This is default featured slide 1 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 2 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 4 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Friday, July 10, 2015

അർമേനിയൻ വംശഹത്യയ്ക്ക് 100 വയസ്

ഏഷ്യാമൈനറിലെ ക്രൈസ്തവപാരമ്പര്യത്തിനും ക്രിസ്തുമതത്തിനും ഒരേ പ്രായമാണെന്ന് പറയാം. അർമേനിയൻ ജനതയ്ക്കാകട്ടെ 2500 വർഷത്തിലേറെ പാരമ്പര്യവുമുണ്ടായിരുന്നു. എ.ഡി. 301ൽ അർമേനിയൻ രാജാവ് ഡഫ്ദാത് ക്രിസ്തുമതത്തെ രാജ്യത്തിന്റെ ഔദ്യോഗികമതമായി പ്രഖ്യാപിച്ചു. അതായത്, കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിന് ഒരു വ്യാഴവട്ടം മുമ്പ്. (എ.ഡി 313 ലായിരുന്നു ആ പ്രഖ്യാപനം) അങ്ങ നെ, ലോകത്തിലെ ആദ്യ ക്രിസ്ത്യൻ പൊളിറ്റിക്കൽ സ്റ്റേറ്റായി അർമേനിയ.
എന്നാൽ, അതേ വിശ്വാസത്തിനുവേണ്ടി പിന്നീട് അവരുടെ പിൻതലമുറക്കാർ പീഡനമേൽക്കേണ്ടി വന്നുഎന്നതാണ് വിരോധാഭാസം. മാത്രമല്ല, സ്വന്തം മണ്ണിൽനിന്നും അവർ പിഴുതെറിയപ്പെടുകയും ചെയ്തു. ലോകത്തെ നടുക്കിയ അർമേനിയൻ വംശഹത്യയുടെ 100^ാം വാർഷികം ആചരിക്കാനൊരുങ്ങുകയാണ് ലോകമിപ്പോൾ.
വംശഹത്യകളുടെ തുടക്കം
1894^1923 കാലഘട്ടത്തിൽ ഏഷ്യമൈനർ ക്രൈസ്തവരുടെ കൊലക്കളമായിരുന്നു. ഓട്ടമൻ സാമ്രാജ്യത്തിനു കീഴിൽ അവിടത്തെ ക്രൈസ്തവജനതയെ ഒന്നടങ്കം തു ടച്ചുനീക്കുകയായിരുന്നു ഭരണാധികാരിയായ സുൽത്താൻ അബ്ദുൾ ഹമീദ്.
1894^ 1896 കാലയളവിൽ ഓട്ടോമൻ സാമ്രാജ്യത്തിലെ വിവിധ പ്രോവിൻസുകളിൽ അരങ്ങേറിയ സംഘടിതമായ വംശഹത്യകളിൽ മൂന്ന് ലക്ഷത്തിൽപ്പരം അർമേനിയൻ ക്രൈസ്തവരുടെ രക്തമാണ് ഒഴുകിയത്. 1909ൽ അദാന എന്ന പട്ടണത്തിൽമാത്രം കൊന്നൊടു ക്കിയത് രണ്ടു ലക്ഷം അർമേനിയൻ ക്രൈസ്തവരെയാണ്.
‘തുർക്കി തുർക്കികൾക്ക്’ എന്ന മുദ്രാവാക്യമുയർത്തി ക്രൈസ്തവരെ ഇല്ലായ്മചെയ്യുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.
അർമേനിയക്കാൻ നാമാവശേഷമായി
1915 ഏപ്രിൽ 24നായിരുന്നു രണ്ടാം ഘട്ട വംശഹത്യയുടെ അര
ങ്ങേറ്റം. കോൺസ്റ്റാന്റിനോപ്പിളിലെയും മറ്റുപ്രദേശങ്ങളിലെയും മതനേതാക്കളെയും ജനത്തെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. എതിർത്തവരെ വധിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിലെ അർമേനിയൻ പട്ടാളക്കാരെപ്പോലും വെറുതെവിട്ടില്ല. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കി. അവശേഷിച്ച കുഞ്ഞുങ്ങളെയും സ്ത്രീകളെയും വയോധികരെയും നാടുകടത്തി. ഏതാണ്ട് 50 സ്ഥലങ്ങളിൽ ഒരേ പോലെയാണ് കാര്യങ്ങൾ നടപ്പാക്കിയത്. അതുകൊണ്ടുതന്നെ അത് സംഘടിതവും മുൻകൂട്ടി നിശ്ചയിച്ചപ്രകാരവുമായിരുന്നുവെന്ന് സുനിശ്ചിതം. അന്ന് 15 ലക്ഷത്തോളം അർമേനിയൻ ക്രൈസ്തവരെയാണ് കൊന്നൊടുക്കിയത്. ആയിരക്കണക്കിന് വൈദികരും ബിഷപ്പുമാരും ഈ കൂട്ടക്കുരുതിക്കിരയായി. ഒന്നാം ലോകമഹായുദ്ധത്തിനുശേ ഷം ഗ്രീക്കും തുർക്കിയും തമ്മിലുണ്ടായ യുദ്ധത്തിൽ ഒടുവിൽ തുർക്കി വിജയിച്ചു. പക്ഷേ, യുദ്ധശേഷം സ്വതന്ത്ര അർമേനിയ എന്ന കരാർ പാലിക്കപ്പെട്ടില്ല.
