This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, January 28, 2016

Maria Mana - Besy Nevil , Istanbul- Turkey


മരിയ മന പേര്  കേൾക്കുമ്പോൾ കേരളത്തിലെവിടെയോ ,ആണെന്ന് തോന്നാമെങ്കിലും ,മരിയമന സ്ഥിതി ചെയ്യുന്നത് തുർക്കിയിലാണ് .തുർക്കിഷ് ഭാഷയിൽ   mereyem ana  എന്നെഴുതുന്ന ഈ പേര് വായിക്കുന്നത് മരിയ മന എന്നാണ് .പേര് സൂചിപ്പിക്കും പോലെ പരി .കന്യകാ മറിയത്തിന്റെ ഭവനമാണ് മരിയ മന .
തുർക്കിയിൽ ,എത്തുന്നത്‌ വരെ ,കേട്ടു കേൾവി പോലുമില്ലാതിരുന്ന ,ഈ മനോഹര ഭവനത്തിൽ പോകുവാനും ഒരു ദിവസം അവിടെ ചിലവഴിക്കുന്നതിനും ഞങ്ങൾക്ക് ഭാഗ്യമുണ്ടായി .ക്രൈസ്തവ വിശ്വാസത്തിനു ,അടിത്തറയിട്ട ,അനേകം രക്തസാക്ഷികളുടെ ,ചുടു നിണം വീണ മണ്ണ് ആണ് തുർക്കിയുടേതു . ആയിരക്കണക്കിന് വർഷങ്ങൾ  പഴക്കമുള്ള അനേകം ,ദേവാലയങ്ങൾ ,ക്രിസ്തീയ പാരമ്പര്യം വിളിച്ചോതികൊണ്ട് ,ഇന്നും ഇവിടെ ഉണ്ട് .അതിൽ വളരെ  പ്രധാനപ്പെട്ട ഒന്നാണ് ,പരി .അമ്മയുടെ ഭവനം . 

മരിയമനയുടെ ചരിത്രം 

പത്തൊൻപതാം നൂറ്റാണ്ടിലാണ് ,തുർക്കിയിലെ  സെൽജുക്ക് പട്ടണത്തിൽ നിന്നു  7 km മാറി എഫെസോസിൽ മരിയ യമന കണ്ടെത്തിയത്  .അഗസ്റ്റീനിയൻ സഭയിലെ അംഗവും ,പഞ്ചക്ഷതധാരിയും ,മരിയ ഭക്തയും ആയ,വാഴ്ത്തപ്പെട്ട അന്ന കാതറിൻ എമ്മെറിച് ,എന്ന സന്ന്യാസിനിയ്ക്ക് ,കിട്ടിയ ദിവ്യ ദർശനങ്ങളിലാണ് പരി .അമ്മയുടെ ഈ ഭവനത്തെകുറിച്ച്  വിവരിക്കുന്നത് .ഈശോയുടെ ,സ്വർഗാരോഹണത്തിനു ശേഷം ,ഈശോയുടെ പ്രിയ ശിഷ്യനായ യോഹന്നനോടൊപ്പം ,എഫേസോസിൽ എത്തിയ ,പരി .അമ്മയെ ,ഈ ഭവനത്തിൽ താമസിപ്പിച്ചതിനു ശേഷമാണ് യോഹന്നാൻ തന്റെ ,ദൈവ രാജ്യ പ്രഘോഷണവുമായി യാത്ര തിരിച്ചത് ,എന്നാണു വാഴ്ത്തപ്പെട്ട കാതറിൻ എമ്മെറിച് ,തനിക്ക് ലഭിച്ച ദർശനങ്ങളിലൂടെ പറയുന്നത് .കാതെറിൻ എമെറിച്ചിന്റെ ,മരണശേഷമാണ് ,ഈ ദർശനങ്ങൾ ,എല്ലാം തന്നെ പുസ്തകമായി ,പ്രസിദ്ധീകരിച്ചത് .ഫ്രാൻസിൽ നിന്നെത്തിയ ,വിൻസിഷ്യൻ സഭയിലെ ,സന്യാസിനി ആയ marie de mandat grancey  എന്ന സന്യാസിനി ,തന്റെ മിഷണറി ,പ്രവർത്തനങ്ങളുമായി തുർക്കിയിലെ ,സ്മിർണ  എന്ന സ്ഥലത്തെ ആതുരാലയത്തിൽ ,സേവനമനുഷ്ടിച്ചു   പോരുകയായിരുന്നു . 

വാഴ്ത്തപ്പെട്ട ,കാതറിൻ എമ്മെറിച്ചിന്റെ ,പുസ്തകത്തിൽ നിന്നും മനസിലാക്കിയ വിവരങ്ങൾ അനുസരിച്ച് ,സിസ്റ്റർ മരിയ ,മാതാവിന്റെ ഭവനം താൻ സേവനമനുഷ്ടിക്കുന്ന ,സ്മിർണയ്ക്ക് സമീപത്തു തന്നെയുള്ള ഏതോ പ്രദേശത്ത് തിരിച്ചറിയുകയായിരുന്നു .അതേ തുടർന്ന് ,സിസ്റ്റർ മരിയയുടെ ,നേതൃത്വത്തിൽ പുരാവസ്തു ഗവേഷകരും ,വിൻസിഷ്യൻ സഭയിലെ പുരോഹിതരും അടങ്ങുന്ന ഒരു സംഘം ,മാതാവിന്റെ ഭവനം ,കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു .ഈ ദൌത്യത്തിലുടനീളം അവർക്ക് ,വഴി കാട്ടി ആയി നിന്നത് കാതറിൻ എമ്മെറിച്ചിന്റെ  പുസ്തകം ആയിരുന്നു .1891 ജൂലൈ മാസം  29 ന്  അന്വേഷണം ലക്ഷ്യത്തിൽ എത്തിച്ചേർന്നു .സ്മിർണയ്ക്ക് അടുത്തുള്ള സെൽജുക്ക് പട്ടണത്തിൽ നിന്നും 7 km മാറി എഫേസോസിൽ ,മല മുകളിലായി ,പരി .അമ്മ വസിച്ചിരുന്ന  സ്ഥലം കണ്ടെത്താൻ  ,അവർക്ക് സാധിച്ചു . ഇവിടെ നിന്നും ,ഒന്നാം നൂറ്റാണ്ടിലെ ഒരു ഭവനത്തിന്റെയും ,അതിനു മുകളിലായി നാലാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ,ദേവാലയത്തിന്റെയും ഭാഗങ്ങൾ ,പുരാവസ്തു ഗവേഷകർ തിരിച്ചറിഞ്ഞു . തങ്ങളുടെ അന്വേഷണം അർത്ഥം കണ്ടതിൽ ,വളരെയധികം ആഹ്ലാദവതി യായ സിസ്റ്റർ .മരിയയുടെ അടുത്ത ലക്‌ഷ്യം ,ആ ഭവനം  തന്റെ പേരിൽ വാങ്ങാനുള്ള അനുവാദം നേടുക ,എന്നതായിരുന്നു . പല വിധ തടസങ്ങൾക്കൊടുവിൽ മാസങ്ങളുടെ ശ്രമ ഫലമായി 1891 ഒക്ടോബർ 21 ന് ഭവനം  വാങ്ങുന്നതിനുള്ള അനുവാദം ലഭിക്കുകയും ,ഇതേ തുടർന്ന് അവിടെ ഒരു തീർത്ഥാടന കേന്ദ്രം ,സ്ഥാപിക്കുന്നതിനുള്ള ആഗ്രഹം തന്റെ പിതാവിനെ അറിയിക്കുകയും ,അതിനായി ആ ഭവനം ,മാത്രമല്ല  അതു നിൽക്കുന്ന മലയിലെ  മുഴുവൻ പ്രദേശങ്ങളും വാങ്ങുന്നതിനുള്ള പണം പിതാവിൽ നിന്നു ലഭിക്കുകയും ചെയ്തു .തൽഫലമായി ,ആ പ്രദേശം മുഴുവൻ ,വാങ്ങിയ  സിസ്റ്റർ മരിയ ,മാതാവിന്റെ ഭവന ഭാഗങ്ങളെ ഒരു ചെറിയ ചാപ്പൽ ആയി പുനരുദ്ധാരണം ചെയ്തു .ചാപ്പലിന്റെ നിർമാണ സമയത്ത് അപ്പസ്തോലന്മാർ സ്ഥാപിച്ച മൂന്നു കല്ലുകൾ ഭൂമിക്കടിയിൽ നിന്ന് ലഭിക്കുകയുണ്ടായി . പരിശുദ്ധ പിതാവ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പ  ,പരി .കന്യകാമറിയത്തിന്റെ ഈ ഭവനത്തെ ഒരു തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു .

ഇതേ തുടർന്ന് 1961 ഓഗസ്റ്റ്‌ മാസം 18 ാം,തീയതി വി .ജോൺ ഇരുപത്തി മൂന്നാമൻ മാർപ്പാപ്പ  ഈ തീർഥാടന കേന്ദ്രം സന്ദർശിക്കുന്നവർക്ക് ,ദണ്ഡ വിമോചനം ,വാഗ്ദാനം നല്കുകയുണ്ടായി .1967  ജൂലൈ 26 ന് പരി .പിതാവ് പോൾ ആറാമൻ  മാർപ്പാപ്പ ആണ്  ,ആദ്യമായി ഇവിടം സന്ദർശിക്കുന്ന  മാര്പ്പാപ്പ . 1979 നവംബർ മാസം മുപ്പതാം തീയതി വി  .ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും ,2006 നവംബർ 29 നു പരി .പിതാ വ് ബെനെഡിക്ററ് പതിനാറാമൻ മാർപ്പാപ്പയും ,മരിയമന സന്ദർശിക്കുകയും ദിവ്യ ബലി അർപ്പിക്കുകയും ഉണ്ടായി .ഇന്ന്  ക്രൈസ്തവരുടെ ,തീർഥാടന  കേന്ദ്രങ്ങളിൽ ,വളരെ പ്രധാനപ്പെട്ട വിശുദ്ധ  സ്ഥലമാണ് മരിയ മന . പരി .അമ്മയുടെ പാദം പതിഞ്ഞ ഈ  മണ്ണിലേക്ക് ,പല രാജ്യങ്ങളിൽ നിന്നായി  ദശ ലക്ഷ കണക്കിന് ,തീർഥാടകർ ആണ് ഓരോ വർഷവും എത്തുന്നത്‌ .

http://www.manoramaonline.com/astrology/astro-news/rebirth.html

http://www.manoramaonline.com/astrology/astro-news/rebirth.html

Wednesday, December 30, 2015

യുദ്ധവും പ്രകൃതിദുരന്തവും; ഈ നൂറ്റാണ്ടിനെ കുറിച്ച്‌ നോത്രദാമസ്‌ പ്രവചിച്ചത്‌...!

