താന്‍ വരുമെന്ന് വചനം അറിയിച്ചിരിക്കുന്നതിനാല്‍, ഓരോ ദൈവമക്കളും ജാഗ്രതയുള്ളവരായിരിക്കണം. ആദ്ധ്യാത്മീയതയിലെ കപടവേഷ ധാരികളെ തിരിച്ചറിഞ്ഞില്ലെങ്കില്‍, വരാനിരിക്കുന്നത് വന്‍ദുരന്തമായിരിക്കും എന്നത് മറക്കരുത്.
തിരുസഭയുടെ ഓരോ പ്രബോധനങ്ങളും ദൈവവചനത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. വചനത്തെക്കുറിച്ചോ സഭയുടെ അടിസ്ഥാന നിയമങ്ങളെക്കുറിച്ചോ അറിവില്ലാത്തവരെ വശീകരിക്കാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരെയാണ് 'വ്യാജ' ഉപദേശികള്‍ ലക്‌ഷ്യം വയ്ക്കുന്നത്. ദൈവവചനത്തിലെ ചിലഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും, മറ്റു പലതും മറച്ചുവച്ചുകൊണ്ടും ഇവര്‍ ഭവനങ്ങളില്‍ കടന്നുകൂടും. ഇവരെ നേരിടാനുള്ള വചനമോ പ്രാര്‍ഥനയോ ഇല്ലാത്തവര്‍ കെണിയില്‍പ്പെടും എന്നത് തീര്‍ച്ച!
വ്യാജ ഉപദേഷ്ടക്കളെക്കുറിച്ച് ദൈവവചനംനല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം.
"അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5-7).
"ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക"(2 കോറി:11;4).
"ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി:1;8).
"ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ:2;8).
"മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ"(കൊളോ:2;18).
"പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു"(1തെസ:3;5).
"അലസതയിലും ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്പ്പിക്കുന്നു"(2തെസ:3;6).
"വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്‍റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു"(1തിമോ:4;1).
"ആരെങ്കിലും ഇതില്‍നിന്നും വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യംചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍"(1തിമോ:6;3,4).
"അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും. അപ്പോള്‍ സ്വാര്‍ത്ഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദൂഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും"(2തിമോ:3;1,2).
"പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്‍റെ കൃപയെ തങ്ങളുടെ ആശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു"(യൂദാസ്:1;4).
"തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും. പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൌകീകരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്"(യൂദാസ്:1;18,19).
യഥാര്‍ത്ഥ സത്യത്തില്‍നിന്നും നമ്മെ വ്യതിചലിപ്പിക്കുന്ന അനേകം ആശയങ്ങള്‍ പലരിലൂടെയും കടന്നുവരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്രയേറെ ഭാഗങ്ങളില്‍ ഇവ ആവര്‍ത്തിച്ചിരിക്കുന്നത്. നമ്മുടെ അറിവുകേടുകൊണ്ട് ഇത്തരക്കാരുടെ പിടിയില്‍ അകപ്പെട്ടാല്‍ പ്രശ്നമില്ലായിരുന്നുവെങ്കില്‍ അപ്പസ്തോലന്മാരും പ്രവാചകന്മാരും ഇത്രയേറെ ഉത്‌ക്കണ്ഠപ്പെടില്ലായിരുന്നു. സത്യം നാം അറിയുകയും, ഈ സത്യത്താല്‍ നാമെല്ലാം സ്വതന്ത്രരാക്കപ്പെടുകയും ചെയ്യണം. ആരുടേയും ആശയങ്ങളുടെ അടിമത്വത്തിലേക്കു വിട്ടുകൊടുക്കാന്‍ നമ്മെ ദൈവം അനുവദിച്ചിട്ടില്ല. എത്ര പ്രിയപ്പെട്ടവരെങ്കിലും ദൈവവചനത്തിനു വിരുദ്ധമായ ഒന്നും സ്വീകരിക്കുകയോ, അത്തരം ആശയങ്ങളെ അംഗീകരിക്കുകയോ ചെയ്യരുത്. വചനം കര്‍ശനമായി പറയുന്ന ഒരുകാര്യം; ഇത്തരക്കാരുമായി യാതൊരു സമ്പര്‍ക്കവും അരുതെന്നാണ്. യോഹന്നാന്‍ ശ്ലീഹായിലൂടെ കര്‍ത്താവ് പറയുന്നത് ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.
"പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്‍റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്കുചേരുകയാണ്"(2യോഹ:1;10,11). ദൈവരാജ്യം എന്ന ലക്ഷ്യത്തിനുവേണ്ടി പല ബന്ധങ്ങളും നഷ്ടപ്പെടുത്തേണ്ടിവരും. കാരണം നിത്യജീവന്‍ എന്നത് ഇവയേക്കാളെല്ലാം വലുതാണ്. അതു നഷ്ടമായാല്‍ തിരിച്ചുതരാന്‍ ആര്‍ക്കും കഴിയില്ല.
ദുഷ്ടന്‍റെ സകല കെണികളേയും തിരിച്ചറിഞ്ഞ് അതില്‍നിന്നും രക്ഷപ്രാപിക്കാന്‍ നമുക്ക് വചനത്തില്‍ ആഴപ്പെടാം!
ഇവരെ എഗന്നെ തിരിച്ചു അറിയാം, മത്തായി 7 :15 -16