സഖ്യകക്ഷികൾ ഇന്നത്തെ ഇറാഖിലെ എണ്ണപ്പാടങ്ങളിൽ കണ്ണുവെച്ചപ്പോൾ ഉടമ്പടി പാലിക്കപ്പെടാതെ പോകുകയും വീണ്ടും ഏഷ്യമൈനർ തുർക്കിയുടെ കൈവശമാകുകയും ചെയ്തു. 1922 ഓടെ സ്മിർണ നഗര
ത്തിലെ ഗ്രീക്ക്, അർമേനിയൻ സാന്നിധ്യം ഇല്ലാതായെന്നു പറയാം.
പട്ടാളം അർമേനിയൻ ജനതയെ അവരുടെ വീടുകളിൽവെച്ച് കശാപ്പുചെയ്യുകയും ഗ്രീക്കുകാരെ കൂട്ടക്കുരുതി നടത്തുകയുമായിരുന്നു. നാലു ലക്ഷം പേരെയാണ് അന്ന് കൊലചെയ്തത്.
കൊള്ളയും കൊള്ളിവെപ്പും കൊലപാതകവും ബലാത്സംഗവും തുർക്കികൾ അഴിച്ചുവിട്ടു. നഗരത്തിന് തീയിട്ട അവർ കടലിനും നഗരഭിത്തിക്കും ഇടയിൽപ്പെട്ടവരെ മൃഗങ്ങളെപ്പോലെ വേട്ടയാടി.
അവിടത്തെ ഒരു മനുഷ്യജീവൻ പോലും അവർ ബാക്കിവെച്ചില്ല. ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നീ സഖ്യകക്ഷികളുടെ കപ്പലുകൾ ഇതിനെല്ലാം സാക്ഷികളായി നിലകൊണ്ടിരുന്നുവത്രെ. അതോടെ ഏഷ്യമൈനറിലെ വംശഹത്യയുടെ അവസാനത്തെ ഘട്ടത്തിലേക്ക് നീങ്ങി.
അർമേനിയയുടെ രക്തസാക്ഷി
സുൽത്താൻ ഹമീദ് അർമേനിയൻ വംശഹത്യ പ്രഖ്യാപിച്ചതോടെ വൈദികരുടെ മേലുള്ള പീഡനം
ശക്തമായി. വിശ്വാസത്തിനുവേണ്ടി അനേകം വൈദികർ രക്തസാക്ഷി ത്വം വരിച്ചു. അതിൽ ആദ്യ വ്യക്തി
യായിരുന്നു മെട്രോപോളിറ്റൻ ക്രിസോസ്റ്റോമസ്. സ്മിർണയിലെ മെത്രാപോലീത്തയായിരുന്നു അദ്ദേഹം. തുർക്കികളുടെ ക്രൈസ്തവവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്യുകയും ലോകത്തിന്റെ ശ്രദ്ധ ഇക്കാര്യത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അർമേനിയൻ വംശഹത്യ തടയുന്നതിന് യുറോപ്യൻ നേതാക്കൾക്ക് അദ്ദേഹം അനേകം കത്തുകൾ എഴുതി.
പലരും അദ്ദേഹത്തോട് നാട്ടിൽ നിന്ന് പലായനം ചെയ്യാൻ അഭ്യർത്ഥിച്ചു. എന്നാൽ, അതിന് കൂട്ടാക്കാതിരുന്ന അദ്ദേഹം പറഞ്ഞു: ‘തന്റെ ജനങ്ങളോടൊത്ത് നിലനിൽക്കുക എന്നത് ഒരു വൈദികന്റെ കടമയാ ണ്.’
ജനക്കൂട്ടം അഭയത്തിനായി അദ്ദേഹത്തിന്റെ കത്തീഡ്രലിലേക്ക് എത്തിക്കൊണ്ടിരുന്നു. ഉപവാസവും പ്രാർത്ഥനയും തളർത്തിയിരുന്നെങ്കിലും അദ്ദേഹം തന്റെ അവസാനത്തെ പ്രാർത്ഥന തീക്ഷ്ണമായി നയിച്ചു. ബലിയവസാനിച്ചപ്പോഴേ
ക്കും തുർക്കി പൊലീസെത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തു കൊണ്ടുപോയി.
നൂറുദ്ദീൻ പാഷ എന്ന ടർക്കിഷ് ജനറൽ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കിരാതരായ ജനക്കൂട്ടം അദ്ദേഹത്തിന്റെമേൽ ചാടിവീണ് കണ്ണുകൾ വലിച്ചുപറിച്ചു. താടിയിൽ പിടിച്ച് തെരുവിലൂടെ വലിച്ചിഴച്ചു. അപ്പോഴും അദ്ദേഹം അവർക്കായി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. ഇതു കണ്ട ഒരാൾ അദ്ദേഹത്തിന്റെ കൈ വെട്ടിമാറ്റി. അദ്ദേഹത്തെ അവർ തുണ്ടം തുണ്ടമായി മുറിച്ചുമാറ്റി.
ഇതുപോലുള്ള അനേകം ധീരരക്തസാക്ഷികളെ സഭയ്ക്ക് നൽകിയ അർമേനിയൻ വംശഹത്യയുടെ ഓർമ ലോകം അയവിറക്കുമ്പോഴും ലോ
കമെങ്ങും ഇന്നും ഏറ്റവും കൂടുതൽപീഡിപ്പിക്കപ്പെടുന്ന മതമായി ക്രിസ്തുമതം നിലനിൽക്കുന്നുവെന്നതാണ് സത്യം. കാരണം, വിശ്വാസത്തിനുവേണ്ടി മരണം വരിച്ച അനേകം രക്തസാക്ഷികളുടെ ചുടുനിണത്തിൽനിന്നാണ് വീണ്ടും സഭ ശക്തിപ്രാപിക്കുന്നത്.