യുദ്ധവും അക്രമവും പ്രകൃതി ദുരന്തങ്ങളും മദ്ധ്യേഷ്യയിലെ പ്രശ്‌നങ്ങളും ലോകത്തെ ഞെട്ടിച്ചുകൊണ്ട്‌ പടരുമ്പോള്‍ ഈ നൂറ്റാണ്ടില്‍ നമ്മള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രവാചകന്‍ നോത്രദാമസ്‌ പ്രവചിച്ചിരുന്നതായി വിവക്ഷിക്കല്‍. സുനാമിയും, അഗ്നിപര്‍വ്വത സ്‌ഫോടനവും പോലെയുള്ള പ്രകൃതി ദുരന്തത്തിന്‌ പുറമേ മദ്ധ്യേഷ്യയില്‍ ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദികള്‍ നടത്തുന്ന മനുഷ്യക്കുരുതിയും സിറിയക്കാരുടെ മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള പലായനവുമെല്ലാം ഇദ്ദേഹം പ്രചവിച്ചിരുന്നത്രേ.
ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഭൗതീകവാദത്തിന്‌ ഊന്നല്‍ കൊടുത്തു കൊണ്ട്‌ ഉദയം ചെയ്‌തിട്ടുള്ള അന്തിക്രിസ്‌തുവാണെന്നാണ്‌ പറയുന്നത്‌. 1555 ല്‍ പ്രസിദ്ധീകരിച്ച ലെസ്‌ പ്ര?ഫസീസ്‌ ആദ്യ പുസ്‌തകത്തിലെ ശ്‌ളോകങ്ങള്‍ക്ക്‌ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചേര്‍ത്ത്‌ വിശകലനം ചെയ്യുകയാണ്‌ തിയോളജിസ്‌റ്റുകള്‍. ഫ്രഞ്ച്‌ അപ്പോത്തിക്കരിയും പ്രവാചകനുമായ നോത്രദാമസ്‌ അണുബോംബ്‌ സ്‌ഫോടനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രവചിച്ചിരുന്നത്രേ.
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്‌നമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്‌ മൂന്നാം ലോകമഹായുദ്ധവും അന്തിക്രിസ്‌തുവിന്റെ ഉദയവുമാണ്‌. റഷ്യയേയും ചൈനയേയും മുന്‍ നിര്‍ത്തി അന്തിക്രിസ്‌തു ആശയം കമ്യൂണിസമാണെന്ന വിലയിരുത്തലുമുണ്ട്‌. മത കേന്ദ്രീകൃത ആശയങ്ങള്‍ക്ക്‌ അവസാനമാകുമെന്നും ലോകത്തെ പ്രമുഖ മതങ്ങളുടെ നേതൃവാഴ്‌ചയ്‌ക്ക് അവസാനമാകുമെന്നും പറഞ്ഞിട്ടുണ്ട്‌.
ഭൗതീകവാദത്തില്‍ ഊന്നിയ ആശയങ്ങള്‍ അന്തിക്രിസ്‌തു വികസിപ്പിക്കുമെന്നും അത്‌ ജനങ്ങളെ നിയന്ത്രിക്കും. ഏഷ്യയേയും മദ്ധ്യേഷ്യയേയും വിഴുങ്ങുന്ന അന്തിക്രിസ്‌തു പതിയെ യൂറോപ്പിനെയും ബാധിക്കും. അന്തിക്രിസ്‌തു ആശയങ്ങള്‍ വ്യാഖ്യാനിച്ച്‌ വിവിധ രാഷ്‌ട്രീയ അധികാര സ്‌ഥാപനങ്ങള്‍ വരും. പാശ്‌ചാത്യരാജ്യങ്ങളുടെ ചിന്തകളെ സ്വാധീനിച്ചിലരുന്ന ആശയം വികസിപ്പിച്ച പുരാതന റോമാക്കാരന്റെ കല്ലറ കണ്ടെത്തയതിന്‌ തൊട്ടു പിന്നാലെ അവസാന പോപ്പിനെ തെരഞ്ഞെടുക്കപ്പെടും. ഇത്‌ മിക്കവാറും ഫ്രഞ്ചുകാരനായിരിക്കും. നീല കണ്ണുകളോട്‌ കൂടിയ കറുത്ത വര്‍ഗ്ഗക്കാരനായിരിക്കും ഇത്‌. ഇയാള്‍ അപകീര്‍ത്തിക്കിരയാകുമെന്നും പറയുന്നു.
പ്രകൃതിദുരന്തങ്ങളും മനുഷ്യന്‍ വിതയ്‌ക്കുന്ന നാശങ്ങളും ഒരുപോലെയുണ്ടാകും. ആകാശവും സാഗരവും ഒരുപോലെ കരയെ ആക്രമിക്കും. ഈ പ്രകൃതി ദുരന്തത്തിന്റെ കാരണം കണ്ടെത്താനാകാതെ മനുഷ്യന്‍ വലയും. പ്രശ്‌നങ്ങളുടെ ഇടയില്‍ ലോക നേതാക്കള്‍ വ്യാപകമായി കൊല്ലപ്പെടും. ഇത്‌ അധികാര വടംവലിയിലേക്ക്‌ നീങ്ങും. എല്ലാം ആസൂത്രണം ചെയ്‌ത് നടപ്പാക്കുന്ന അന്തിക്രിസ്‌തു ഒഴികെ എല്ലാവരും ഇതില്‍ പങ്കാളിയാകും. വര്‍ഷങ്ങളോളം നിശബ്‌ദമായി എല്ലാം ആസൂത്രണം ചെയ്യുന്ന അന്തിക്രിസ്‌തു അവസരം വരുമ്പോള്‍ അധികാരങ്ങള്‍ പിടിച്ചെടുക്കും.
ഏഷ്യയില്‍ ആദ്യം സ്വന്തം ഇടമുണ്ടാക്കുന്ന അന്തിക്രിസ്‌തു മദ്ധ്യേഷ്യയിലും പിടിമുറുക്കും. ഈ സമയങ്ങളില്‍ ഭൗമപരമായ അനേകം പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. പല ഭൂകമ്പങ്ങളും അഗ്നിപര്‍വ്വത സ്‌ഫോടനങ്ങളും കാലാവസ്‌ഥയേയും സാമ്പത്തിക രംഗങ്ങളെയും പിടിച്ചു കുലുക്കും. ക്ഷാമം, വരള്‍ച്ച തുടങ്ങിയവ ഉണ്ടാകും. പാശ്‌ചാത്യ രാജ്യങ്ങളും മദ്ധ്യേഷ്യയുമായിരിക്കും കൂടുതല്‍ ദുരിതം അനുഭവിക്കുക. ആഭ്യന്തര കലാപങ്ങളും കടല്‍മാര്‍ഗ്ഗം ഉള്‍പ്പെടെ ജനങ്ങളുടെ പലായനങ്ങളും പതിവാകും. സാമൂഹ്യമായ ഇത്തരം അസ്‌ഥിരതകളായിരിക്കും അന്തിക്രിസ്‌തുവിന്റെ ഭരണത്തിന്‌ കാരണമാകുക. മദ്ധ്യ യൂറോപ്പ്‌, ദക്ഷിണ യൂറോപ്പ്‌, മെഡിറ്ററേനിയന്‍ ഭാഗത്തിന്റെ കിഴക്കന്‍ വശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകും. ഈ സമയത്ത്‌ ജനങ്ങളെ രക്ഷിക്കാന്‍ എന്ന വ്യാജേനെ അന്തിക്രിസ്‌തു സഹായവുമായി എത്തും.
ലോകനേതാക്കള്‍ കൊല്ലപ്പെടുന്നതിനൊപ്പം ധൂമകേതു ഉദയം ചെയ്യും. എവിടെയാണ്‌ നേതാക്കള്‍ കൊല്ലപ്പെടാന്‍ പോകുന്നതെന്ന കൃത്യമായ സൂചന ഈ നക്ഷത്രം നല്‍കും. മദ്ധ്യേഷ്യയെ ആയിരിക്കും ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ പിടികൂടുക. ഇവിടെ വിളനാശവും പട്ടിണിയും പ്രശ്‌നമുണ്ടാക്കും. ധൂമകേതു ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ അഞ്ഞൂറ്‌ ദിവസത്തേക്ക്‌ അത്‌ തുടരും. ഒരു നേതാവിന്റെ തെറ്റിദ്ധാരണ ഒരു അന്താരാഷ്‌ട്ര പ്രശ്‌നത്തിലേക്ക്‌ നയിക്കും. രണ്ടു വന്‍ ശക്‌തികള്‍ തമ്മിലുള്ള ആശയപ്പൊരുത്തക്കേടായിരിക്കും ഇതിന്‌ കാരണം. ഇത്‌ അഴിക്കാന്‍ മേലാത്ത കുരുക്ക്‌ സൃഷ്‌ടിക്കും.
മൂന്നാം രാജ്യത്ത്‌ നിന്നും ലോകം പിടിച്ചടക്കല്‍ ലക്ഷ്യമിട്ട്‌ ഒരു കറുമ്പന്‍ യുവാവ്‌ ഉയര്‍ന്ന്‌ വരും. വന്‍ശക്‌തികള്‍ക്കെതിരേ പോരാടാന്‍ മൂന്നാം രാജ്യങ്ങളുടെ ഏകീകരണമായിരിക്കും ഇയാളുടെ ലക്ഷ്യം. ഇതിന്റെ ഫലമായി മദ്ധ്യേഷ്യയും യൂറോപ്പും തമ്മില്‍ കൊമ്പു കോര്‍ക്കും. എന്നാല്‍ ആരും വിജയം കാണാത്ത ഈ യുദ്ധത്തിനൊടുവില്‍ അന്തിക്രിസ്‌തു അവസരം മുതലെടുക്കും. കാലാവസ്‌ഥ വിവരിക്കാന്‍ നിര്‍മ്മിച്ച ഉപകരണങ്ങളുടെ തെറ്റ്‌ മൂലം ഹിമപാതം ഉണ്ടാകും. അണുവായുധങ്ങളുടെ പ്രയോഗം മൂലം ജനനവൈകല്യത്തിനും കാരണമാകും.
- See more at: http://www.mangalam.com/latest-news/391931#sthash.B95MCfr6.dpuf