Wednesday, May 20, 2015

Chinthakal









Holyspirit











Wednesday, May 13, 2015

st augustin





Istanbul

Friday, May 1, 2015

നെപ്പോളിയന്‍ പരാജയപ്പെട്ടതെങ്ങനെ?

ഫ്രാന്‍സിന്റെ ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളെയെല്ലാം കീഴടക്കി. അദ്ദേഹത്തിന്റെ നേതൃത്വവീര്യത്തെയും യുദ്ധനിപുണതയെയും ചെറുത്തുനില്ക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. സ്‌പെയിനും പ്രഷ്യയും ഓസ്ട്രിയയുമെല്ലാം നെപ്പോളിയന്റെ മുന്നില്‍ മുട്ടുമടക്കി. അങ്ങനെയിരിക്കെ റഷ്യയെ കീഴടക്കുവാനുള്ള മോഹം അദ്ദേഹത്തിലുണര്‍ന്നു. ഒരു വലിയ സൈന്യത്തെയുംകൊണ്ട് അദ്ദേഹം റഷ്യയിലേക്ക് നീങ്ങി. നെപ്പോളിയന്റെ വരവറിഞ്ഞ് റഷ്യക്കാര്‍ തങ്ങളുടെ വയലുകളും ധാന്യങ്ങളുമെല്ലാം തീവെച്ച് നശിപ്പിച്ചു. അവര്‍ കന്നുകാലികളെയുംകൊണ്ട് ഭവനങ്ങളുപേക്ഷിച്ച് പിന്‍വാങ്ങി.