Monday, November 9, 2015

Israel 6 day war

യിസ്രായേലിനെ ഭൂമുഖത്ത് നിന്നും എന്നന്നേക്കുമായി തുടച്ചു മാറ്റും എന്ന് പ്രഖ്യാപിച്ചു കൊണ്ടു 1967- ജൂണില്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഗമാല്‍ അബ്ദുല്‍ നാസറിന്‍റെ നേതൃത്വത്തില്‍ വീണ്ടും അറബികള്‍ സംഘടിച്ചു. ഇതിന് കാരണം ഒരു സോവിയറ്റ്‌ നുണയാണ്. സിറിയന്‍ അതിര്‍ത്തിയില്‍ യിസ്രായേല്‍ വന്‍തോതില്‍ സൈനിക കേന്ദ്രീകരണം നടത്തിയിട്ടുണ്ടെന്നും പതിനൊന്നോളം സേനാദളങ്ങള്‍ ഉണ്ടെന്നും 1967 ഏപ്രില്‍ ഒടുവില്‍ ഗമാല്‍ അബ്ദുല്‍ നാസറുടെ പ്രതിനിധിയായി മോസ്കോയില്‍ എത്തിയ അന്‍വര്‍ സാദത്തിനോട് സോവിയറ്റ്‌ പ്രധാനമന്ത്രി അറിയിച്ച വാര്‍ത്ത കെയ്റോയിലെത്തി. “സൂക്ഷിക്കണേ, സിറിയന്‍ അതിര്‍ത്തിയില്‍ യിസ്രായേല്‍ പടയൊരുക്കം നടത്തുന്നു.” സിറിയയില്‍ നിന്നുണ്ടാകാവുന്ന ആക്രമണങ്ങളെ നേരിടാന്‍ വേണ്ടി 120 പേര്‍ അടങ്ങുന്ന ഒരു പട്ടാള വിഭാഗം മാത്രമേ യിസ്രായേലിന് സിറിയന്‍ അതിര്‍ത്തിക്കടുത്ത് ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. “യുദ്ധം ഉണ്ടായതെങ്ങനെയെന്ന് യിസ്രായേലിന്‍റെ പട്ടാള മേധാവി യിസ്‌ഹാഖ് റാബീന്‍ ബോധം കെട്ടുവീണ സംഭവത്തില്‍ നിന്നും മനസ്സിലാക്കാം. ഈജിപ്തിന്‍റെ നേതൃത്വത്തില്‍ അറബ് പക്ഷം ശക്തിപ്പെടുന്നത് കാണെക്കാണെ റാബീന്‍ സിഗരറ്റുകള്‍ വലിച്ചു തള്ളുകയായിരുന്നു. അതിന്‍റെ ആധിക്യത്തില്‍ അദ്ദേഹം ബോധം കെട്ടു വീണു. രണ്ട് ദിവസത്തേക്ക്‌ എസര്‍ വെയ്സ്മാന്‍ പട്ടാള മേധാവിയായി സ്ഥാനമേറ്റു. ഈയൊരു ടെന്‍ഷന്‍ യിസ്രായേല്‍ ഒട്ടാകെ അനുഭവിച്ചിരുന്നു. തങ്ങളുടെ അയലത്തുള്ള എല്ലാ രാജ്യങ്ങളും നാസറുടെ നേതൃത്വത്തില്‍ തങ്ങള്‍ക്കെതിരാകുന്നത് കാണുകയായിരുന്നു യിസ്രായേല്‍.” (പടയൊഴിഞ്ഞ പിതൃഭൂമി, രാമചന്ദ്രന്‍, മലയാള മനോരമ, 1991, ജനുവരി 23, ബുധന്‍, പേജ് 5)

‘യിസ്രായേല്‍ ഇനി ഒരു ജനതയായിരിക്കാത്തവണ്ണം അവരെ ഞങ്ങള്‍ മുടിച്ചു കളയും’ എന്നാണ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രതിനിധികള്‍ക്ക്‌ വേണ്ടി ഒരുക്കിയ പത്രസമ്മേളനത്തില്‍ നാസര്‍ അഹങ്കാരത്തോടെ പറഞ്ഞത്. ജൂണ്‍ അഞ്ചാം തിയ്യതി യുദ്ധം തുടങ്ങും എന്നാണ് അറബ് രാഷ്ട്രങ്ങള്‍ പ്രസ്താവിച്ചത്. ജൂണ്‍ നാലാം തിയ്യതി വൈകുന്നേരം തന്നെ കാണാനെത്തിയ പത്രറിപ്പോര്‍ട്ടര്‍മാരോട് നാസര്‍ പറഞ്ഞത് “നാളെ ഈ നേരം ആകുമ്പോഴേക്കും ഇസ്രായേല്‍ എന്ന രാജ്യം നിങ്ങള്‍ക്ക്‌ ഭൂപടത്തില്‍ കാണാന്‍ കഴിയില്ല” എന്നായിരുന്നു! വാസ്തവത്തില്‍ ഈ കാര്യം ബൈബിളില്‍ മുന്‍പേ പ്രവചിച്ചിരുന്നതാണ്:

“വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഓര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു. അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ, ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും; അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്‍റെ മക്കള്‍ക്കു സഹായമായിരുന്നു.” (സങ്കീ.83:4-8)

ഈ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളില്‍ ഉള്ള എല്ലാ രാജ്യങ്ങളും (ഈജിപ്ത്, സിറിയ, യോര്‍ദ്ദാന്‍) 1967-ലെ യുദ്ധത്തില്‍ യിസ്രായേലിനെതിരെ അണിനിരന്നിരുന്നു. 300 ലക്ഷം ഡോളറിന്‍റെ ആയുധങ്ങള്‍ റഷ്യയില്‍ നിന്നും ഈജിപ്തിന് ലഭിച്ചു. എന്ന് മാത്രമല്ല, പതിനൊന്നായിരം റഷ്യന്‍ സാങ്കേതിക വിദഗ്ദന്മാരും ഈജിപ്തില്‍ ഉണ്ടായിരുന്നു. സോവിയറ്റ്‌ യൂണിയന്‍റെ പിന്തുണ കൂടി ലഭിച്ചതോടെ ഇസ്രായേല്‍ എന്ന ചെറിയ രാജ്യത്തെ ഭൂമുഖത്ത് നിന്നും എന്നന്നേക്കുമായി തുടച്ചു നീക്കാമെന്ന് അറബികള്‍ വ്യാമോഹിച്ചു.

മെയ്‌ 14-ന് ഈജിപ്ത് സേനയെ നാസര്‍ സീനായിലേക്ക് നീക്കി. 1967 മെയ്‌ 19ന് നാസറിന്‍റെ അപേക്ഷ അനുസരിച്ച് ഐക്യരാഷ്ട്രസേനാഘടകം പിന്‍വലിക്കപ്പെടുന്നു. (ഇസ്രായേലിനു ആപത്ത് വരുമ്പോഴൊക്കെ ഐക്യരാഷ്ട്രസഭ മിണ്ടാതിരിക്കും. ഇസ്രായേല്‍ യുദ്ധത്തില്‍ ജയം പ്രാപിക്കും എന്ന് കാണുമ്പോഴൊക്കെ ഐക്യരാഷ്ട്രസഭ ഉഷാറാകും. ഇങ്ങനെയുള്ള ഒരു സംഘടനയുടെ വാക്കുകളും പ്രമേയങ്ങളും ഇസ്രായേല്‍ വില വെക്കണം എന്നൊക്കെ പറയുന്നവര്‍ക്ക്‌ ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.) മെയ്‌ 16-ന് ഈജിപ്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മെയ്‌ 17- ന് യു.എ.ആറും സിറിയയും യുദ്ധ സന്നദ്ധമെന്ന് പ്രഖ്യാപനങ്ങള്‍. അറബ് രാജ്യങ്ങളെയും നാസറേയും അനുകൂലിച്ചു കൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ പ്രസ്താവന മെയ്‌ 21-ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിറാന്‍ ജലസന്ധിയിലൂടെയുള്ള യിസ്രായേല്‍ കപ്പലുകളുടെ ഗതാഗതം തടയപ്പെട്ടിരിക്കുന്നതായി ഈജിപ്ത് മെയ്‌ 22-ന് തിങ്കളാഴ്ച പ്രസ്താവിച്ചു. മെയ്‌ 26-ന് നാസര്‍ യിസ്രായേലിനെ ഭൂപടത്തില്‍നിന്നു മായ്ച്ചു കളയുമെന്ന് പ്രസ്താവിച്ചു. മെയ്‌ 30-ന് നാസറും ജോര്‍ദ്ദാനിലെ ഹുസൈനും പ്രതിരോധ ഉടമ്പടി ഒപ്പ്‌ വെച്ചു. 31-ന്  ഇറാഖ്‌ സേന ജോര്‍ദ്ദാനിലേക്ക് നീങ്ങിത്തുടങ്ങി. ജൂണ്‍ 3-ന് ഈജിപ്ത് സര്‍വ്വ സൈന്യാധിപന്‍ ജനാര്‍ മോര്‍ട്ടാഗി പ്രസ്താവിച്ചു: “പലസ്തീനില്‍ വെച്ച് ഒരുകാലത്ത് അപഹരിക്കപ്പെട്ട അറബികളുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനും കൊള്ളയടിക്കപ്പെട്ട പലസ്തീന്‍ പ്രദേശം തിരിച്ചു പിടിക്കുന്നതിനും വേണ്ടിയുള്ള ഈ വിശുദ്ധ യുദ്ധത്തിനെന്ന പോലെ തന്നെ നമ്മുടെ അറബ് രാഷ്ട്രത്തിനും ചരിത്ര പ്രധാനമായ ഒന്നാണ് ഈ അപൂര്‍വ്വ നിമിഷത്തില്‍ നാം നേടുന്ന ഫലം.” (ആറു ദിവസത്തെ യുദ്ധം, പേജ് 126)

“യുദ്ധം വരികയാണെങ്കില്‍ അത് സമ്പൂര്‍ണ്ണമായ ഒന്നായിരിക്കും. യിസ്രായേലിനെ നശിപ്പിക്കുക എന്നതായിരിക്കും നമ്മുടെ ലക്ഷ്യം. നാം ജയിക്കുമെന്ന് നമുക്ക്‌ ഉത്തമ വിശ്വാസമുണ്ട്....” എന്ന് നാസര്‍ മാര്‍ച്ച് 26-ന് തന്നെ പറഞ്ഞിരുന്നു. പലസ്തീന്‍ വിമോചന സംഘടനാ തലവന്‍ അഹമ്മദ്‌ ഷിക്കാരി അമ്മാനില്‍ പ്രസ്താവിച്ചു: “പലസ്തീന്‍ വിമോചന സേനക്ക് ആദ്യത്തെ വെടി പൊട്ടിക്കാന്‍ കഴിയും. ചിലപ്പോള്‍ അങ്ങനെയായിരിക്കാം സംഭവിക്കുന്നത്. അറബികള്‍ യിസ്രായേല്‍ പിടിക്കുകയാണെങ്കില്‍ അവ അവശേഷിക്കുന്ന യെഹൂദരെ അവരവരുടെ ജന്മ നാടുകളിലേക്ക് പോകുന്നതിനു സഹായിക്കും. എന്‍റെ കണക്കനുസരിച്ച് അവരില്‍ ആരും അവശേഷിക്കുമെന്ന് തോന്നുന്നില്ല.” “ഇസ്രായേലിന്‍റെ കരള്‍ പറിച്ചെടുത്ത് ആകാശത്തിലെ പക്ഷികള്‍ക്ക്‌ ഭക്ഷണമാക്കാം.” സിറിയയുടെ പ്രഖ്യാപനം. യുദ്ധം തുടങ്ങിയ ജൂണ്‍ 5-ന് ഹുസൈന്‍ റേഡിയോയില്‍ പറഞ്ഞു: “പ്രതികാര മുഹൂര്‍ത്തം വന്നിരിക്കുന്നു.”

ഏതു നിമിഷത്തിലും യുദ്ധം ഉണ്ടാകാം. തങ്ങളേക്കാള്‍ അനേകമടങ്ങ്‌ ശക്തിയുള്ള ശത്രുക്കള്‍ ആധുനിക ആയുധങ്ങളുമായി വിവിധഭാഗങ്ങളില്‍ നിന്ന് ആക്രമണം ആരംഭിച്ചാല്‍ എങ്ങനെ അതിനെ അതിജീവിക്കാം? ഇസ്രായേല്‍ രാഷ്ട്രനേതാക്കള്‍ തലപുകഞ്ഞാലോചിച്ചു. ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം ശത്രുവിന്‍റെ സകലകണക്ക് കൂട്ടലുകളും തെറ്റിച്ചേക്കാം. ശത്രുവിന്‍റെ മനോവീര്യം തകര്‍ക്കാന്‍ അത് മതിയാകും എന്നവര്‍ക്ക് മനസ്സിലായി. എന്തായാലും കടന്നാക്രമണം നടത്തുക തന്നെ എന്നവര്‍ തീരുമാനിച്ചു.

1967 ജൂണ്‍ അഞ്ചാം തിയ്യതി യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. അന്ന് തന്നെ പ്രഭാതം പൊട്ടി വിടരുന്നതിനു മുന്‍പ്‌ യിസ്രായേല്‍ ആദ്യത്തെ വ്യോമാക്രമണം നടത്തി. ഇരുട്ടിന്‍റെ മറവില്‍ ഇസ്രായേലിന്‍റെ പോര്‍ വിമാനങ്ങള്‍  കരിവണ്ടിന്‍ കൂട്ടം പോലെ വടക്കോട്ടും തെക്ക് പടിഞ്ഞാറോട്ടും ശത്രുക്കളുടെ റഡാറിന്‍റെ കണ്ണില്‍പ്പെടാതെ അപകടകരമാം വിധം താണുപറന്നു. ഈജിപ്തിന്‍റെ പല താവളങ്ങളിലായി യുദ്ധസന്നദ്ധമായി കിടന്നിരുന്ന വ്യോമസേനയെ മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കി. യിസ്രായേല്‍ വിമാനങ്ങളില്‍ നിന്നും പെയ്ത ബോംബ്‌ മഴ ഈജിപ്തിന്‍റെ വിമാനസാങ്കേതങ്ങളില്‍ അഗ്നിപ്രളയം സൃഷ്ടിച്ചു. ഒരൊറ്റ യുദ്ധവിമാനം പോലും പറന്നുയരാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ത്തു കളഞ്ഞു. വിമാനങ്ങളെ മാത്രമല്ല, റണ്‍വേയിലും അവര്‍ ബോംബ്‌ മഴ പെയ്യിച്ച് കുണ്ടും കുഴിയുമാക്കി തീര്‍ത്തു. എങ്ങാനും മറ്റേതെങ്കിലും അറബി രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഈജിപ്തിന് സഹായവുമായി വന്നാലും നിലത്തിറങ്ങാന്‍ കഴിയരുത് എന്ന ലക്ഷ്യത്തിലായിരുന്നു റണ്‍വേകളും തകര്‍ത്തു കളഞ്ഞത്.  യുദ്ധാരംഭത്തില്‍ തന്നെ ആദ്യത്തെ രണ്ടര മണിക്കൂറിനുള്ളില്‍ ഈജിപ്തിന്‍റെ 300 വിമാനങ്ങള്‍ നിലത്ത് വെച്ചു നശിപ്പിക്കപ്പെട്ടു. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ 416 വിമാനം ഈജിപ്തിന് നഷ്ടമായി, ഇസ്രായേലിന് നഷ്ടം 26 വിമാനങ്ങള്‍. ഈജിപ്ത് വ്യോമസേനക്കുണ്ടായ നഷ്ടം അന്നത്തെ കണക്കില്‍ 50 കോടി ഡോളര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 23 റഡാര്‍ നിലയങ്ങളും അവര്‍ക്ക്‌ നഷ്ടമായി.

ഇസ്രായേല്‍ വ്യോമസേന ശത്രുക്കളുടെ വിമാനത്താവളങ്ങളില്‍ ബോംബ്‌ വര്‍ഷം നടത്തുമ്പോള്‍ ഇസ്രായേല്‍ നാവികസേനയുടെ ടോര്‍പ്പിഡോകള്‍ അറബികളുടെ യുദ്ധക്കപ്പലുകളെയും തകര്‍ക്കുകയായിരുന്നു. വളരെ ശുഷ്കമായ നാവികശേഷിയുള്ള യിസ്രായേല്‍ കബളിപ്പിക്കല്‍ പരിപാടിയിലൂടെയാണ് നാവിക യുദ്ധത്തില്‍ നേട്ടം കൈവരിച്ചത്. ഈജിപ്തിലെ പോര്‍ട്ട്‌ സയിദ്‌, അലക്സാണ്ട്ര എന്നീ രണ്ട് നാവികത്താവളങ്ങളെ ആക്രമിച്ചതിനെക്കുറിച്ചു പിന്നീട് ഇസ്രായേല്‍ നാവികമേധാവി ജനറല്‍ ഏറള്‍ പ്രസ്താവിച്ചതിങ്ങനെയാണ്: “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ധിക്കാരം തന്നെയായിരുന്നു അത്.” യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും തകര്‍ന്നതോടെ ജോര്‍ദ്ദാനും ഈജിപ്തും നിലംപരിശായി. ഒറ്റ ദിവസം കൊണ്ടുതന്നെ സിറിയയ്ക്കും മതിയായി. കെയ്റോ, അമ്മാന്‍, ദാമാസ്കസ് എന്നിവിടങ്ങളിലെല്ലാം ഇസ്രായേല്‍ വ്യോമസേന കടന്നാക്രമണം നടത്തി. ശത്രുക്കളുടെ വ്യോമസേന മുഴുവന്‍ നശിപ്പിക്കപ്പെട്ടത്‌ കൊണ്ട് യുദ്ധമേഖലയുടെ ആകാശ വിതാനത്തില്‍ കഴുകനെപ്പോലെ ഉയര്‍ന്നു പറക്കാന്‍ ഇസ്രായേല്‍ വിമാനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കഠിനമായ കരയുദ്ധം നടന്നത് സീനായില്‍ ആയിരുന്നു. സീനായില്‍ ഈജിപ്തിന്‍റെ ഏഴു സൈനിക വിഭാഗങ്ങളെ അഭിമുഖീകരിച്ചത് ഇസ്രായേലിന്‍റെ മൂന്ന് സൈനിക വിഭാഗങ്ങളാണ്. സീനായ്‌ യുദ്ധം നയിച്ചത് യിസ്രായേല്‍ ടാള്‍, യോഫെ, ഏരിയല്‍ ഷാരോണ്‍ എന്നീ ജനറല്‍മാരായിരുന്നു. ‘ഈജിപ്ഷ്യന്‍ സേനയുടെ ശക്തമായ രണ്ട് സ്ഥാനങ്ങള്‍ തകര്‍ക്കുക, സൂയസ് തോടിനു കിഴക്ക് വശത്തുള്ള പര്‍വ്വത നിരകളില്‍ കൂടി ഒരു വിഭാഗം കവചിത സേന നുഴഞ്ഞുകയറി ഈജിപ്ഷ്യന്‍ സേനയുടെ രക്ഷാമാര്‍ഗ്ഗം അടയ്ക്കുക, മൂന്നാമതായി ശത്രു സൈന്യത്തെ നശിപ്പിക്കുക’ എന്നീ മൂന്ന് ലക്ഷ്യങ്ങളോടെയായിരുന്നു ആക്രമണം. ജനറല്‍ ടാല്‍ യുദ്ധം തുടങ്ങുന്നതിനു മുന്‍പ്‌ പടയാളികളോട് പറഞ്ഞു: “ഈജിപ്തുമായുള്ള ഈ യുദ്ധത്തില്‍ നാം ജയിക്കണമെങ്കില്‍ ആദ്യ സമരമുഖത്ത് തന്നെ നാം ജയിച്ചേ മതിയാകൂ. നമ്മുടെ യുദ്ധമുറയില്‍ പിന്മാറ്റം എന്നൊന്നില്ല. ഓരോ ലക്ഷ്യവും പിടിച്ചടക്കുക തന്നെ വേണം. ആള്‍നഷ്ടം നമുക്ക്‌ പ്രശ്നമേ അല്ല. നാം ജയിക്കണം, അല്ലെങ്കില്‍ നാം മരിക്കണം.” അവിടെ യിസ്രായേല്‍ ജയിച്ചു!!

യെരുശലേമിന് വേണ്ടിയുള്ള യുദ്ധം നയിച്ചത് ജനറല്‍ ഉസി നര്‍ക്കീസും അദ്ദേഹത്തിന്‍റെ കീഴിലുള്ള കവചിത സേനാനായകന്‍ കേണല്‍ യൂറി ബെന്‍ ആറി, പാരാട്രൂപ്പ്‌ സേനാനി കേണല്‍ മോറെക്കൊയ് ഗൂര്‍ എന്നിവരുമായിരുന്നു. ജൂണ്‍ 5-ന് ഉച്ചക്ക് രണ്ട് മണിക്ക് ജനറല്‍ നാര്‍ക്കീസ് കേണല്‍ യൂറിയോട് പറഞ്ഞു: “ഇത് 1948-ന് ഒരു പകവീട്ടല്‍ ആകേണ്ടതായിരുന്നു. നാം രണ്ട് പേരും ഇവിടെ പൊരുതി. അന്ന് നാം തോല്‍പ്പിക്കപ്പെട്ടു.” യെരുശലേമിന് വേണ്ടിയുള്ള യുദ്ധം അതികഠിനമായി. പ്രധാന സൈനിക റബ്ബി ജനറല്‍ സ്കൊളോമോ ഗോറോണ്‍ പാതിരായ്ക്ക് ജനറല്‍ നാര്‍ക്കീസിനോട് പറഞ്ഞു: “അങ്ങയുടെ സൈന്യം ചരിത്രം സൃഷ്ടിക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീനായില്‍ നടക്കുന്നതൊന്നും സാരമില്ല.” യുദ്ധം കൊടുമ്പിരികൊണ്ടു. വളരെ നഷ്ടം സഹിച്ച് കൊണ്ടു യിസ്രായേല്‍ പട യെരുശലേം പിടിച്ചെടുത്തു. ജൂണ്‍ 7-ന് ബുധനാഴ്ച രാത്രിയായപ്പോള്‍ യെരുശലേം, ഹെബ്രോന്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം യിസ്രായേലിന് അധീനമായി. ഇതില്‍ യെരുശലേം പിടിച്ചടക്കിയപ്പോള്‍ ഉണ്ടായതുപോലെ വികാരാവേശം നിറഞ്ഞ മറ്റൊരു സന്ദര്‍ഭം യെഹൂദനുണ്ടായിട്ടില്ല. യെരുശലേം ഓരോ യെഹൂദന്‍റെയും സ്വപ്നഭൂമിയാണ്. ലോകത്തിന്‍റെ ഏതൊരു കോണിലും നൂറ്റാണ്ടുകളായി പ്രവാസികളായി കഴിഞ്ഞ യെഹൂദന്മാര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്തിരുന്നതു ‘യെരുശലേമില്‍ സമാധാനമുണ്ടാകട്ടെ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു. സങ്കീരത്തനക്കാരന്‍ അതുകൊണ്ടാണ് ഇപ്രകാരം എഴുതിയത്:

“യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്‍റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്‍റെ മുഖ്യ സന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്‍റെ  നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ” (സങ്കീ.137:5,6)