റഷ്യയിലേക്ക് ചെന്നപ്പോള്‍ ശൂന്യമായ നഗരങ്ങളും ഗ്രാമങ്ങളും തീവെച്ചു നശിപ്പിച്ച വയലുകളും മാത്രമാണ് ഫ്രഞ്ചുകാര്‍ക്ക് കാണാനുണ്ടായിരുന്നത്. അവര്‍ വലിയ പ്രതിസന്ധിയിലായി. കാരണം, ഭക്ഷിക്കാനൊന്നുമില്ല. റഷ്യക്കാര്‍ കന്നുകാലികളെയെല്ലാം കൊണ്ടുപോയതിനാല്‍ മാംസമില്ല. വയലുകള്‍ തീവെച്ചു നശിപ്പിച്ചതിനാല്‍ ധാന്യങ്ങളുമില്ല. ലക്ഷക്കണക്കിനു വരുന്ന സൈന്യം പട്ടിണിയിലായി. പല രും മരിച്ചുവീണു. എങ്കിലും നെപ്പോളിയന്‍ സൈ ന്യത്തെ മുന്നോട്ടു നയിച്ചു. ഒടുവിലവര്‍ മോസ്‌ക്കോയിലെത്തിയപ്പോള്‍ കത്തിയെരിയുന്ന പട്ടണമാണ് കണ്ടത്. അവിടുത്തെ ജനങ്ങളും പലായനം ചെയ്തുകഴിഞ്ഞിരുന്നു. അപ്പോഴേക്കും തണുപ്പുകാലം ആരംഭിച്ചു. വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ പടയാളികള്‍ ക്ഷീണിച്ചു. ഒടുവില്‍ സൈന്യത്തെ ഫ്രാന്‍സിലേക്ക് തിരിച്ചു നയിക്കാന്‍ നെപ്പാളിയന്‍ നിര്‍ബന്ധിതനായി. ഏ കദേശം അഞ്ചു ലക്ഷത്തോളം പടയാളികളാ ണ് പട്ടിണിയും തണു പ്പും മൂലം മരിച്ചുവീണത്. നെപ്പോളിയന്റെ സൈന്യത്തിന്റെ ആറിലൊരു ഭാഗം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

അവസരം പാ ര്‍ത്തിരുന്ന ശത്രുക്കള്‍ നെപ്പോളിയനെതിരെ പോ രാടി. ഒടുവില്‍ 1814 മാര്‍ച്ച് 30ന് ഫ്രഞ്ചു സൈന്യം കീഴടങ്ങി. നെപ്പോളിയനെ ചക്രവര്‍ത്തിപദത്തില്‍ നിന്നൊഴിവാക്കുകയും മെഡിറ്ററേനിയന്‍ സമുദ്രത്തിലുള്ള എല്‍ബാ ദ്വീപിലേക്ക് നാടുകടത്തുകയും ചെയ്തു.

നെപ്പോളിയന്റെ സൈനികശക്തി ദുര്‍ബലമായ തും ഒടുവില്‍ അവര്‍ക്ക് സമ്പൂര്‍ണ പരാജയം സം ഭവിച്ചതും റഷ്യക്കാരുടെ തന്ത്രം മൂലമാണ്. നേരിട്ട് യുദ്ധം ചെയ്യാന്‍ നില്ക്കാതെ ഓടിയൊളിച്ചെങ്കിലും ശത്രുസൈന്യത്തിന് ഭക്ഷിക്കാനൊന്നും ലഭിക്കില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് അ വര്‍ പിന്‍വാങ്ങിയത്. ഭക്ഷണ ദൗര്‍ലഭ്യം ആരോഗ്യം ക്ഷയിപ്പിച്ചപ്പോള്‍ രോഗങ്ങള്‍ വ്യാപകമായി. പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ കഴിവു നഷ്ടപ്പെട്ടു.