അതുവരെയുള്ളവര്‍ക്കെല്ലാം യെരുശലേം എന്നത് തലമുറതലമുറയായി പിതാക്കന്മാരില്‍ നിന്ന് കേട്ട നഗരത്തിന്‍റെ വിവരണം മാത്രമായിരുന്നു. എന്നാല്‍ 1967- ജൂണ്‍ ആറാം തിയ്യതി യെരുശലേം നഗരത്തിലേക്ക് കാലെടുത്തു വെച്ച ഇസ്രായേല്‍ സൈനികര്‍ക്കെല്ലാം അത് ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്‍റെ സാക്ഷാത്കാരമായിരുന്നു! A.D.70-ല്‍ അവര്‍ക്ക്‌ നഷ്ടപ്പെട്ട നഗരം നീണ്ട 1878 വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ കൈയില്‍ തിരിച്ചെത്തിയിരിക്കുന്നു!! അവര്‍ സന്തോഷാധിക്യത്താല്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ആയുധങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട് അവര്‍ പുരാതനമായ വിലാപമതിലിനു നേരെ ഓടി, പൊട്ടിക്കരഞ്ഞുകൊണ്ട് ആ മതിലില്‍ മുഖമമര്‍ത്തി ചുംബിച്ചു. ദാവീദ്‌ പണിയിച്ച ആ പുരാതന മതിലില്‍ അവര്‍ പിന്നെയും പിന്നെയും മുഖമമര്‍ത്തി പൊട്ടിപ്പൊട്ടിക്കരഞ്ഞു!! ജനറല്‍ യിസ്‌ഹാഖ് റാബിന്‍, നര്‍ക്കീസ് എന്നിവരുമായി പ്രതിരോധമന്ത്രി മോഷെദയാന്‍ പഴയ യെരുശലേം നഗരത്തില്‍ എത്തി. ‘യിസ്രായേലില്‍ സമാധാനം അരചാളട്ടെ’ എന്നെഴുതിയ ഒരു കഷ്ണം കടലാസ് കോട്ടയുടെ വിലാപമതിലിന്‍റെ കല്ലുകള്‍ക്കിടയില്‍ തിരുകിക്കൊണ്ട്, ആ വൈലിംഗ് വാളിനടുത്ത് നിന്നു ദയാന്‍ പറഞ്ഞു: “ഇനിയൊരിക്കലും വേര്‍പെടാത്ത വിധം നാം വിശുദ്ധ കേന്ദ്രങ്ങളില്‍ ഏറ്റവും വിശുദ്ധമായ നമ്മുടെ സ്ഥലത്ത് തിരിച്ചെത്തിയിരിക്കുന്നു.”

യുദ്ധത്തില്‍ യോര്‍ദ്ദാന്‍റെ നഷ്ടം അതിഭീമമായിരുന്നു. ജൂണ്‍ എട്ടാം തിയ്യതി അറബി സൈന്യങ്ങള്‍ യിസ്രായേലിന് ഭയങ്കര നഷ്ടങ്ങള്‍ വരുത്തി. 9-ന് ഇസ്രയേല്‍ സൈന്യം എല്ലാ സമരമുഖത്തും കൂടുതല്‍ തിരിച്ചടികള്‍ ഏല്‍ക്കുന്നു. എന്നാല്‍ പിന്നീട് ഇസ്രായേല്‍ സൈന്യം അതീവശക്തിയോടെ തിരിച്ചടിക്കുകയും ശത്രുക്കളെ തകര്‍ത്തു കളയുകയും ചെയ്തു. അപ്പോഴേക്കും ഈജിപ്തിന് പതിനയ്യായിരത്തോളം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ 700 ടാങ്കുകള്‍ യിസ്രായേല്‍ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. അറബികളുടെ വമ്പിച്ച തകര്‍ച്ചയിലും കേണല്‍ നാസറിന്‍റെ പരാജയത്തിലും കലാശിച്ച യുദ്ധമാണ് ആറു ദിവസത്തെ യുദ്ധം. ജൂണ്‍ ഏഴാം തിയ്യതി വൈകുന്നേരം എട്ടു മണിക്ക് വെടി നിര്‍ത്തലിനു വേണ്ടിയുള്ള പ്രമേയം രക്ഷാസമിതിയില്‍ ഹാജരാക്കിക്കഴിഞ്ഞപ്പോള്‍ “സീനായ്‌, ഷാംഎല്‍ഷെയ്ക്ക്, യെരുശലേം, യോര്‍ദ്ദാന്‍റെ പടിഞ്ഞാറേ തീരം എന്നിവ തങ്ങളുടെ കൈവശമായെന്നു യിസ്രായേലി ജനറല്‍ യിസ്‌ഹാഖ് റാബീന്‍ പ്രഖ്യാപനം നടത്തി. യെരുശലേമിലെ പുരാതനമായ വിലാപമതില്‍ കാണാനെത്തിയ യെഹൂദന്മാരോടു മോഷെദയാന്‍ പറഞ്ഞു: “ഞങ്ങള്‍ ഞങ്ങളുടെ അറബി സഹോദരന്മാരുടെ നേര്‍ക്ക്‌ ആത്മാര്‍ത്ഥമായി സമാധാനത്തിന്‍റെ കരങ്ങള്‍ നീട്ടുന്നു. പക്ഷേ ഞങ്ങള്‍ ഒരിക്കലും യെരുശലേമില്‍ നിന്ന് ഒരിക്കലും വേര്‍പ്പെടാത്തവണ്ണം അവിടെ തിരിച്ചെത്തിയിരിക്കുന്നു.” ഒരിക്കല്‍ക്കൂടി അറബി മല്ലനായ ഗോലിയാത്തിനെ ‘ദാവീദിന്‍റെ നക്ഷത്രം’ വഹിച്ചു കൊണ്ട് ഇടയച്ചെറുക്കന്‍ തകര്‍ത്തു കളഞ്ഞു!!

അതുവരെ യിസ്രായേലിന്‍റെ യാതൊരു പരാതികളും പരിഗണിക്കാതിരുന്ന ഐക്യരാഷ്ട്രസഭ പെട്ടന്നുണര്‍ന്നു! ഇസ്രായേലിനോട് വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തവണ വെടി നിര്‍ത്തല്‍ സോപാധികമായിരിക്കണം എന്ന് യിസ്രായേല്‍ ശഠിച്ചു. വെടി നിര്‍ത്തണമെങ്കില്‍ ഇസ്രായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അറബികള്‍ അംഗീകരിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നിട്ടും ഇസ്രായേലിനെ അംഗീകരിക്കാന്‍ അറബി രാഷ്ട്രങ്ങള്‍ വിസമ്മതിച്ചതിനാല്‍ യുദ്ധം തുടര്‍ന്നു. പെട്ടെന്ന് തന്നെ സുഡാനില്‍ യു.എന്‍.സമ്മേളനം വിളിച്ചു കൂട്ടി വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടു. എന്നുമാത്രമല്ല, Resolution-242 പാസ്സാക്കുകയും ചെയ്തു. അതിന്‍റെ സാരം പുതിയതായി പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം എന്നതായിരുന്നു. അങ്ങനെ ആറാം ദിവസം യുദ്ധം അവസാനിച്ചു.

യുദ്ധം അവസാനിച്ചപ്പോള്‍ സീനായ്‌ ഉപദ്വീപും ഗാസ്സാ മുനമ്പും ഈജിപ്തില്‍ നിന്നും വെസ്റ്റ്‌ ബാങ്ക് ജോര്‍ദ്ദാനില്‍ നിന്നും ഗോലാന്‍ കുന്നുകള്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. യിസ്രായേല്‍ രാഷ്ട്രത്തിന്‍റെ വിസ്തീര്‍ണ്ണം എണ്ണായിരം ചതുരശ്ര മൈലില്‍ നിന്നും മുപ്പത്തിനാലായിരം ചതുരശ്രമൈല്‍ ആയി വര്‍ദ്ധിച്ചു. ഈ യുദ്ധത്തില്‍ ഇസ്രായേലിന്‍റെ 766 പട്ടാളക്കാര്‍ മരിക്കുകയും 2500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറബികള്‍ക്ക്‌ മൊത്തം 35000 പട്ടാളക്കാര്‍ മരിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ പലസ്തീന്‍ നോക്കികളായ കപട മാനവികതാവാദികളും ദാവാക്കാരും എല്ലാം ഈ യുദ്ധത്തിന്‍റെ ഉത്തരവാദിത്തവും പതിവ്‌ പോലെ യിസ്രായേലിന്‍റെ തലയിലാണ് കെട്ടിവെക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കേരളത്തില്‍ യെഹൂദന് വോട്ടില്ലാത്തത് കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം ഈ യുദ്ധത്തെ യിസ്രായേലിന്‍റെ കടന്നാക്രമണമായി പ്രചരിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഈ പ്രചാരണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈജിപ്തിന്‍റെ വ്യോമതാവളങ്ങളില്‍ യിസ്രായേല്‍ സേന ബോംബാക്രമണം നടത്തിയത് കൊണ്ടാണ് ഈ യുദ്ധം ഉണ്ടായത് എന്നാണ് അവരുടെ വാദം. “നാളെ ഞങ്ങള്‍ ഇസ്രായേലിനെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കും” എന്ന് പറഞ്ഞ് യുദ്ധപ്രഖ്യാപനം നടത്തിയ അറബികള്‍ നേരം വെളുത്ത്‌ ബ്രേക്ക്ഫാസ്റ്റും കഴിച്ച് രാഹുകാലം നോക്കി ആക്രമണം ആരംഭിക്കാം എന്ന് കരുതിയിരിക്കുമ്പോള്‍ ഇസ്രായേലിന്‍റെ ആണ്‍കുട്ടികള്‍ ചങ്കൂറ്റത്തോടെ ശത്രുക്കളുടെ താവളങ്ങളില്‍ കയറി ആക്രമണം നടത്തിയത് ഇവര്‍ക്കൊന്നും ദഹിച്ചിട്ടില്ല. അറബികളുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ മാത്രമേ ഇസ്രായേലിന് അവകാശമുള്ളൂ എന്നാണ് ഇവന്മാരുടെ പുലമ്പല്‍. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് കാണുകയില്ലായിരുന്നു!!

(കടപ്പാട്: തിരുവട്ടാര്‍ കൃഷ്ണന്‍ കുട്ടിയുടെ “ദൈവം കൊടുത്ത ഭൂമിയിലെ ഒഴിയാത്ത യുദ്ധങ്ങള്‍”, പി.ജെ.അബ്രഹാം, തൂക്കനാലിന്‍റെ “ഈ അസ്ഥികള്‍ ജീവിക്കുമോ?” എന്നീ പുസ്തകങ്ങളോട്)

Thursday, September 10, 2015

മിശ്രവിവാഹം എന്ന ചതിക്കുഴി

ആദിയിൽ പിതാവായ ദൈവം തന്റെ ഛായയിലും സാദൃശ്യത്തിലും ആദം എന്ന പുരുഷനെയും അവന് ചേർന്ന ഇണയും തുണയുമായി ഹവ്വ (മനുഷ്യവർഗത്തിന്റെ അമ്മ) എന്ന സ്ത്രീയെയും സൃഷ്ടിച്ചു. അവരെ അനുഗ്രഹിച്ച് ദൈവത്തിന്റെ സൃഷ്ടികർമത്തിൽ പങ്കുചേരുവാൻ ദൈവകൃപ അവരുടെമേൽ വർഷിച്ചുകൊണ്ട് പറഞ്ഞു ”വർധിച്ചു പെരുകുവിൻ, ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ” (ഉൽപ. 1:28). തന്മൂലം ദൈവം യോജിപ്പിച്ച ഭാര്യാഭർത്താക്കന്മാർ ഇനി രണ്ടല്ല, ഒറ്റശരീരമായിരിക്കും (മത്താ. 19:6). ഇതാണ് ദൈവം ആശീർവദിച്ച് സ്ഥാപിച്ച ആദ്യ കുടുംബം. ആദം എന്ന പുരുഷനെയും ഹവ്വ എന്ന സ്ത്രീയെയും വിവാഹത്തിലൂടെ ഒന്നിപ്പിച്ച് സ്വർഗീയ ഭവനമാക്കി തീർത്ത സ്‌നേഹപിതാവായ ദൈവത്തെ പാപം ചെയ്ത് അവർ അവരുടെ ജീവിതത്തിൽനിന്ന് അകറ്റി.
പിശാചിന്റെ അടിമത്തത്തിലായി (പിശാചു വരുന്നത് കൊല്ലുവാനും കലഹിപ്പിക്കുവാനും ബന്ധങ്ങൾ നശിപ്പിച്ച് വേർപെടുത്തുവാനുമാണ് (യോഹ. 10:10). അനാദിയിലെ നിനക്കുവേണ്ടി സൃഷ്ടിച്ച ഇണയെ, നിന്റെ കരങ്ങളിൽ ഏൽപിച്ചുതന്ന ദൈവത്തെ നിങ്ങളുടെ ജീവിതത്തിൽനിന്ന് കുടിയിറക്കിയാൽ ആദി മുതൽ (ആദ്യ കുടുംബത്തിൽ) വഞ്ചകനും നുണയനും നുണയുടെ പിതാവുമായ ദുഷ്ടസർപ്പം – പിശാച് ആ കുടുംബത്തിന്റെ ഭരണം ഏറ്റെടുക്കും. ദൈവം പറുദീസായിൽ സ്ഥാപിച്ച ആദ്യകുടുംബത്തിന്റെ തുടർച്ചയാണ് ഓരോ ക്രിസ്തീയ കുടുംബവും. ഈശോ സഭയിൽ സ്ഥാപിച്ച ഏഴു കൂദാശകളിൽ മാമോദീസ, കുമ്പസാരം, വിശുദ്ധ കുർബാന എന്നീ കൂദാശകൾ സ്വീകരിച്ച് സ്വയം വിശുദ്ധീകരിക്കപ്പെട്ട് ഇടവക ദൈവാലയത്തിൽവച്ച് വിവാഹമെന്ന കൂദാശയിലൂടെ അതിന്റെ പ്രതീകങ്ങളാകുന്ന സ്ത്രീപുരുഷന്മാരിൽ ഈശോ – ദൈവസ്‌നേഹം, ക്ഷമ, ദയ, നന്മ, സന്തോഷം, സമാധാനം, ആത്മസംയമനം, വിവേകം, ബുദ്ധി, പ്രാർത്ഥനാ ചൈതന്യം തുടങ്ങിയ പരിശുദ്ധാത്മ വരദാന ഫലങ്ങൾകൊണ്ട് നിറയ്ക്കുന്നു. മാതാപിതാക്കളുടെ അനുഗ്രഹവും ബന്ധുമിത്രാദികളുടെയും ഇടവക സമൂഹത്തിന്റെയും പ്രാർത്ഥനാശംസകളും ഭാര്യാഭർത്താക്കന്മാരുടെ കുടുംബങ്ങൾ തമ്മിലുള്ള സ്‌നേഹബന്ധവും ഊട്ടിയുറപ്പിക്കുന്ന ദൈവിക സംവിധാനമാണ് വിവാഹമെന്ന കൂദാശ.
ദൈവം പറുദീസായിൽ സ്ഥാപിച്ച ആദികുടുംബത്തിന്റെ തുടർച്ചയാണ് ഓരോ പുതിയ കുടുംബവും. ഈശോ വസിക്കുന്ന ദൈവാലയമാകുന്ന കത്തോലിക്ക കുടുംബം സ്വർഗമാണ്. അത് സഭയുടെ കൊച്ചു പതിപ്പാണ്. ഇങ്ങനെയുള്ള കുടുംബത്തിൽ ഭാര്യാഭർത്തന്മാർ ഒരുമിച്ച് ഏക മനസോടെ ദൈവം തരാനിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ആഗ്രഹിച്ച്, ദാഹിച്ച് പ്രാർത്ഥിക്കുന്നു (സങ്കീ. 127:3). വിവാഹമെന്ന കൂദാശയുടെ പരികർമവേദിയായ വിവാഹ കിടക്ക മലിനമാകാതെയുള്ള (ഹെബ്രാ. 13:4-5) പരിശുദ്ധമായ ദൈവസ്‌നേഹം പരസ്പരം അനുഭവവേദ്യമാക്കുന്ന ദാമ്പത്യ കർമാനുഷ്ഠാനങ്ങളിലൂടെ ഭർത്താവ് പ്രാർത്ഥനയുടെ നിമിഷങ്ങളിൽ തന്റെ ഭാര്യയുടെ ഉദരത്തിൽ ഒരു ദൈവപൈതലിന് ജന്മം കൊടുക്കുന്നു (1 കോറി. 7:3). ”എല്ലാ പ്രവൃത്തികളിലും നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ” (1 പത്രോ. 14:15). വിവാഹത്തിന്റെ ആദ്യരാത്രിയിൽ തോബിയാസും സാറായും മുട്ടിന്മേൽനിന്ന് കണ്ണിൽ കണ്ണിൽ നോക്കി ഇപ്രകാരം പ്രാർത്ഥിച്ചു ”കർത്താവേ, ഞാൻ ഇവളെ പ്രാപിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, പിന്നെയോ നിഷ്‌കളങ്കമായ സ്‌നേഹത്താലാണ്. ജീവിതകാലം മുഴുവനും സന്തോഷത്തോടും സമാധാനത്തോടുംകൂടി ഏക മനസുള്ളവരായി കഴിയുവാൻ അനുഗ്രഹം ചൊരിയണമേ” (തോബിത് 8:1-8).
ഇപ്രകാരം ജനിക്കുന്ന കുട്ടികൾ യേശുവിനെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും മാതാപിതാക്കന്മാരോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും അനുസരണത്തിലും വളർന്ന് (ലൂക്കാ 2:52) കുടുംബത്തിനും നാടിനും ലോകത്തിനും അനുഗ്രഹമായി ഭവിക്കുന്നു. അവർ നിത്യജീവൻ ലക്ഷ്യമാക്കി നന്മ ചെയ്തുകൊണ്ട് പ്രാർത്ഥിച്ച് ജീവിക്കുന്നു. ഇതൊക്കെ സംഭവിക്കണമെങ്കിൽ ഭാര്യാഭർത്താക്കന്മാരാകേണ്ടവർ ഒരേ ദൈവവിശ്വാസ-പാരമ്പര്യവും കുടുംബപരവും സാമൂഹ്യസാംസ്‌കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ ഏറെക്കുറെ പൊരുത്തമുള്ളവരുമാകണം. ഇങ്ങനെയുള്ള ദമ്പതികൾക്കേ വിവാഹദിവസം മുതൽ മരണം അവരെ വേർപെടുത്തുന്നതുവരെ സുഖത്തിലും ദുഃഖത്തിലും ദാരിദ്ര്യത്തിലും സമ്പത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും ഏകമനസോടെ വിശുദ്ധ ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ.
എന്നാൽ ഈ കാലഘട്ടത്തിൽ ജാതി, മതം, വിശ്വാസം, ആചാരാനുഷ്ഠാനങ്ങൾ, പാരമ്പര്യം, സംസ്‌കാരം എന്നിവ പരിഗണിക്കാതെ ഭൗതികവും ജഡികവുമായ മേഖലകളിൽ മാത്രം ഉന്നംവച്ചുകൊണ്ട് അനേക സ്ത്രീപുരുഷന്മാർ മിശ്രവിവാഹങ്ങളിൽ ഏർപ്പെടുന്നു. ഇവിടെയെല്ലാം ചില മതാധികാരികളുടെയും സാമൂഹ്യനേതാക്കന്മാരുടെയും പിന്തുണയും വഴിവിട്ട സാമ്പത്തിക സഹായങ്ങളിലൂടെ വലിയ പ്രോത്സാഹനവും ആൺകുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ഇങ്ങനെ ചെയ്യുന്ന മിശ്രവിവാഹങ്ങൾ പലപ്പോഴും പരാജയമാണ് എന്ന് മനസിലാകുന്നു. കലഹങ്ങളും, കോടതി കേസുകളും വിവാഹ മോചനങ്ങളും നടക്കുന്നുവെന്ന് എല്ലാ മാധ്യമങ്ങളും രേഖപ്പെടുത്തുന്നു.
2015 ജൂണിലെ ദീപികപത്രം രേഖപ്പെടുത്തിയിരിക്കുന്നു, ഇരുപത് കുടുംബകോടതികളിൽ 1720 കേസുകൾ കെട്ടിക്കിടക്കുന്നു. 40 ശതമാനത്തിലധികം വിവാഹമോചനക്കേസുകളാണ്. 1456 കുടുംബിനികൾ ആത്മഹത്യ ചെയ്യുമ്പോൾ 1260 പുരുഷന്മാരും പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു. ഭൂരിഭാഗം കേസുകളും മിശ്രവിവാഹത്തിന്റെ ബാക്കിപത്രങ്ങളാണ്. അനേക സംഭവങ്ങളിൽ വിവാഹശേഷം പെൺകുട്ടികളെ വിദേശ ഭീകര സംഘടനകൾക്ക് ഉപഭോഗ വസ്തുക്കളായി വിലപേശി വിൽപന ചരക്കുകളാക്കുകയാണ് പതിവ്. വിവാഹശേഷം പെൺകുട്ടികളെക്കുറിച്ച് മാതാപിതാക്കൾക്ക് യാതൊരു വിവരവും ഇല്ലായെന്ന സത്യാവസ്ഥ വിവര സാങ്കേതിക വിദ്യാസമ്പന്നർ ഇന്റർനെറ്റ് സംവിധാനത്തിലൂടെ മനസിലാക്കുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു കോൺവെന്റിൽ പാചകജോലി ചെയ്തിരുന്ന ഒരു സ്ത്രീ മലപ്പുറം ജില്ലയിൽ നഴ്‌സിംഗ് പഠിക്കുന്ന മകളുമായി എന്റെയടുക്കൽ വന്നു. ക്രിസ്ത്യാനിയായ മകൾ അന്യമതത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറുമായി പ്രേമബന്ധത്തിലാണ്. ആ മനുഷ്യൻ അപ്പനില്ലാത്ത ഈ പെൺകുട്ടിക്ക് വിലകൂടിയ ചുരിദാർ, മൊബൈൽ ഫോൺ എന്നുവേണ്ട ഇവൾക്കാവശ്യമുള്ളതും ഇല്ലാത്തതും വാങ്ങിക്കൊടുക്കുന്നു. ഞാൻ അവളോട് ചോദിച്ചു: എങ്ങനെയുണ്ട് നിന്റെ കാമുകന്റെ സ്വഭാവം.” അവൾ പ്രതിവചിച്ചതിപ്രകാരമാണ്; ”നമ്മുടെ ക്രിസ്ത്യാനിച്ചെക്കന്മാരെപ്പോലെ വിലകെട്ടവനല്ല എന്റെ കാമുകൻ. അയാൾ എനിക്ക് വാക്കുനൽകിയിട്ടുണ്ട്, ‘നീ എന്നെ വിവാഹം ചെയ്യാൻ സമ്മതിക്കുകയാണെങ്കിൽ മാമോദീസ മുങ്ങാനും ഞാൻ തയാറാണെന്ന്.’ ഏതായാലും വിവാഹിതനും രണ്ടു കുട്ടികളുടെ ബാപ്പയുമായ ഈ മനുഷ്യൻ ജ്ഞാനസ്‌നാനവെള്ളം ഒഴുക്കുവാൻ തല കുനിച്ചുകൊടുത്ത് ഇവളെ വിവാഹം ചെയ്തു. ഏതാനും ദിവസങ്ങൾക്കുശേഷം അമ്മ മകളെ കാണാൻ അവളെ കെട്ടിച്ചയച്ച വീട്ടിൽ ചെന്നു. മകളുടെ അമ്മായിയമ്മ ഈ അമ്മയോട് പറഞ്ഞു, അവൾ പർദ ഇട്ടുപോയി. ഇനി നിങ്ങൾക്കവളെ കാണാൻ സാധിക്കുകയില്ല. വിദേശത്ത് അവൾ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ്. രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ മകൾ ലോകത്തിലെവിടെയാണെന്ന് വിധവയായ അമ്മയ്ക്ക് അറിയില്ല!