ശക്തരായ വിശ്വാസികളുടെ തകര്‍ച്ചയ്ക്കായി സാത്താന്‍ ഒരുക്കുന്ന തന്ത്രവും ഇങ്ങനെതന്നെയാണ്. നേരിട്ടുള്ള ഏറ്റുമുട്ടലില്‍ താന്‍ പരാജയപ്പെടുമെന്ന് സാത്താനറിയാം. അതിനാല്‍ അവനൊരുക്കു ന്ന തന്ത്രമാണ് ഭക്ഷണവും വസ്ത്രവും നിരോധിക്കുക എന്നത്.

വിശുദ്ധ കുര്‍ബാനയിലും തിരുവചന പാരായണത്തിലും പ്രാര്‍ത്ഥനകളിലും താല്പര്യം നഷ്ടപ്പെടുത്തുക വഴി ആത്മീയ ഭക്ഷണത്തിന്റെ ദൗര്‍ലഭ്യം ഉണ്ടാക്കും. വിശുദ്ധിയുടെ വെള്ളവസ്ത്രം സ്വീകരിക്കാന്‍ പറ്റാമത്തവിധം അനുതാപമില്ലായ്മയും അനുരഞ്ജന കൂദാശയോടുള്ള അകല്‍ച്ചയും പ്രതികൂലങ്ങളെ നേരിടാനുള്ള ധാര്‍മിക ശക്തിയില്ലാതാക്കും. ഇങ്ങനെ നാം ദുര്‍ബലരായി എന്നു മനസിലാക്കിക്കഴിയുമ്പോഴാണ് സാത്താന്‍ നേരിട്ട് ആക്രമിച്ച് പരാജയപ്പെടുത്തുന്നത്. അതിനാല്‍ എന്തുമാത്രം ശക്തി യും വളര്‍ച്ചയുമുണ്ടെങ്കിലും ആത്മീയ ഭക്ഷണത്തെ അവഗണിക്കാതിരിക്കുക. പാപം ആത്മധൈര്യം നശിപ്പിച്ചു കളയും. ആദിമാതാപിതാക്കള്‍ക്ക് നഗ്നത യെക്കുറിച്ച് ബോധ്യം നല്കി മരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കാന്‍ ഇടയാക്കിയതുപോലെ പാപം ജീവിതത്തെ അഭിമുഖീകരിക്കാനുള്ള കരുത്തു നഷ്ടപ്പെടുത്തും. വിശുദ്ധിയുടെ വെള്ളവസ്ത്രമാണ് പോരാട്ടത്തിന് നമ്മെ ശക്തരാക്കി മാറ്റുന്നത്. യൂറോപ്പിനെ മുഴുവന്‍ കീഴടക്കിയ നെപ്പോളിയനും സൈന്യവും ഭക്ഷണമില്ലാതെ തളര്‍ന്ന് ശത്രുവിന് കീഴടങ്ങേണ്ടിവന്ന കഥ എപ്പോഴും ഓര്‍മയിലുണ്ടാകണം. അതിനാല്‍ ആത്മീയ പോഷണത്തെ അവഗണിക്കരുത്.

പ്രാര്‍ത്ഥന
കര്‍ത്താവേ, സഭയിലൂടെ അങ്ങൊരുക്കുന്ന ആ ത്മീയ ഭക്ഷണത്തെ അഹങ്കാരവും ലൗകിക തല്പരതയുംമൂലം അവഗണിക്കാന്‍ ഞങ്ങള്‍ക്കിടയാകരുതേ. കൂദാശകളെ ഗൗരവത്തോടെ സമീപിക്കാനും ആത്മീയ പോരാട്ടത്തിന് സജ്ജരായി ജീവിക്കുവാനും അങ്ങ് ഞങ്ങളെ സഹായിച്ചാലും.

Thursday, April 30, 2015

Dr John