ഏശയ്യാ പ്രവാചകനിലൂടെ കർത്താവായ ദൈവം അരുളിചെയ്യുന്നു: എന്റേതല്ലാത്ത പദ്ധതി നടപ്പിലാക്കുകയും എനിക്ക് അഹിതമായ സഖ്യം ഉണ്ടാക്കുകയും ചെയ്ത് പാപം കുന്നുകൂട്ടിയ അനുസരണയില്ലാത്ത സന്തതികൾക്ക് ദുരിതം (ഏശ. 30:1). കൗൺസലിംഗ് സമയത്ത് ഒരു പെൺകുട്ടി എന്നോട് ചോദിച്ചു. അന്യമതത്തിൽ ജനിച്ചുവളർന്ന വ്യക്തിയാണെന്നു കരുതി എന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന, എനിക്ക് ആവശ്യമുള്ള വസ്തുവകകൾ വാങ്ങിച്ചുതരുന്ന, എനിക്കുവേണ്ടി മതം മാറാൻ സമ്മതിച്ച, ആ മാന്യ വ്യക്തിയെ വിവാഹം ചെയ്യുന്നതിലെന്താണ് തെറ്റ്? സ്‌നേഹമാണഖിലസാരമൂഴിയിൽ എന്നാണല്ലോ കവി വചനം.
എന്നാൽ ബൈബിൾ പറയുന്നു. തോബിത് തന്റെ ഏകമകൻ തോബിയാസിനോട് പറഞ്ഞു: ”എല്ലാത്തരം അധാർമികതയിൽനിന്ന് നിന്നെ കാത്തുകൊള്ളുക. നിന്റെ പൂർവികരുടെ ഗോത്രത്തിൽ നിന്നുമാത്രം ഭാര്യയെ സ്വീകരിക്കുക. അന്യജനതകളിൽനിന്ന് വിവാഹം ചെയ്യരുത്. നാം പ്രവാചകരുടെ സന്തതികളാണ്. മകനേ, നമ്മുടെ പൂർവ പിതാക്കന്മാരായ നോഹ, അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചാർച്ചക്കാരുടെ ഇടയിൽനിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം. സന്താനങ്ങൾ വഴി അവർ അനുഗ്രഹീതരായി. അഹങ്കാരം വിനാശവും അരാജകത്വവും വരുത്തും (തോബിത് 4:12-13). നിങ്ങൾ ജീവിച്ചിരിക്കാനും നിങ്ങൾക്ക് നന്മയുണ്ടാകുവാനും നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് ദീർഘനാൾ വസിക്കുവാനും വേണ്ടി നിങ്ങളുടെ ദൈവമായ കർത്താവ് കൽപിച്ചിട്ടുള്ള മാർഗത്തിലൂടെ ചരിക്കണം.
മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നവർ ചിന്തിക്കുന്നത് എന്താണ്? മതവിശ്വാസം, ജാതി വർണ, സാംസ്‌കാരിക വശങ്ങളെല്ലാം ഒരു വ്യക്തിയുടെ മൗലികാവകാശങ്ങളിൽ പെടുന്നതാണ്. മാതാപിതാക്കളും അധികാരികളും വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടേണ്ട കാര്യമില്ല. എന്നെ സ്‌നേഹിക്കുന്ന, എന്നെ മനസിലാക്കുന്ന വ്യക്തിയെ എന്റെ ജീവിതപങ്കാളിയാക്കും. അനേകർ ഇന്ന് മിശ്രവിവാഹത്തിൽ ഏർപ്പെടുന്നുണ്ടല്ലോ? അധികാരികളും മിശ്രവിവാഹിതരുടെ സമർത്ഥരായ മക്കൾക്ക് അവാർഡുകൾ വരെ നൽകി, മാനവസമൂഹത്തിൽ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു. ”ഭൂരിപക്ഷത്തോട് ചേർന്ന് നിങ്ങൾ തിന്മ പ്രവർത്തിക്കരുത്” എന്ന് വചനം അനുശാസിക്കുന്നു (പുറ. 23:2).
ജ്ഞാനവും വിവേകവും സമ്പത്തും പ്രശസ്തിയും കൊടുത്ത് ദൈവം അനുഗ്രഹിച്ച മഹാനായ സോളമൻ രാജാവ്, ദൈവത്തെ ധിക്കരിച്ച് അന്യവംശങ്ങളിൽ നിന്നുള്ള സ്ത്രീകളുമായി മിശ്രവിവാഹത്തിൽ ഏർപ്പെട്ടപ്പോൾ സോളമൻ രാജാവിന്റെ ഐശ്വര്യവും പ്രതാപവും രാജ്യവും ദൈവം എടുത്തുമാറ്റി. അന്യദൈവങ്ങളെ ആരാധിച്ചിരുന്ന വിജാതീയ ഭാര്യമാർ സോളമൻ രാജാവിന്റെ ഹൃദയത്തെ ഇസ്രായേലിന്റെ സത്യദൈവമായ യഹോവയിൽനിന്ന് വ്യതിചലിപ്പിച്ചു. മ്ലേഛ വിഗ്രഹങ്ങളെ ആരാധിക്കുകയും അവർക്കർപ്പിച്ച ബലിവസ്തുക്കൾ ഭക്ഷിക്കുകയും ചെയ്ത് തന്നെത്തന്നെ അശുദ്ധനാക്കി (1 രാജാ. 11:1-8), (പുറ. 34:15-18). മിശ്രവിവാഹങ്ങൾ നടത്തിയ സോളമൻ രാജാവിന്റെ പിൻതലമുറകളിൽ കൊലപാതകങ്ങളും അതിദാരുണമായ തകർച്ചകളും സത്കീർത്തി നഷ്ടവും അതീവ ദുഃഖകാരണങ്ങളുമുണ്ടായി (പ്രഭാ. 47:16-21).
അതീവ സുന്ദരിയും എല്ലാകാര്യത്തിലും വളരെ കഴിവുമുള്ള കത്തോലിക്ക പെൺകുട്ടിയെ വിജാതിയനായ മനുഷ്യൻ പ്രേമിച്ചു. അക്രൈസ്തവമായി ചില മന്ത്രത്തെക്കുറിച്ച് കേട്ടിട്ടുള്ള ഈ പെൺകുട്ടി ഭീകരരൂപങ്ങൾ സ്വപ്‌നത്തിൽ കണ്ട് പേടിച്ചുവിറക്കാൻ തുടങ്ങി. ഇവളെ എങ്ങനെയെങ്കിലും വിവാഹം ചെയ്യാൻ വേണ്ടി അവളുടെ ആഗ്രഹത്തിന് വഴങ്ങി ഈ വിജാതീയ മനുഷ്യൻ മാമോദീസാവെള്ളം തലയിലൊഴുക്കാമെന്ന് സമ്മതിച്ചു. എന്നാൽ പത്തു പതിനഞ്ചു വർഷങ്ങൾ വിവാഹജീവിതം നയിച്ച ഇവർക്ക് മക്കളൊന്നുമുണ്ടായില്ല. കാരണം ദാമ്പത്യാനുഷ്ഠാനം ശരിയായ വിധത്തിലല്ല നടത്തിയത്.
അതോടെ ഇവളുടെ മിശ്രവിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങളും ദുഃഖങ്ങളും സംഘർഷങ്ങളും തിരമാലകൾപോലെ അടിച്ചുയരാൻ തുടങ്ങി. അവളുടെ മനഃസാക്ഷിയും അവളെ കുറ്റപ്പെടുത്തിയപ്പോൾ അവളുടെ ഞരമ്പുകൾ പൊട്ടി രക്തസ്രാവമുണ്ടായി, കഴിഞ്ഞ എട്ടു വർഷമായി തളർവാത രോഗിയായി കിടപ്പിലാണ്. മിശ്രവിവാഹത്തിന്റെ അതിദാരുണമായ ഇരയെന്ന് വിശേഷിപ്പിക്കാം!
വിശുദ്ധ ബൈബിൾ ജീവിതത്തിന് ആധാരമാക്കി സ്വീകരിച്ച ഒരു ദൈവ പൈതൽ ജീവിതാദർശനങ്ങൾ, പ്രവർത്തന ശൈലികൾ, തീരുമാനങ്ങൾ എല്ലാം ദൈവഹിതപ്രകാരം ക്രമപ്പെടുത്തണം.
വിവാഹജീവിതത്തിൽ പ്രവേശിക്കുവാൻ സമയമാകുമ്പോൾ, അനാദിയിലെ ദൈവം നിനക്കുവേണ്ടി, നിന്റെ ജീവിതപങ്കാളിയാകുവാൻ നിശ്ചയിക്കപ്പെട്ട വ്യക്തിയെ കാണിച്ച് തരണമേ എന്ന് മാതാപിതാക്കളോടും ബന്ധുമിത്രാദികളോടൊത്തു പ്രാർത്ഥിക്കുക. അബ്രഹാത്തിന്റെ മകനായ ഇസഹാക്കിന് വിവാഹപ്രായമായപ്പോൾ അബ്രഹാം തന്റെ ഭൃത്യനെ അയച്ച് തന്റെ ചാർച്ചക്കാരുടെ ഇടയിൽനിന്ന് റബേക്കാ എന്ന പെൺകുട്ടിയെ ഇസഹാക്കിന് ഭാര്യയായി കണ്ടെത്തി. അപ്പോൾ ബന്ധുമിത്രാദികൾ പറഞ്ഞു, ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഈ വിവാഹബന്ധത്തെക്കുറിച്ച് ഞങ്ങൾക്കൊന്നും പറയുവാനില്ല (ഉൽ. 24:1-50). ഈശോയുടെ വളർത്തുപിതാവായ, നീതിമാനും പ്രാർത്ഥിക്കുന്നവനുമായ വിശുദ്ധ യൗസേഫ് തന്റെ കുടുംബജീവിതം ആരംഭിക്കുന്നതിന് മുമ്പ് രാത്രി മുഴുവൻ പ്രാർത്ഥിച്ചു.
പരിശുദ്ധ കന്യാമറിയത്തോട് മംഗല വാർത്തയറിയിച്ച ഗബ്രിയേൽ ദൂതൻ (സന്ദേശവാഹകൻ) തന്നെ പറഞ്ഞു ”യൗസേപ്പേ, മറിയത്തെ ഭാര്യയായി സ്വീകരിക്കുവാൻ ശങ്കിക്കേണ്ട. ഇത് ദൈവഹിതമാണ്” (മത്താ. 1:19-21).
അതുകൊണ്ട്, കുടുംബജീവിതത്തിന് സമയമായിട്ട് ഒരുങ്ങുന്ന പ്രിയ ദൈവമക്കളെ, പ്രാർത്ഥിച്ച് ദൈവഹിതം അറിയുവാനുള്ള നിങ്ങളുടെ മാനുഷിക പ്രയത്‌നങ്ങൾ ഫലദായകവും അനുഗ്രഹീതവുമാകുന്നു. അങ്ങനെ ദൈവം വിളിച്ച് വിശുദ്ധീകരിച്ച് നിനക്ക് നൽകുന്ന ജീവിതപങ്കാളിയെ, മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും ഇടവകജനത്തിന്റെയും ആശീർവാദത്തോടുകൂടി നീ ഒരു ക്രിസ്തീയ കുടുംബത്തിന് അടിത്തറയിട്ടാൽ അത് ഈശോ വസിക്കുന്ന തിരുക്കുടുംബം തന്നെ ആകുന്നു.
ഫാ. ജോസഫ് പുതുശേരി SVD

Friday, August 14, 2015

അർമേനിയൻ വംശഹത്യയ്ക്ക് 100 വയസ്

ഏഷ്യാമൈനറിലെ ക്രൈസ്തവപാരമ്പര്യത്തിനും ക്രിസ്തുമതത്തിനും ഒരേ പ്രായമാണെന്ന് പറയാം. അർമേനിയൻ ജനതയ്ക്കാകട്ടെ 2500 വർഷത്തിലേറെ പാരമ്പര്യവുമുണ്ടായിരുന്നു. എ.ഡി. 301ൽ അർമേനിയൻ രാജാവ് ഡഫ്ദാത് ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചു. അതായത്, കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് ഒരു വ്യാഴവട്ടം മുമ്പ്. (എ.ഡി 313 ലായിരുന്നു ആ പ്രഖ്യാപനം) അങ്ങ നെ, ലോകത്തിലെ ആദ്യ ക്രിസ്ത്യൻ പൊളിറ്റിക്കൽ സ്റ്റേറ്റായി അർമേനിയ.
എന്നാൽ, അതേ വിശ്വാസത്തിനുവേണ്ടി പിന്നീട് അവരുടെ പിൻതലമുറക്കാർ പീഡനമേൽക്കേണ്ടി വന്നുഎന്നതാണ് വിരോധാഭാസം. മാത്രമല്ല, സ്വന്തം മണ്ണിൽനിന്നും അവർ പിഴുതെറിയപ്പെടുകയും ചെയ്തു. ലോകത്തെ നടുക്കിയ അർമേനിയൻ വംശഹത്യയുടെ 100^ാം വാർഷികം ആചരിക്കാനൊരുങ്ങുകയാണ് ലോകമിപ്പോൾ.
വംശഹത്യകളുടെ തുടക്കം
1894^1923 കാലഘട്ടത്തിൽ ഏഷ്യമൈനർ ക്രൈസ്തവരുടെ കൊലക്കളമായിരുന്നു. ഓട്ടമൻ സാമ്രാജ്യത്തിനു കീഴിൽ അവിടത്തെ ക്രൈസ്തവജനതയെ ഒന്നടങ്കം തു ടച്ചുനീക്കുകയായിരുന്നു ഭരണാധികാരിയായ സുൽത്താൻ അബ്ദുൾ ഹമീദ്.
1894^ 1896 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ വിവിധ പ്രോവിൻസുകളിൽ അരങ്ങേറിയ സംഘടിതമായ വംശഹത്യകളിൽ മൂന്ന് ലക്ഷത്തിൽപ്പരം അർമേനിയൻ ക്രൈസ്തവരുടെ രക്തമാണ് ഒഴുകിയത്. 1909ൽ അദാന എന്ന പട്ടണത്തിൽമാത്രം കൊന്നൊടു ക്കിയത് രണ്ടു ലക്ഷം അർമേനിയൻ ക്രൈസ്തവരെയാണ്.
‘തുർക്കി തുർക്കികൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി ക്രൈസ്തവരെ ഇല്ലായ്മചെയ്യുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.
അർമേനിയക്കാൻ നാമാവശേഷമായി
1915 ഏപ്രിൽ 24നായിരുന്നു രണ്ടാം ഘട്ട വംശഹത്യയുടെ അര
ങ്ങേറ്റം. കോൺസ്റ്റാന്റിനോപ്പിളിലെയും മറ്റുപ്രദേശങ്ങളിലെയും മതനേതാക്കളെയും ജനത്തെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. എതിർത്തവരെ വധിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയൻ പട്ടാളക്കാരെപ്പോലും വെറുതെവിട്ടില്ല. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി. അവശേഷിച്ച കുഞ്ഞുങ്ങളെയും സ്ത്രീകളെയും വയോധികരെയും നാടുകടത്തി. ഏതാണ്ട് 50 സ്ഥലങ്ങളിൽ ഒരേ പോലെയാണ് കാര്യങ്ങൾ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ അത് സംഘടിതവും മുൻകൂട്ടി നിശ്ചയിച്ചപ്രകാരവുമായിരുന്നുവെന്ന് സുനിശ്ചിതം. അന്ന് 15 ലക്ഷത്തോളം അർമേനിയൻ ക്രൈസ്തവരെയാണ് കൊന്നൊടുക്കിയത്. ആയിരക്കണക്കിന് വൈദികരും ബിഷപ്പുമാരും ഈ കൂട്ടക്കുരുതിക്കിരയായി. ഒന്നാം ലോകമഹായുദ്ധത്തിനുശേ ഷം ഗ്രീക്കും തുർക്കിയും തമ്മിലുണ്ടായ യുദ്ധത്തിൽ ഒടുവിൽ തുർക്കി വിജയിച്ചു. പക്ഷേ, യുദ്ധശേഷം സ്വതന്ത്ര അർമേനിയ എന്ന കരാർ പാലിക്കപ്പെട്ടില്ല.
സഖ്യകക്ഷികൾ ഇന്നത്തെ ഇറാഖിലെ എണ്ണപ്പാടങ്ങളിൽ കണ്ണുവെച്ചപ്പോൾ ഉടമ്പടി പാലിക്കപ്പെടാതെ പോകുകയും വീണ്ടും ഏഷ്യമൈനർ തുർക്കിയുടെ കൈവശമാകുകയും ചെയ്തു. 1922 ഓടെ സ്മിർണ നഗര
ത്തിലെ ഗ്രീക്ക്, അർമേനിയൻ സാന്നിധ്യം ഇല്ലാതായെന്നു പറയാം.
പട്ടാളം അർമേനിയൻ ജനതയെ അവരുടെ വീടുകളിൽവെച്ച് കശാപ്പുചെയ്യുകയും ഗ്രീക്കുകാരെ കൂട്ടക്കുരുതി നടത്തുകയുമായിരുന്നു. നാലു ലക്ഷം പേരെയാണ് അന്ന് കൊലചെയ്തത്.
കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും ബലാത്സംഗവും തുർക്കികൾ അഴിച്ചുവിട്ടു. നഗരത്തിന് തീയിട്ട അവർ കടലിനും നഗരഭിത്തിക്കും ഇടയിൽപ്പെട്ടവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി.
അവിടത്തെ ഒരു മനുഷ്യജീവൻ പോലും അവർ ബാക്കിവെച്ചില്ല. ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ സഖ്യകക്ഷികളുടെ കപ്പലുകൾ ഇതിനെല്ലാം സാക്ഷികളായി നിലകൊണ്ടിരുന്നുവത്രെ. അതോടെ ഏഷ്യമൈനറിലെ വംശഹത്യയുടെ അവസാനത്തെ ഘട്ടത്തിലേക്ക് നീങ്ങി.
അർമേനിയയുടെ രക്തസാക്ഷി
സുൽത്താൻ ഹമീദ് അർമേനിയൻ വംശഹത്യ പ്രഖ്യാപിച്ചതോടെ വൈദികരുടെ മേലുള്ള പീഡനം
ശക്തമായി. വിശ്വാസത്തിനുവേണ്ടി അനേകം വൈദികർ രക്തസാക്ഷി ത്വം വരിച്ചു. അതിൽ ആദ്യ വ്യക്തി
യായിരുന്നു മെട്രോപോളിറ്റൻ ക്രിസോസ്റ്റോമസ്. സ്മിർണയിലെ മെത്രാപോലീത്തയായിരുന്നു അദ്ദേഹം. തുർക്കികളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്യുകയും ലോകത്തിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അർമേനിയൻ വംശഹത്യ തടയുന്നതിന് യുറോപ്യൻ നേതാക്കൾക്ക് അദ്ദേഹം അനേകം കത്തുകൾ എഴുതി.
പലരും അദ്ദേഹത്തോട് നാട്ടിൽ നിന്ന് പലായനം ചെയ്യാൻ അഭ്യർത്ഥിച്ചു. എന്നാൽ, അതിന് കൂട്ടാക്കാതിരുന്ന അദ്ദേഹം പറഞ്ഞു: ‘തന്റെ ജനങ്ങളോടൊത്ത് നിലനിൽക്കുക എന്നത് ഒരു വൈദികന്റെ കടമയാ ണ്.’
ജനക്കൂട്ടം അഭയത്തിനായി അദ്ദേഹത്തിന്റെ കത്തീഡ്രലിലേക്ക് എത്തിക്കൊണ്ടിരുന്നു. ഉപവാസവും പ്രാർത്ഥനയും തളർത്തിയിരുന്നെങ്കിലും അദ്ദേഹം തന്റെ അവസാനത്തെ പ്രാർത്ഥന തീക്ഷ്ണമായി നയിച്ചു. ബലിയവസാനിച്ചപ്പോഴേ
ക്കും തുർക്കി പൊലീസെത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു കൊണ്ടുപോയി.
നൂറുദ്ദീൻ പാഷ എന്ന ടർക്കിഷ് ജനറൽ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കിരാതരായ ജനക്കൂട്ടം അദ്ദേഹത്തിന്റെമേൽ ചാടിവീണ് കണ്ണുകൾ വലിച്ചുപറിച്ചു. താടിയിൽ പിടിച്ച് തെരുവിലൂടെ വലിച്ചിഴച്ചു. അപ്പോഴും അദ്ദേഹം അവർക്കായി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. ഇതു കണ്ട ഒരാൾ അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റി. അദ്ദേഹത്തെ അവർ തുണ്ടം തുണ്ടമായി മുറിച്ചുമാറ്റി.
ഇതുപോലുള്ള അനേകം ധീരരക്തസാക്ഷികളെ സഭയ്ക്ക് നൽകിയ അർമേനിയൻ വംശഹത്യയുടെ ഓർമ ലോകം അയവിറക്കുമ്പോഴും ലോ
കമെങ്ങും ഇന്നും ഏറ്റവും കൂടുതൽപീഡിപ്പിക്കപ്പെടുന്ന മതമായി ക്രിസ്തുമതം നിലനിൽക്കുന്നുവെന്നതാണ് സത്യം. കാരണം, വിശ്വാസത്തിനുവേണ്ടി മരണം വരിച്ച അനേകം രക്തസാക്ഷികളുടെ ചുടുനിണത്തിൽനിന്നാണ് വീണ്ടും സഭ ശക്തിപ്രാപിക്കുന്നത്.

Thursday, August 6, 2015

Skype Business


STEP 01


STEP 02

STEP 03